Head Lines:
|
നിസ്കാര സമയം കൃത്യമായി അറിയാനുള്ള സോഫ്റ്റ് വെയര്‍
|
നമസ്ക്കാരം ഉപേക്ഷിക്കുന്നവന്റെ വിധി
Pray for me...
ക്ഷമിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത:
വഴുതിനക്കകത്ത് അള്ളാഹുവിന്റെ നാമം:
പുതിയത്താനോട (കവരത്തി) കുന്നിബിക്ക് ലഭിച്ച വഴുതിനയുടെ കുറുകെയുള്ള ഛേദം.
ബദര്‍ യുദ്ധ ചരിത്രം:
പ്രഭാഷകന്‍ : പകര മുഹമ്മദ് അഹ്സനി
Visit:
CD1 : http://www.youtube.com/watch?v=YOaa5LnE-Ac&feature=related
CD2: http://www.youtube.com/watch?v=KIKgByMuejo&feature=related
CD3 : http://www.youtube.com/watch?v=XRZl31p4egg&feature=related
സാമൂഹിക സമുദ്ധാരണത്തിന് ഇസ്ലാമിക് സമ്പദ് ഘടന പ്രതിവിധി : ഐ സി എഫ്
ജുബൈല്‍: സാമൂഹിക സമുദ്ധാരണത്തിന് ഇസ്ലാമിക് സമ്പദ് ഘടന മാത്രമാണ് പ്രതിവിധി എന്ന് ജുബൈലില്‍ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യ (ICF) സംഘടിപ്പിച്ച രണ്ടാമത് ഇസ്ലാമിക് ഫിനാന്‍ഷ്യല്‍ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ സുപ്രധാനമായ സകാത് സംവിധാനം കാര്യക്ഷമമായ വിധത്തില്‍ പ്രയോഗികത വല്‍ക്കരിക്കുന്ന പക്ഷം അധസ്തിത വിഭാഗത്തിന്റെ പുനരുദ്ധാരണം നിശ്പ്രയാസം സാധ്യമാകും. കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രേതസ്സില് നിര്‍ണ്ണായക പങ്ക് വഹിക്കുന്നത് മുസ്ലിം സമുദായത്തിലെ വ്യവസായ സംരംഭകരാണ്. ഇവര്‍ തങ്ങളുടെ സകാത് വിഹിതം കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് ഇസ്ലാമിക് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
റമളാനെ വരവേറ്റുവോ?
ദിനരാത്രങ്ങള്‍ക്ക് സ്വര്‍ഗ്ഗീയ സൗരഭ്യവും ഉപയോഗപ്പെടുത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗവും ലഭിക്കുന്ന അനുഗ്രഹങ്ങളുടെ വസന്തമായ പുണ്യറമളാ൯ ഒരിക്കല്‍ക്കൂടി നമ്മിലേക്ക് സമാഗതമായിരിക്കുകയാണ്. അതിലെ ഏതൊരു ആരാധനയും ലക്ഷrw നേടുന്നത് ഉദ്ദേശ്യശുദ്ധിയോടും നിഷ്ഠകള്‍ പാലിക്കലോടും കൂടി നിര്‍വഹിക്കപെടുമ്പോള്‍ മാത്രമാണ്. ഈ ലക്ഷr സക്ഷാത്കാരത്തിനുള്ള അവസരോചിതമായ ചില വിഷയങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.
വിശ്വാസത്തിന്റെ പ്രാധാന്യം: നബി(സ) പറഞ്ഞു “പുത്തന്‍വാദിയുടെ അമലുകള്‍ ഒന്നും തന്നെ അല്ലാഹു തആല സ്വീകരിക്കുകയില്ല; അവ൯ പുത്തന്വാദത്തില് നിന്ന് മടങ്ങുന്നത് വരെ”. ഒരാളുടെ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടനമെങ്കില് വിശ്വാസത്തിന്റെ തെളിമ അനിവാര്യമാണെന്ന് മേല്‍വചനം മനസ്സിലാക്കിതരുമ്പോള് നബി(സ)യില്‍ നിന്നും സ്വഹാബത്ത് മുതല്‍ സച്ചരിതരിലൂടെ തലമുറകളായി കൈമാറി വന്ന വിശുദ്ധ ഇസ്ലാമിന്റെ തനതുരൂപമായ അഹ് ലുസുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസ-ആചാര-അനുഷ്ഠാനങ്ങളില്‍ അടിയുറച്ചു നിന്നു കൊണ്ടു വേണം വിശുദ്ധ റമളാനെ നാം വരവേല്‍ക്കാന്‍.
തൗബ: (പശ്ചാത്താപം): ഇലാഹീ സാമീപ്യം കരസ്ഥമാക്കുന്നതിനുള്ള പ്രഥമവും പ്രധാനവുമായ ഒന്നാണ് ചെയ്തു പോയ പാപങ്ങളില്‍ നിന്നു പശ്ചാത്തപിക്കുക എന്നത്. വിശുദ്ധ റമളാനു സ്വാഗതമോതാന്‍ ആദ്യം ചെയ്യേണ്ടതും തൗബ: തന്നെ. തൗബ: സ്വീകാര്യയോഗ്യമാവണമെങ്കില്‍ ചില നിബന്ധനകള്‍ ഉണ്ട് . 1) ചെയ്തു പോയ തെറ്റില്‍ അഗാധമായി ഖേദിക്കുക. 2) ആ പാപത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാകുക. 3) ഇനി ആ പാപത്തിലേക്ക് മടങ്ങുകയില്ലെന്നുറപ്പിക്കുക. 4) സൃഷ്ടികളുമായി ബന്ധപ്പെട്ട പാപമാണങ്കില്‍ അവരുടെ ബാധ്യതയില്‍ നിന്നൊഴിവാകുക.
മേല്‍ നിബന്ധനകള്‍ പാലിച്ച് ഓരോ തെറ്റില്‍ നിന്നും തൗബ: ചെയ്യല്‍ ഓരോ വിശ്വാസിക്കും നിര്‍ബ്ബന്ധമാണ്.
ഹലാലായ ഭക്ഷണം: നാം കഴിക്കുന്ന ഭക്ഷണം അല്ലാഹു അനുവദിച്ച മാര്‍ഗേണ സമ്പാദിക്കപ്പെട്ടതാണോ എന്ന് പരിശോധിക്കല്‍ ഓരോ സത്യവിശ്വാസിയുടെയും ബാധ്യതയാണ്. “ഹറാമായ ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന ശരീരം നരകത്തോട് ഏറ്റവും ബന്ധപെട്ടതാണ്” എന്ന തിരുവചനം നമ്മെ ചിന്തിപ്പിക്കെണ്ടതുണ്ട്. പലിശ,ലോട്ടറി,ചൂതാട്ടം പോലുള്ള നിഷിദ്ധ മാര്‍ഗ്ഗത്തിലൂടെ സമ്പാദിക്കുന്ന ഭക്ഷണം വിശുദ്ധ റമളാനില്‍ നാം കഴിക്കാന്‍ ഇട വരരുത് എന്ന് പ്രത്യേകം ഓര്‍മ്മിക്കുക.
