അരീക്കോട്: സമസ്ത മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിത നേതാക്കളിലൊരാളുമായ പ്രമുഖ പണ്ഡിതന്‍ തരുവണ അബ്ദുല്ല മുസ്ലിയാര്‍ നിര്യാതരായി. ഖബറടക്കം ഇന്ന് വൈകുന്നേരം നാല് മണിക്ക് അരീക്കോട് പത്തനാപുരം ജുമൂഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.
സുന്നി പ്രസ്ഥാനത്തിന് എന്നും താങ്ങും തണലുമായ തരുവണ ഉസ്താദിന്റ വിയോഗം തീരാനഷ്ടമെന്ന് സുന്നി നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് എസി) സഊദി നാഷണല്‍ കമ്മിറ്റിയുടെ 2011 ലെ മഖ്ദൂം അവാര്‍ഡ് തരുവണ അബ്ദുള്ള മുസ്‌ലിയാര്‍ക്കായിരുന്നു. മത സമൂഹിക വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.
കേരളത്തില്‍ മദ്രസാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് സുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ച പണ്ഡിതരില്‍ പ്രമുഖനാണ് തരുവണ ഉസ്താദ്. നൂറുല്‍ ഉലമ എം എ ഉസ്താദിനോടൊപ്പം കേരളത്തിലുടനീളം വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ധിഷണാശാലിയാണ് അന്തരിച്ച തരുവണ അബ്ദുല്ല മുസ്ലിയാര്‍.
ഒരു ദിവസം സുലൈമാന്‍ നബിയും പരിവാരങ്ങളും കടല്‍ക്കരയിലൂടെ നടക്കുകയായിരുന്നു. വഴിമധ്യേ സുലൈമാന്‍ നബി(അ) അവരോട് പറഞ്ഞു. “നിങ്ങള്‍ ഈ കടലില്‍ മുങ്ങിനോക്കുക”. അവരെല്ലാവരും മുങ്ങിനോക്കി. അല്‍പം കഴിഞ്ഞു എല്ലാവരും തിരിച്ചുവന്നു. നബി ചോദി ച്ചു. “നിങ്ങള്‍ക്ക് വല്ലതും കാണാന്‍ സാധിച്ചുവോ?”
അവര്‍ പറഞ്ഞു: “ഇല്ല.” നബി അവരുടെ കൂട്ടത്തില്‍പെട്ട ഇഫ്രീത് എന്ന ജിന്നിനോട് പറഞ്ഞു: “ഇഫ്രീത് താങ്കള്‍ ഇതിന്റെ അടിയില്‍ മുങ്ങിനോക്കുക”.
ഇഫ്രീത് മുങ്ങി. മനോഹരമായ ഒരു ഖുബ്ബ കണ്ടു. ജിന്ന് നബിയുടെ അടുത്ത് വന്ന് പറഞ്ഞു: “ഞാന്‍ ഒരു ഖുബ്ബ കണ്ടു.’‘
അതു എടുത്തുകൊണ്ടുവരാന്‍ നബി നിര്‍ദ്ദേശിച്ചു. ഇഫ്രീത് വീണ്ടും മുങ്ങി ഖുബ്ബ കരക്കെത്തിച്ചു. മനോഹരമായ ആ ഖുബ്ബ എല്ലാവരേയും അത്ഭുതപ്പെടുത്തി. അതിന് ഒരു വാതിലുണ്ടായിരുന്നു. വാതിലില്‍ നബി മുട്ടിനോക്കി. വാതില്‍ തുറന്നു. അതിനകത്ത് ഒരു മനുഷ്യന്‍ നിസ്കരിക്കുന്നതാണ് നബിയും കൂട്ടരും കണ്ടത്. നബി അദ്ദേഹത്തോട് ചോദിച്ചു: “എങ്ങനെയാണ് നിങ്ങള്‍ ഇതിനുള്ളില്‍ എത്തിപ്പെട്ടത്.”