ഇഖ്ലാസ് (നിഷകളങ്കത): വിശുദ്ധ റമളാ൯ ആഗതമവുമ്പോള് നാം ആരാധനകളില്‍ മുഴുകാറുണ്ട്. അല്ലാഹുവിന്റെ പൊരുത്തം മാത്രം ആഗ്രഹിച്ചാണോ അവ നിര്‍വഹിക്കപ്പെടുന്നത് എന്ന് പരിശോധനാ വിധേയമാക്കേണ്ടതാണ്. ജനങ്ങളെ കാണിക്കുന്നതിനും അവരുടെ പ്രശംസ പിടിച്ചുപറ്റുന്നതിനും ചെയ്യുന്ന ഒരു അമലിനും (അത് എത്ര വലുതായാലും) അല്ലാഹുവിന്റെയടുക്കല്‍ സ്വീകാര്യതയില്ലെന്ന് തിരിച്ചറിയുക.
വ്രതം എന്തിന് ? : “വിശ്വാസികളേ, നിങ്ങളുടെ പൂര്‍വികര്‍ക്ക് നിര്ബന്ധമാക്കപെട്ടത് പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ സൂക്ഷ്മത ഉള്ളവരാവാന്‍ വേണ്ടി (വി.ഖു). റമളാ൯ നോമ്പ് നിയമമാക്കികൊണ്ടുള്ള സൂക്തത്തില്‍ നോമ്പിന്റെ ലക്ഷrമായി തഖ്വയാണ് അല്ലാഹു കാണിച്ചു തന്നത്. നോമ്പ് വഴി ഭക്തി നേടാം, അങ്ങനെ അല്ലാഹുവിങ്കല്‍ ഉന്നതനായിത്തീരാം. നോമ്പിന്റെ ആത്മാവറിഞ്ഞു നിര്‍വഹിച്ചാല്‍ അറ്റമില്ലാത്ത അനുഗ്രഹങ്ങളാണ് നേടാനാവുകയെന്നത് ഇതില്‍ നിന്ന് വ്യക്തമാണ്.
യഥാര്‍ത്ഥ നോമ്പുകാര൯ : നബി (സ) പറഞ്ഞു: “ വ്രതം ഒരു കവചമാണ് വ്രതമെടുക്കുന്നവ൯ അശ്ലീലം പറയരുത്,വിവരക്കേട് പ്രവര്‍ത്തിക്കരുത്.ഒരാള്‍ തന്നെ അക്രമിക്കുകയോ അനാവശ്യം പറയുകയോ ചെയ്താല്‍ ‘ ഞാന്‍ നോമ്പുകാരനാണെന്ന് ‘ പറഞ്ഞു (ആദ്യം മനസിലും രക്ഷയില്ലെങ്കില്‍ വ്യക്തമാക്കിയും) ഒഴിഞ്ഞു മാറണം”.[ബുഖാരി]. അന്നപാനാദികള്‍ക്ക് മാത്രമല്ല, മുഴുവ൯ അവയവങ്ങളുടെയും നിയന്ത്രണം വ്രതം ലക്ഷrമാക്കുന്നുവെന്നു മേല്‍ ഹദീസില്‍ നിന്ന് വ്യക്തമാകുന്നു.വ്രതമനുഷ്ഠിച്ചു കൊണ്ട് അനാവശ്യ സംസാരങ്ങളിലും നിഷിദ്ധ വിനോദങ്ങളിലും സമയം ചെലവഴിക്കുന്നവര്‍ക്ക് നബി (സ) ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്.”ചീത്തയായ വാക്കും തദനുസൃത പ്രവര്‍ത്തങ്ങളും ഒരാള്‍ ഒഴുവക്കുന്നില്ലെങ്കില് അവ൯ ഭക്ഷണവും വെള്ളവുമുപേക്ഷിക്കുന്നതില് അല്ലാഹുവിനു യാതൊരു താല്പര്യവുമില്ല”.[ബുഖാരി]
ദുആ വസിയ്യത്തോടെ
അനസ് മഹബൂബ്
നിങ്ങള്‍ മുസ്ലിം സ്ത്രീയല്ലേ......?
മരണമുണ്ടാകുമെന്നും, മരണത്തിന് ശേഷം രക്ഷാശിക്ഷകളുടെ വിധി നിര്‍ണ്ണയങ്ങള്‍ വരാനുണ്ടെന്ന് വിശ്വസിക്കുന്നവരല്ലേ? അല്ലാഹുവിന്റെ സ്വര്‍ഗത്തില്‍ ആകണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? അതോ കത്തിയെരിയുന്ന നരകത്തിന്റെ വിറകു കൊള്ളിയാവാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? മുസ്ലിം സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്ന നിങ്ങള്‍ വസ്ത്രം ധരിക്കുമ്പോള്‍ പടച്ചവന്റെ നിയമം നിങ്ങള്‍ അനുസരിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ പിശാചിനെ അനുസരിക്കുകയല്ലേ ചെയ്യുന്നത്? നിങ്ങള്‍ നിങ്ങളുടെ ശരീരത്തിലേക്ക് നോക്കു. ഇസ്ലാമിക വസ്ത്രമാണോ സഹോദരി നിങ്ങള്‍ ധരിച്ചിരിക്കുന്നത്?
{അല്ലാഹു പറയുന്നു “സ്ത്രീകള്‍ അവരുടെ മുഖമക്കനകള്‍ മാറിലൂടെ താഴ്ത്തിയിടട്ടെ(24.31) മുഖവും മുന്‍കൈയും ഒഴിച്ച് മറ്റ് അവയവങ്ങളെല്ലാം മുസ്ലിം സ്ത്രീകള്‍ മറയ്ക്കട്ടെ എന്നാണ് നബി (സ)യും പഠിപ്പിക്കുന്നത്. മുഖമക്കനകള്‍ പിരടിയില്‍ ചുറ്റിക്കെട്ടാനുള്ളതല്ല. മാറിലൂടെ താഴ്ത്തി ഇടേണ്ടതാണ് എന്നല്ലേ അല്ലാഹു പഠിപ്പിക്കുന്നത്. ആഭരണ ഭ്രമമോ അല്ലെങ്കില്‍ ഫാഷന്‍ ഭ്രമം കാരണം ഇസ്ലാമിക വസ്ത്രധാരണം ഈ കാലഘട്ടത്തില്‍ അതൊന്നും നടപ്പില്ല എന്ന ചിന്തയാണോ ഹറാമായ വസ്ത്ര ധാരണത്തിന് നിങ്ങളെ പ്രേരിപ്പിക്കുന്നത്?
സഹോദരി, അല്ലാഹുവിനെ വെല്ലുവിളിച്ച് നിങ്ങള്‍ക്ക് രക്ഷപ്പെടാനാകുമോ? ഈ സന്ദേശം വായിച്ച് കഴിയുന്നതിന്നു മുമ്പ് നിങ്ങളുടെ മയ്യിത്ത് പൊതിയാന്‍ തുണിവങ്ങേണ്ടി വരില്ലെന്നാരറിഞ്ഞു …..!!
സഹോദരീ, നിങ്ങളുടെ സൗന്ദര്യം അല്ലാഹുവിന്റെ ദാനവും അനുഗ്രഹവുമാണ്. അത് അന്യരുടെ മുമ്പില്‍ പ്രദ൪ശിപ്പിക്കാനുള്ളതല്ല. അത് നിങ്ങളുടെ ഭ൪ത്താവിനുള്ളതാണ്. “കുളിച്ച് വൃത്തിയുള്ള വസ്ത്രം മോടിയില്‍ അണിഞ്ഞ് നറുമണം പൂശി എന്നും ഭര്‍ത്താവിന്റെ പ്രതീക്ഷിച്ച് നില്ക്കുന്ന കുടുംബിനിയെ ആണ് ഇസ്ലാം വിഭാവനം ചെയ്യുന്നത് “. സഹോദരി വായിനോക്കികള്‍ക്കും പൂവാലന്മാര്ക്കും എന്തിന് നിങ്ങളുടെ സൗന്ദര്യം കാട്ടിക്കൊടുക്കണം. അടുക്കളയിലെ സ്റ്റൌവ് പൊട്ടിത്തെറിച്ചാല്‍, തീയൊന്നാളിയാല്‍ തീര്‍ന്നില്ലേ സൗന്ദര്യം!അത് പുറത്തു കാണിച്ച് പരലോകം നഷ്ട്ടപ്പെടുത്തണോ? സഹോദരീ വീട്ടില്‍ നിന്ന് പുറത്തു പോകുമ്പോള്‍ ആക൪ഷണീയമല്ലാത്ത വസ്ത്രമണിയുകയും ഭര്‍ത്താവിന്റെ മുമ്പില്‍ മുഴുവന്‍ വശ്യതയും പ്രകടമാക്കി നില്ക്കുന്നവരുടെ ഉള്ളം സന്തോഷം നിറഞ്ഞതായിരിക്കും.
അല്ലാഹു പറയുന്നു”പ്രവാചകരെ, സത്യവിശ്വാസികളായ സ്ത്രീകളോട് പറയുക അവ൪ അവരുടെ കണ്ണുകള്‍ അന്യപുരുഷന്മാരില്‍ നിന്ന് താഴ്ത്തി അവരുടെ ഭംഗി പുറത്ത് കാണിക്കാതിരിക്കുകയും ചെയ്യട്ടെ. സ്വയം വെളിവാകുന്ന മുഖവും മുന്‍കൈയും വെളിവായത് ഒഴികെ.
സഹോദരീ, ഇന്ന് നിങ്ങള്‍ പുറത്തു കാണിക്കുന്ന കൈയ്യും ,വയറിന്റെ ഭാഗവും കഴുത്തുമൊക്കെ നാളെ ഖബറിലേക്ക് കെട്ടിപ്പൊതിഞ്ഞിറക്കി വെക്കാനുള്ളതാണ്. മറ്റന്നാള്‍ നീര് വന്നു വീ൪ത്ത് പൊട്ടിയൊഴുകി, നാലാംനാള്‍ മണ്ണോട് ചേരാന്ഉള്ളതാണ് ഓ൪ക്കുക. അപ്പോഴേക്കും നിങ്ങളെ നോക്കി നടന്നവ൪ നിങ്ങളെ മറന്നിട്ടുണ്ടാകും. നിങ്ങളോ അവ൪ക്ക് വേണ്ടി ഒരുങ്ങിയതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കാനും തുടങ്ങിയിരിക്കും .
സഹോദരീ ,അല്ലാഹുവിന്റെ വചനങ്ങള്‍ ശ്രദ്ധിക്കുക. (നബി:)താങ്കളുടെ ഭാര്യമാരോടും പുത്രിമാരോടും, സത്യവിശ്വാസികളായ സ്ത്രീകളോടും പറയുക അവ൪ തങ്ങളുടെ മേല്‍വസ്ത്രം ശരീരത്തില്‍ താഴ്തിയിടണമെന്ന്, അവ൪ തിരിച്ചറിയപ്പെടുന്നതിനു വേണ്ടിയാണത്രെ അത്. അപ്പോള്‍ അവ൪ക്ക് യാതൊരു ശല്യവും ഉണ്ടാകുന്നതല്ല. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.( 33 . 59)
സഹോദരീ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ശാപം എല്ക്കണോ? വൃദ്ധയാകുമ്പോള് മാത്രം ചുക്കിചുളിഞ്ഞു ആ൪ക്കും വേണ്ടാത്ത ശരീരം പ൪ദ്ദയില്‍ പൊതിഞ്ഞു നടന്നാല്‍ മതിയെന്നാണോ തീരുമാനം?പശ്ചാത്താപവും പ൪ദ്ദയും നാളെയാകാമെന്ന് കരുതി മാറ്റിവെച്ചാല്‍ ആ നാളെ നിങ്ങള്‍ ഉണ്ടായികൊള്ളണമെന്നില്ല .
സഹോദരീ, വരുന്ന യുവതലമുറക്കും ലക്കും ലഗാനുമില്ലാതെ ഓടുന്നതിനിടയില്‍ ഫ്രീയായി കാണുന്ന ഒന്നാണ് സ്ത്രീ സൗന്ദര്യം. സംസ്കാരം പണയപ്പെടുത്തും വിധമുള്ള ഉടയാടകളും കണ്ണിന്റെ വെട്ടി നിരത്തുന്ന നോട്ടങ്ങളും മൃദുല വികാരങ്ങളെ ഇക്കിളിപ്പെടുത്തുന മോഡേണ്‍ പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ നിന്ന് സഹോദരീ ഇന്ന് തന്നെ പിന്മാറിക്കൂടെ ?
നബി(സ)പറയുന്നു” വസ്ത്രം ധരിക്കുകയും എന്നാല്‍ ഇസ്ലാമിന്റെ വീക്ഷണത്തില്‍ പൂ൪ണ്ണത വരാതിരിക്കുകയും അങ്ങുമിങ്ങും ചായുന്ന ഒട്ടകത്തിന്റെ പൂന്നപോലെ ചാഞ്ചാടി നടക്കുകയും അന്യ പുരുഷന്മാരെ ആക൪ഷിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അതിന്റെ സുഗന്ധം പൊലും ആസ്വദിക്കുകയില്ല”(മുസ്ലിം)
സഹോദരീ, ലജ്ജ നഷ്ട്ടപ്പെട്ടു പോകുന്നതില്‍ വസ്ത്ര ധാരണതിന്നു വലിയൊരു പങ്കുണ്ട്. ലജ്ജ നഷ്ട്ടപ്പെട്ടാല്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വലിച്ചിട്ടു നൂറുമേനി കൊയ്തെടുക്കുകയും ചെയ്യും ആയിരങ്ങള്‍ മുടക്കി വസ്ത്രങ്ങള്‍ വങ്ങുമ്പോള് ഇനിയെങ്കിലും അത് ഇസ്ലാമിക വസ്ത്രമായിക്കൂടെ? ഇനിയെങ്കിലും നേരിയതും ശരീര വടിവുകള്‍ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു കൂടെ?