അപ്പോള്‍ അയാള്‍ പറയാന്‍ തുടങ്ങി. എനിക്ക് വൃദ്ധരായ മാതാപിതാക്കളുണ്ടായിരുന്നു. എന്റെ ഉപ്പ മരിക്കുന്നത് വരെ ഉപ്പയ ഞാന്‍ ശുശ്രൂഷിച്ചു. ഉപ്പ മരിക്കുന്നതിന് മുമ്പ് ദുആ ചെയ്തു: അല്ലാഹുവേ, എന്റെ മകനെ നല്ലനിലയില്‍ നീ ഏറ്റെടുക്കേണമേ. ഉമ്മയെയും ഞാന്‍ അവര്‍ മരിക്കുന്നത് വരെ ശുശ്രൂഷിച്ചു. ഉമ്മയും മരിക്കുന്നതിന് മുമ്പ് ദുആ ചെയ്തു. അല്ലാഹുവേ, ഈ എന്റെ ഓമനമകനെ പിശാച് സ്പര്‍ശിക്കാത്ത സ്ഥലത്ത് ജീവിക്കാന്‍ തൗഫീഖ് ചെയ്യേണമേ.
യുവാവ് തുടര്‍ന്നു: ഒരു ദിവസം ഞാന്‍ കടല്‍ക്കരയിലൂടെ നടക്കവെ ഒരു ഖുബ്ബ കണ്ടു. അതിന്റെ സമീപത്തേക്ക് ചെന്നപ്പോള്‍ അതിന്റെ വാതില്‍ തുറക്കുകയും എന്റെ പിന്നില്‍ നിന്ന് ആരോ എന്നെ അതിനകത്തേക്ക് തളളുകയും ചെയ്തു. ഞാന്‍ അതിനകത്തായി. എന്നെ വഹിച്ച് ആ ഖുബ്ബ ആഴിയിലേക്ക് താണു.
സുലെമാന്‍ നബി ചോദിച്ചു: നിങ്ങളുടെ ഭക്ഷണം എന്താണ്? എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നത്? ഇതിന്റെ ഉളളില്‍ ആരാണ് നിങ്ങള്‍ക്ക് ഭക്ഷണം തരുന്നത്?
യുവാവ് പറഞ്ഞു: ഇതില്‍ ഒരു തളികയുണ്ട്. ഭക്ഷണസമയമായാല്‍ തളികയില്‍ വിഭവസമൃദ്ധമായ ഭക്ഷണം പ്രത്യക്ഷപ്പെടും. ഇങ്ങനെയാണ് ഇതുവരെയും ഞാന്‍ കഴിച്ചത്.
നബി വീണ്ടും ചോദിച്ചു: “താങ്കള്‍ ഞങ്ങളുടെ കൂടെ വരുന്നോ?” യുവാവ് പറഞ്ഞു: “ഇ ല്ല. എന്നെ ആഴിക്കടിയില്‍ തന്നെ വെച്ചാല്‍ മതി.”
നബിയുടെ നിര്‍ദ്ദേശ പ്രകാരം ഇഫ്രീത് ഖുബ്ബ വീണ്ടും ആഴിക്കടിയില്‍ കൊണ്ടു വെച്ചു.
മാതാപിതാക്കള്‍ക്ക് നന്മചെയ്യുന്നവര്‍ക്കുളള പ്രതിഫലം എത്ര മഹത്തരമാണെന്ന് കൂട്ടുകാര്‍ക്ക് ബോദ്ധ്യമായില്ലേ!.