താടിയുള്ളവരേയും പ്രായമായവരെയും, മൗലവിമാരെയും കാണുമ്പോള്‍ ധൃതിപ്പെട്ടു നിങ്ങള്‍ തലമറക്കാന്‍ വെമ്പല്‍ കൊള്ളുന്നു. അതിനേക്കാള്‍ ആക൪ഷകമായ ഭാഗങ്ങള്‍ പ്രദ൪ശിപ്പിച്ചുകൊണ്ട് എന്തെ സഹോദരീ നിങ്ങള്‍ അല്ലാഹുവിനെക്കാളും അവരെയാണോ ഭയപ്പെടുന്നത്?എന്തുകൊണ്ട് പടച്ചവനെ പേടിക്കുന്നില്ലേ ?
ആരുടെ തൃപ്തിക്ക് വേണ്ടിയാണ് നിങ്ങള്‍ പടച്ചവനെ ധിക്കരിച്ച് വസ്ത്രം ധരിക്കുന്നത്?ഭ൪ത്താവ് പറഞ്ഞിട്ടാണോ ,
അതോ ദൈവ നിഷേധികളുടെയും ബഹുദൈവ വിശ്വാസികളുടെയും, കൂട്ടുകാരികളുടേയും പരിഹാസം? അല്ലെങ്കില്‍ രക്ഷിതാക്കളുടെ സഹോദരന്മാരുടെ ശ്രദ്ധക്കുറവോ ഫാഷന്‍ ഭ്രമമോ? എങ്കില്‍ സഹോദരീ ഓ൪ക്കുക പരലോകത്ത് പടച്ചവന്റെ മുമ്പില്‍ നിങ്ങള്‍ ഒറ്റയ്ക്കാണ് ചെല്ലേണ്ടി വരിക. അവിടെ നിങ്ങളെ രക്ഷിക്കാന്‍ ഭ൪ ത്താവിനോ, രക്ഷിതാക്കള്‍ക്കോ കൂടുകാരിക്കോ കഴിയില്ല. സഹോദരീ ചിന്തിക്കുക, ഇന്ന് നിങ്ങള്‍ പ്രദ൪ശിപ്പിക്കുന്ന ശരീര ഭാഗങ്ങള്‍ നിങ്ങള്‍ നിങ്ങളെ നരകത്തിലെത്തിക്കും. തീകൊണ്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു അവിടെ കഴിയേണ്ടി വരും. നിങ്ങളുടെ സല്‍ക൪മ്മം പാഴായിപ്പോകും. മരിച്ചു ചെല്ലുന്നത് മണ്ണിലേക്കാണല്ലോ, മണ്ണിനു എല്ലാ സൗന്ദര്യം ഒരുപോലെയാകുന്നു.
സഹോദരീ, തല്ക്കാലം ഇവിടെ നി൪ത്തുന്നു. കഴിഞകാലത്തെ ജീവിതത്തെ പുന൪വിചിന്തനം നടത്തുക ഇത് വായിച്ചിട്ടെന്തു ചെയ്തുവെന്ന് അവന് ചോദിച്ചാല്‍ നല്ല നിലക്ക് മറുപടി പറയാന്‍ ഇന്ന് തന്നെ വസ്ത്രം ഇസ്ലാമികമാക്കുക. ഈ യാഥാ൪ത്ഥ്യങ്ങള്‍ എല്ലാ സഹോദരിമാരിലും പ്രചരിപ്പിക്കുകയും നന്മ കരസ്ഥമാക്കുകയും ചെയ്യുക
നമ്മുടെ ഓര്‍മശക്തി നെറ്റ് കാര്‍ന്നുതിന്നുന്നു!
‘ഇറാന്റെ തലസ്ഥാനമേത്?’ അല്ലെങ്കില്‍ ‘ചൈനയുടെ പ്രധാനമന്ത്രിയാര്?’ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ കേട്ടയുടന്‍ ബ്രൌസര്‍ തുറന്ന് ഗൂഗിള്‍ എന്ന് അടിക്കുന്നവരാണ് നിങ്ങളെങ്കില്‍ സൂക്ഷിക്കുക, അപകടം അടുത്തുകഴിഞ്ഞു! ഓര്‍മശക്തിയെന്ന അത്ഭുതകഴിവ് നിങ്ങളെ വിട്ടകലാന്‍ തുടങ്ങിയിരിക്കുന്നു. ‘ടെഹ്റാന്’ ആണ് ഇറാന്റെ തലസ്ഥാനമെന്നും ചൈനയുടെ പ്രധാനമന്ത്രി ‘വെന്‍ ജിയാബോ’ ആണെന്നും നമുക്ക് അറിയാത്തതാണോ? അല്പം ചിന്തിച്ചാല്‍ ഓര്ത്തെടുക്കാവുന്നതല്ലേ ഇക്കാര്യങ്ങള്‍? എന്നിട്ടും നമ്മള് ചെയ്യുന്നതെന്താണ് - ‘ഗൂഗ്ലുക’!
കൊളംബിയ യൂനിവേഴ്സിറ്റിയിലെ മനശ്ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ബെറ്റ്സി സ്പാരോയും സംഘവും നടത്തിയ പഠനം പറയുന്നത് ഇന്റര്‍നെറ്റ് അടക്കമുള്ള വിവരസാങ്കേതികവിദ്യയുടെ അതിരുവിട്ട ഉപയോഗം ഓര്‍മശക്തിയെ പതുക്കെ കൊല്ലും എന്നാണ്. എന്തെങ്കിലും ഒരു കാര്യം അറിയാനായി നാം കമ്പ്യൂട്ടറിനെയോ ഇന്റര്‍നെറ്റിനെയോ മൊബൈലിനെയോ ആശ്രയിക്കുകയാണെങ്കില്‍ ആ കാര്യം ഓര്‍മയില്‍ സൂക്ഷിക്കാന്‍ തലച്ചോര്‍ പിന്നീട് മിനക്കെടുകയില്ലെത്രെ!
പഠനത്തിന് വിധേയരായവരോട് കുറച്ച് കാര്യങ്ങള്‍ ടൈപ്പുചെയ്ത് കമ്പ്യൂട്ടറില്‍ സൂക്ഷിക്കാന്‍ പ്രൊഫസര്‍ ബെറ്റ്സി സ്പാരോയും സംഘവും ആവശ്യപ്പെട്ടു. അല്പസമയം കഴിഞ്ഞ് ടൈപ്പുചെയ്ത കാര്യങ്ങള്‍ എന്താണെന്ന് ഓര്‍ത്തെടുക്കാന്‍ പറഞ്ഞപ്പോള്‍ ഭൂരിഭാഗവും കൈമലര്‍ത്തി. എന്നാല്‍ കമ്പ്യൂട്ടറില്‍ ഈ വിവരങ്ങള്‍ ടൈപ്പുചെയ്ത് സൂക്ഷിച്ചത് ഏത് ഫോള്ഡറിലാണെന്ന് ഓര്‍ത്തെടുക്കാന്‍ ഇവര്‍ക്ക് കഴിയുകയും ചെയ്തു.
എല്ലാവര്ക്കും എല്ലാക്കാര്യവും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആകില്ല. പണ്ടും ഈ അവസ്ഥ ഉണ്ടായിരുന്നു. ആ സാഹചര്യങ്ങളില്‍ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരെയാണ് മനുഷ്യര്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍, തുടര്‍ന്നും ഇക്കാര്യങ്ങള്‍ ഓര്മിച്ചെടുക്കേണ്ടി വരും എന്നതിനാല്‍ തലച്ചോര്‍ ശുഷ്കാന്തിയോടെ അവ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. വിവരസാങ്കേതികവിദ്യ വന്നതോടെ ഒന്നും ഓര്‍മയില്‍ സൂക്ഷിക്കേണ്ടതില്ല എന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. നമ്മുടെ ‘എക്സ്റ്റേണല്‍ സ്റ്റോറേജ് ഡിവൈസ്’ എന്ന നിലയിലാണ് ഇപ്പോള്‍ നെറ്റ് അടക്കമുള്ള വിവരസാങ്കേതികവിദ്യകള്‍ കണക്കാക്കപ്പെടുന്നത്.
Rajab 27 Special Click here for Download
ഇസ്ലാംമതം സ്വീകരിച്ച യുവാവിനെ നാട്ടുകാര്‍ ഊരുവിലക്കിയതായി ആരോപണം - Mathrubhumi News
പുത്തൂര്‍:ഇസ്ലാംമതം സ്വീകരിച്ച യുവാവിനും കുടുംബത്തിനും നാട്ടുകൂട്ടം ഊരുവിലക്ക് ഏര്‍പ്പെടുത്തിയതായി ആരോപണം. നെടുവത്തൂര്‍ പഞ്ചായത്തിലെ കോട്ടാത്തല തലയണിവിള ജങ്ഷനില്‍ കൈലാസമംഗലത്തില് സിബി(23)ക്കും കുടുംബത്തിനും നാട്ടുകൂട്ടം ഊരുവിലക്ക് കല്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നത്.
മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരിയായ സിബി ഇസ്ലാംമതം സ്വീകരിച്ച് മുഹമ്മദ് സിബി ആയതാണത്രെ ഊരുവിലക്കിനു കാരണം. രണ്ടരമാസം മുമ്പ് പൊന്നാനിയിലെ മൗനത്തുള്‍ ഇസ്ലാം സഭയില്‍വച്ച് ഖലിമ ചൊല്ലി സുന്നത്തുകര്‍മ്മം നടത്തിയാണ്, ഈഴവസമുദായക്കാരനായിരുന്ന സിബി ഇസ്ലാംമതം സ്വീകരിച്ചത്. 60 ദിവസത്തോളം മതപഠനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതറിഞ്ഞ നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.
മൂന്നുതവണ നാട്ടുകൂട്ടം കൂടിയെന്നും കഴിഞ്ഞ ഞായറാഴ്ച നടന്ന നാട്ടുകൂട്ടത്തില്‍ തനിക്കും വീട്ടുകാര്‍ക്കും ഊരുവിലക്ക് ഏര്‍പ്പെടുത്തിയെന്നുമാണ് മുഹമ്മദ് സിബി പറയുന്നത്. മംഗളകര്‍മ്മങ്ങളിലും നാട്ടില്‍ നടക്കുന്ന മറ്റ് വിശേഷങ്ങളിലും ഇവരെ പങ്കെടുപ്പിക്കാതിരിക്കാനും മറ്റുള്ളവര്‍ ഇവരോട് സഹകരിക്കാതിരിക്കാനുമാണത്രെ തീരുമാനം.
വര്‍ഷങ്ങളായി ഇസ്ലാംമതത്തോട് താത്പര്യം ഉണ്ടായിരുന്നെന്നും പുസ്തകങ്ങളില്‍നിന്നും ഇന്റര്‍നെറ്റില്‍നിന്നും ഇസ്ലാമിക വിശ്വാസങ്ങളെക്കുറിച്ച് കൂടുതലായി മനസ്സിലാക്കിയപ്പോഴാണ് മതം മാറാന്‍ തീരുമാനിച്ചതെന്നും മുഹമ്മദ് സിബി പറയുന്നു. ബന്ധുക്കളും നാട്ടുകാരില്‍ ചിലരും കാലങ്ങളായി കാട്ടുന്ന വിവേചനവും മറ്റൊരു കാരണമായത്രെ.
അമ്മ സരസ്വതിയും സഹോദരി വൃന്ദയും ആദ്യം, മതം മാറാനുള്ള തീരുമാനത്തെ എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. കൊട്ടാരക്കരയിലെ മുസ്ലിം ജമാഅത്ത് പള്ളിയിലാണ് മുഹമ്മദ് സിബി ഇപ്പോള്‍ പ്രാര്‍ത്ഥനയ്ക്ക് പോകുന്നത്. ആരെയും മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും ആരോടും തനിക്ക് വിരോധമില്ലെന്നും സിബി കൂട്ടിച്ചേര്‍ത്തു.
ഊരുവിലക്കും അധിക്ഷേപവും തുടര്‍ന്നാല്‍ മറ്റു കുടുംബാംഗങ്ങള്‍ക്കും മതം മാറ്റത്തെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും മരിക്കുംവരെ വാസസ്ഥലം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഹമ്മദ് സിബിയുടെ അച്ഛന് വിവേകാനന്ദന് പറഞ്ഞു.
ഊരുവിലക്ക് ഏര്‍പ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് നിര്‍മ്മിക്കുന്ന ഗുരുമന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കാലങ്ങളായി എല്ലാ വിഭാഗക്കാരും ചേര്‍ന്ന് നാട്ടുകൂട്ടം നടത്താറുണ്ട്. കഴിഞ്ഞ ദിവസം കൂടിയ യോഗത്തില്‍ സിബിയുടെ മതംമാറ്റവും ചര്‍ച്ചാവിഷയമായതായി സംഘാടകസമിതി പ്രസിഡന്റും സി.പി.എം.ലോക്കല്‍ കമ്മിറ്റി അംഗവുമായ തലയണിവിള പാലവിള വീട്ടില്‍ എന്‍.രാമചന്ദ്രന്, സെക്രട്ടറി പൂഴിക്കാട് കിഴക്കേതില്‍ ജയകുമാര്‍ എന്നിവര്‍ പറഞ്ഞു.