കോഴിക്കോട്:സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗമായിരുന്ന പി.എം .കെ.ഫൈസിയുടെ പരലോക ഗുണത്തിനു വേണ്ടി മദ്റസകളില്‍ ഖുര്‍ആന്‍ പാരായണവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തണമെന്ന്‍ സുനി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയര്‍,ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
മലപ്പുറം: പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ പി. മുഹമ്മദ്കുട്ടി ഫൈസി എന്ന പി.എം.കെ. ഫൈസി മോങ്ങം (56) നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ കൊടുങ്ങല്ലൂരിലെ വാഹനാപകടത്തെ തുടര്‍ന്നാണ് അന്ത്യം. കാര്‍ ഡ്രൈവര്‍ ചെറുവത്തൂര്‍ വീട്ടില്‍ അബ്ദുല്‍ റഷീദ് (38), മുഹമ്മദ് (52) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ടി.കെ.എസ് പുരം മെഡികെയര്‍ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്നോടെ ആശുപത്രിയിലായിരുന്നു പി.എം.കെ ഫൈസിയുടെ മരണം. ചൊവ്വാഴ്ച പുലര്‍ച്ചെ ആറരയോടെ ദേശീയ പാതയിലെ സആല കോതപറമ്പ് ഭാഗത്ത് ചാറ്റല്‍ മഴയില്‍ തെന്നിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് മോങ്ങം ഉമ്മുല്‍ഖുറാ കാമ്പസില്‍ നടക്കും. തുടര്‍ന്ന് മോങ്ങം വലിയ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
പരേതരായ പൂന്തല മുഹമ്മദ് ഷായുടെയും ചേനാട്ടുകുഴിയില്‍ ബിയ്യാത്തുവിന്റെയും മകനാണ് പി.എം.കെ ഫൈസി. ഭാര്യ: പൂക്കോട്ടൂര്‍ കറുത്തേടത്ത് നഫീസ. മക്കള്‍: മഅ്റൂഫ്, സുആദ, സുവൈബ്ധ്, സുഹൈല, ജസീല, ഹിശാം അഹ്മദ്, സഈദ്, മുബശ്ശിര്‍, മുഹമ്മദ് തമീം. മരുമക്കള്‍: സുഹൈല്‍ സഖാഫി (ചുങ്കത്തറ), ശറഫുദ്ദീന്‍ സഅദി (കാരകുന്ന്), സമീന (കോട്ടക്കല്‍).
പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്ന് ഫൈസി ബിരുദവും ഈജിപ്ത്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ഇസ്ലാമിക് ദഅ്വയില്‍ ബിരുദവും നേടി. അല്‍ ഇര്‍ഫാദ് മാസികക്ക് തുടക്കം കുറിച്ച അദ്ദേഹം ആരംഭകാലം മുതല്‍ മാസികയുടെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. സിറാജുല്‍ ഹുദ അറബിക് കോളജ് കൊടുവള്ളി, അന്‍വരിയ അറബിക് കോളജ് പൊട്ടിച്ചിറ എന്നിവിടങ്ങളിലായിരുന്നു പഠനം.
വില്യാപള്ളിയിലെ കൊളത്തൂര്‍, മാലാറക്കല്‍, പുല്ലാളൂര്‍ പരപ്പാറ, ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ്ലാം അറബിക് കോളജ്, വടക്കേക്കാട് ഐ.സി.എ ഇംഗ്ളീഷ് മീഡിയം സ്കൂള്‍, കൊണ്ടോട്ടി ബുഖാരി ദഅ്വ കോളജ്, മര്‍കസ് ആര്‍ട്സ് കോളജ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്റ് സെക്രട്ടറി, സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി അംഗം, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കേരള സ്റ്റേറ്റ് ഫൈസീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, മോങ്ങം ബിലാല്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി, കൊണ്ടോട്ടി ബുഖാരി കോളജ് ജോ. സെക്രട്ടറി, ചാവക്കാട് ഐ.ഡി.സി സ്ഥാപകന്‍, അല്‍ ഇര്‍ഷാദ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍, അല്‍ ഇര്‍ഷാദ് പബ്ലിഷിങ്് സെക്രട്ടറി, എസ്.എസ്. എഫ് ഏറനാട് താലൂക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.