മുഹമ്മദ് സിബിയുടെ പാത പിന്തുടര്ന്ന് പ്രദേശത്തുനിന്ന് ഇനിയൊരാളും മതംമാറ്റത്തിനു വിധേയമാകാതിരിക്കാന്‍ കരുതല്‍ വേണമെന്ന് യോഗത്തില്‍ തീരുമാനമുണ്ടായതായും ഇവര്‍ അറിയിച്ചു. പ്രദേശവാസികളായ 60 ഓളം പേര് യോഗത്തില്‍ പങ്കെടുത്തിരുന്നത്രെ. ഇതില്‍നിന്ന് 12 അംഗങ്ങളുള്ള ഒരു സമിതിയെ തിരഞ്ഞെടുത്തു.
നാഗര്‍കോവിലില്‍ അഞ്ചുവര്‍ഷത്തെ പഠനം കഴിഞ്ഞ് മതംമാറി നാട്ടിലെത്തിയ മുഹമ്മദ് സിബി പലരെയും മതം മാറ്റാന്‍ ശ്രമിക്കുന്നതായും ഇത് എന്തു വിലകൊടുത്തും തടയുമെന്നും സാമുദായിക വിദ്വേഷമുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും സമിതി അംഗങ്ങള്‍ വ്യക്തമാക്കി.
രക്ഷിതാക്കളേ ശ്രദ്ധിക്കൂ... ഒരു നിമിഷം...ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന് ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്' നല്കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി. മൊബൈല്‍ നല്കിയ 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു. ആളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി കണ്ടിട്ടില്ലെന്നായിരുന്നു മറുപടി.മകളുടെ പിറകെയുള്ളവനെ കണ്ടെത്തണമെന്ന വാശിയോടെ പിതാവ് മുന്നോട്ടുപോയപ്പോള്‍ വ്യാജ അഡ്രസിലുള്ള സിംകാര്‍ഡാണ് കാമുകന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആളെ തന്ത്രപരമായി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതിയാണെന്ന് ഞെട്ടലോടെ പൊലീസ് തിരിച്ചറിയുന്നത്. കുട്ടിയെ കൊണ്ടുവന്ന് കാമുകന്റെ
യഥാര്‍ഥമുഖം ബോധ്യപ്പെടുത്തിയതോടെ ആ ബന്ധം അവസാനിച്ചു. പക്ഷേ അപ്പോഴേക്കും ആ കുഞ്ഞുമനസ്സ് പിടിവിട്ടു പോയിരുന്നു.
ഏക മകളുടെ മൊബൈലിലേക്ക് വരുന്ന കോളുകള്‍ കാമുകന്റെതാണെന്ന് വൈകിയാണ്
മാതാപിതാക്കള്‍ അറിഞ്ഞത്. നിരവധി മിസിങ് കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായ പിതാവ് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇനി
അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുട്ടി സത്യം ചെയ്തു. മകളെ വിശ്വസിച്ച പിതാവ് മൊബൈല്‍ അവള്‍ക്ക് തിരിച്ചുനല്‍കി. അതിന് താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന്
ആ പിതാവ് അറിഞ്ഞില്ല. ഏകമകളെ കാണാതായതിന്റെ വേദനയില്‍ നീറി കഴിയുന്ന, എല്ലാ സ്വപ്നങ്ങളും തകര്‍ന്ന മാതാപിതാക്കളുള്ള വീടാണ് അവിടമിപ്പോള്‍.
****
തരക്കേടില്ലാത്ത കുടുംബങ്ങളിലുള്ളവരായതുകൊണ്ട് കമിതാക്കളുടെ രക്ഷിതാക്കള്‍ ഒന്നിച്ചിരുന്ന് വിവാഹത്തെക്കുറിച്ച് ആലോചിച്ചു. തുടക്കത്തില്‍ കുഴപ്പമില്ലാതെ നീങ്ങിയ ആലോചനയുടെ അവസാനം കാമുകന് കാര്യമായ അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ പിന്മാറി. ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെയും കാമുകന്റെയും പ്രണയരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്നുപിടിച്ചു.കാമുകനെതിരെ പെണ്‍വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളുടെ ഉറവിടം ചികഞ്ഞു. അന്യസംസ്ഥാനത്തുള്ള ഏതോ ഒരു കേന്ദ്രത്തിലേക്കാണ് തുടക്കത്തില്‍ അന്വേഷണം എത്തിയത്. പിന്നെയും ചികഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെത്തിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് ഇരുകുടുംബങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന ഒരാളുടെ വീട്ടിലുള്ളതായിരുന്നു ആ കമ്പ്യൂട്ടര്‍.തുടരന്വേഷണത്തിലാണ്, കാമുകനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നിലവിലുള്ള കാമുകി പൂര്‍ണമായി വെറുത്താല്‍ അവനെ സ്വന്തമാക്കാമെന്നകണക്കുകൂട്ടലില്‍ പിതാവിന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഇന്‍ര്‍നെറ്റില്‍ എത്തിക്കുകയായിരുന്നു എന്ന സത്യം ഞെട്ടലോടെ മൂന്നു കുടുംബങ്ങള്‍ തിരിച്ചറിഞ്ഞത്.
****
വിദേശത്ത് ഉന്നത ഉദ്യോഗമുള്ള അച്ഛന്റെയും നാട്ടില്‍ അറിയപ്പെടുന്ന വിദ്യാലയത്തില്‍ ജോലിയുള്ള അമ്മയുടെയും പത്തില്‍ പഠിക്കുന്ന ഏക മകള്‍. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കിയായിരുന്ന അവള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മാത്രമായി അച്ഛന് മൊബൈല്‍ഫോണ്‍ വാങ്ങി നല്കി. പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദീര്‍ഘനേരം മുറിയടച്ചിരിക്കുന്ന മകളെ അമ്മ ശാസിച്ചു. തനിച്ചിരിക്കാന്‍ സമ്മതിക്കാത്തതിന് പലപ്പോഴും അമ്മയെ അവള് ചോദ്യംചെയ്തു. ഒരു ദിവസം വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന അമ്മയെ മകള്‍ തല്ലി. അപ്രതീക്ഷിതമായ മകളുടെ പെരുമാറ്റം അവരെ അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്കൂള്‍ പ്രിന്‍സിപ്പലിന്റെ വിളിയെത്തി. മകള്‍ മാസങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കാമുകനുമായി സംസാരിക്കുന്നുണ്ടെന്ന സത്യം ആ അമ്മ വേദനയോടെ അറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ നല്കിയ മൊബൈലില്‍ സിം കാര്‍ഡ് നല്കിയ പയ്യന് അവളെ വശത്താക്കുകയായിരുന്നു. മകള്‍ മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതിരുന്നതിന്റെ കാരണം അപ്പോഴാണ് പിടികിട്ടിയത്. നാളുകളായി വീട്ടില്‍നിന്ന് കാണാതായിരുന്ന പണം കാമുകന് മകള്‍ നല്കുന്ന സമ്മാനമായിരുന്നു. കാമുകനുമായി ഒളിച്ചോടാനിരുന്ന മകളെ തലനാരിഴക്കാണ് അമ്മക്ക് തിരിച്ചു കിട്ടിയത്. പ്രദേശത്തെ അറിയപ്പെടുന്ന മാഫിയാ സംഘത്തിലുള്ളയാളാണ് പയ്യനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കുടുംബം തകര്‍ന്നു പോകാന്‍ ഇതു ധാരാളമായിരുന്നു.
****
പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പെണ്ണുകാണാന്‍ ചെക്കനും കൂട്ടുകാരുമെത്തി. പെണ്ണിനെ ബോധിച്ച വരനും സംഘവും ആ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച് മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ വരന്റെ രക്ഷിതാക്കളെത്തി. ഇരു കുടുംബങ്ങളും പരസ്പരം ഇഷ്ടപ്പെട്ടതോടെ നിശ്ചയത്തിനുള്ള തീയതി ഉറപ്പിച്ച് അവര്‍ മടങ്ങി. വിവാഹനിശ്ചയത്തിന്റെ തലേന്ന് വിദ്യാര്‍ഥിനിയുടെ മൊബൈലില്‍നിന്ന് മെസേജ് പറന്നു. പിറ്റേ ദിവസം പതിവുപോലെ സ്കൂളിലേക്കെന്ന് പറഞ്ഞ് അവള് വീടു വിട്ടിറങ്ങി. വഴിയില്‍ കാത്തു നിന്ന കാമുകനും കൂട്ടുകാരും കൊണ്ടുവന്ന കാറിലാണ് ആ യാത്ര അവസാനിച്ചത്. സ്കൂള്‍ വിട്ട് മകളെത്താതിരുന്നതോടെ രക്ഷിതാക്കളുടെ കണ്ണില്‍ ഇരുട്ട് കയറി. നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്നു. ആധികയറിയ പിതാവ് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു. ഈ സമയം മകളെയും കൊണ്ട് കാമുകന്റെ കാര്‍ ദേശീയ പാതയിലൂടെ പായുകയായിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ പരിശോധനയില്‍ കുടുങ്ങിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായതുകൊണ്ട് കൂടുതല്‍ ദുരന്തമുണ്ടായില്ല. പക്ഷേ, ഒരു കുടുംബത്തിന്റെ സ്വപ്നങ്ങള്‍ പാടെ മാഞ്ഞു പോകാന്‍ അതു ധാരാളമായിരുന്നു. മാസങ്ങളായി പാതിരാവില്‍ മകളുടെ മൊബൈലില്‍ നിന്ന് കാമുകന് വിളി പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ അറിയുന്നത് പൊലീസുകാരില്‍ നിന്നാണ്.
****
പത്താം ക്ലാസില്‍ പഠിക്കുന്ന സാധാരണ വീട്ടിലെ കുട്ടിക്ക് മൊബൈല്‍ സമ്മാനിച്ചത് കാമുകനായിരുന്നു. കുട്ടിയുടെ ദിനചര്യകള്‍ മാറിയത് പൊടുന്നനെയാണ്. കുളിക്കാന്‍ കയറിയാല്‍ ദീര്‍ഘനേരം കഴിഞ്ഞാണ് മകള്‍ പുറത്തെത്തിയിരുന്നത്. സംശയം തോന്നിയ അച്ഛന് കുളിമുറിയുടെ വെന്റിലേറ്ററിലൂടെ എത്തി നോക്കിയപ്പോഴാണ് ടാപ്പു തുറന്നുവെച്ച് മൊബൈലില്‍ സംസാരിക്കുന്ന മകളെ കണ്ട് ഞെട്ടിയത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഉറപ്പിച്ച് പറഞ്ഞു. മണ്ണെണ്ണയൊഴിച്ച് തീകൊടുക്കാന് നോക്കിയെങ്കിലും തീപ്പെട്ടിക്കൊള്ളി നനഞ്ഞതുകൊണ്ട് ആദ്യ ശ്രമം പാഴായി. സ്കൂളിന്റെ മുകളിലെ നിലയില്‍ കയറി ചാടുമെന്ന് ഭീഷണിമുഴക്കി. മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിച്ചപ്പോഴാണ് മകളുടെ ബന്ധത്തിന്റെ ആഴം രക്ഷിതാക്കള്‍ അറിയുന്നത്. താളം തെറ്റിയ മനസ്സ് വീണ്ടെടുക്കാന്‍ പ്രാര്‍ഥനയുമായി ഒരു കുടുംബം മുഴുവന്‍ കാത്തിരിക്കുകയാണ്.
****
സ്കൂള്‍ പരിസരത്തുവെച്ച് മെമ്മറി കാര്‍ഡുള്ള മൊബൈലുകളില്‍ അശ്ലീല വീഡിയോ ക്ലിപ്പിങ്ങുകള്‍ സെയ്വ് ചെയ്ത് വില്‍ക്കുന്ന റാക്കറ്റുകളുണ്ടെന്നു കൂടിരക്ഷിതാക്കള്‍ അറിയുക. ഇടക്കെപ്പോഴെങ്കിലും പരിശോധിക്കാന്‍ തയാറായാല്‍ 99 ശതമാനം മൊബൈലുകളിലും അത്തരം വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് തീര്‍ച്ചയാണ്. വിദ്യാലയ പരിസരത്തുള്ള ഇന്റര്‍നെറ്റ് കഫേകളില്‍ പരിശോധിച്ചാല്‍ നമ്മുടെ മക്കളില്‍ പലരും സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകളുടെ ഏകദേശ രൂപം പിടികിട്ടും. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന മക്കള്‍ എവിടെ പോകുന്നുവെന്നും അവരുടെ കൂട്ടുകെട്ട് ആരുമായിട്ടാണെന്നും രക്ഷിതാക്കള്‍ അറിയണം. അവരുടെ ബാഗുകളും പുസ്തകങ്ങളും ഇടക്ക് പരിശോധിക്കണം. എന്റെ മകന്/മകള്‍ അങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന് പൂര്‍ണമായി വിശ്വസിക്കരുത്. ഇത്രയും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരില്‍ പലരും പരിധിക്ക് പുറത്താവുന്നത് വേദനയോടെ കാണേണ്ടി വരും. പുറത്തു പോകുന്ന കുട്ടികളുടെ കഥയിതാണെങ്കില്‍ അകത്തിരിക്കുന്നവീട്ടമ്മമാരുടെ അവസ്ഥയും മറിച്ചല്ല. അവരെ വട്ടമിട്ടും കഴുകക്കണ്ണുകളുണ്ട്.
നമ്മുടെ കിടപ്പുമുറി പോലും സുരക്ഷിതമല്ല....
ഈ ദുരവസ്ഥ നമ്മുടെ കുടുംബങ്ങളില്‍ ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ .... (ഇത് മറ്റൊരു വെബ് സൈറ്റില്‍ നിന്നും കോപ്പി ചെയ്തതാണ്...ഈ സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ... ആ സൈറ്റ് കളോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു...)
--
السلام عليكم ورحمة الله وبركات
സ്ത്രീപുരുഷന്മാര് ഇടകലരാന്‍ പാടില്ല - സൗദി ഫത്വ സമിതി:
ജിദ്ദ: ജോലി സ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകളും പുരുഷന്മാരും ഇടകലരാന്‍ പാടില്ലെന്ന് ഗ്രാന്റ് മുഫ്തി അധ്യക്ഷനായ സൗദി സ്ഥിരം ഫത്വ സമിതി വിധിച്ചു. സ്തീകള്‍ ഒരു നിലക്കും പുരുഷന്മാരോടൊപ്പം ജോലിചെയ്യാന്‍ പാടില്ല. പുരുഷന്മാരുടെ സെക്രട്ടറിയായോ അല്ലെങ്കില്‍ റിസപ്ഷനിലോ അകൗണ്ടിങ് വിഭാഗത്തിലോ ഫാര്‍മസിയിലോ റസ്റ്റോറന്റിലോ ഒന്നും തന്നെ പുരുഷന്മാരോടൊപ്പം ജോലി നോക്കുന്നതിന് വിലക്കുണ്ട്.
ഒരു സ്വദേശിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഫത്വ കമ്മിറ്റിയുടെ വിധി. സ്ത്രീപുരുഷന്മാര് ഇടകലരുന്നത് കുടുംബത്തിലും സമൂഹത്തിലും മോശമായ ഫലങ്ങള്‍ ഉളവാക്കുമെന്ന് സമിതി മുന്നറിയിപ്പ് നല്കി. സ്ത്രീകള്‍ക്ക് വീട്ടില്‍ നമസ്കരിക്കലാണ് ഉത്തമമെന്ന് പ്രവാചകന് അരുളിയിട്ടുണ്ട്. അതേസമയം, ഇതേ നബിവചനത്തില്തന്നെ പള്ളിയില്‍ പോകുന്നതില്‍നിന്ന് സ്ത്രീകളെ തടയേണ്ടതില്ലെന്ന് വിശ്വാസികളെ ഉണര്‍ത്തിയിരുന്നു.
സ്ത്രീകള്‍ക്ക് ജോലി ചെയ്യാം. പക്ഷേ, അത് സ്ത്രീകള്‍ മാത്രമുള്ള സ്ഥലങ്ങളിലാവണം. ഇസ്ലാമിക അധ്യാപനം സ്ത്രീപുരുഷന്മാര് ഇടകലരുന്നതിന് എതിരാണെന്ന് 'അല്‍ അഹ്സാബ് ' അധ്യായത്തിലെ 53ാം സൂക്തം ഉദ്ധരിച്ചുകൊണ്ട് ഫത്വ കമ്മിറ്റി ചൂണ്ടിക്കാട്ടി. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്ത്രീകള്‍ കാഷ്യറായി ജോലി ചെയ്യുന്നതിനെതിരെ കഴിഞ്ഞ വര്‍ഷം സമാനമായ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഗ്രാന്റ് മുഫ്തിക്ക് പുറമെ സൗദിയിലെ പ്രമുഖ പണ്ഡിതന്മാരായ ശൈഖ് അബ്ദുല്ല അല്‍ മുതലഖ്, ശൈഖ് അഹ്മദ് മുബാറക്കി, ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍, ശൈഖ് അബ്ദുല്‍ കരീം അല്‍ ഖുദൈര്‍, ശൈഖ് മുഹമ്മദ് അല്‍ ശൈഖ്, ശൈഖ് അബ്ദുല്ല ബിന്‍ ഖുനൈന്‍ എന്നിവരാണ് ഫത്വയില് ഒപ്പുവെച്ചത്
ജിദ്ദ: ജോലി സ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകളും പുരുഷന്മാരും ഇടകലരാന്‍ പാടില്ലെന്ന് ഗ്രാന്റ് മുഫ്തി അധ്യക്ഷനായ സൗദി സ്ഥിരം ഫത്വ സമിതി വിധിച്ചു. സ്തീകള്‍ ഒരു നിലക്കും പുരുഷന്മാരോടൊപ്പം ജോലിചെയ്യാന്‍ പാടില്ല. പുരുഷന്മാരുടെ സെക്രട്ടറിയായോ അല്ലെങ്കില്‍ റിസപ്ഷനിലോ അകൗണ്ടിങ് വിഭാഗത്തിലോ ഫാര്‍മസിയിലോ റസ്റ്റോറന്റിലോ ഒന്നും തന്നെ പുരുഷന്മാരോടൊപ്പം ജോലി നോക്കുന്നതിന് വിലക്കുണ്ട്.
ഒരു സ്വദേശിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഫത്വ കമ്മിറ്റിയുടെ വിധി. സ്ത്രീപുരുഷന്മാര് ഇടകലരുന്നത് കുടുംബത്തിലും സമൂഹത്തിലും മോശമായ ഫലങ്ങള്‍ ഉളവാക്കുമെന്ന് സമിതി മുന്നറിയിപ്പ് നല്കി. സ്ത്രീകള്‍ക്ക് വീട്ടില്‍ നമസ്കരിക്കലാണ് ഉത്തമമെന്ന് പ്രവാചകന് അരുളിയിട്ടുണ്ട്. അതേസമയം, ഇതേ നബിവചനത്തില്തന്നെ പള്ളിയില്‍ പോകുന്നതില്‍നിന്ന് സ്ത്രീകളെ തടയേണ്ടതില്ലെന്ന് വിശ്വാസികളെ ഉണര്‍ത്തിയിരുന്നു.
സ്ത്രീകള്‍ക്ക് ജോലി ചെയ്യാം. പക്ഷേ, അത് സ്ത്രീകള്‍ മാത്രമുള്ള സ്ഥലങ്ങളിലാവണം. ഇസ്ലാമിക അധ്യാപനം സ്ത്രീപുരുഷന്മാര് ഇടകലരുന്നതിന് എതിരാണെന്ന് 'അല്‍ അഹ്സാബ് ' അധ്യായത്തിലെ 53ാം സൂക്തം ഉദ്ധരിച്ചുകൊണ്ട് ഫത്വ കമ്മിറ്റി ചൂണ്ടിക്കാട്ടി. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്ത്രീകള്‍ കാഷ്യറായി ജോലി ചെയ്യുന്നതിനെതിരെ കഴിഞ്ഞ വര്‍ഷം സമാനമായ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഗ്രാന്റ് മുഫ്തിക്ക് പുറമെ സൗദിയിലെ പ്രമുഖ പണ്ഡിതന്മാരായ ശൈഖ് അബ്ദുല്ല അല്‍ മുതലഖ്, ശൈഖ് അഹ്മദ് മുബാറക്കി, ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍, ശൈഖ് അബ്ദുല്‍ കരീം അല്‍ ഖുദൈര്‍, ശൈഖ് മുഹമ്മദ് അല്‍ ശൈഖ്, ശൈഖ് അബ്ദുല്ല ബിന്‍ ഖുനൈന്‍ എന്നിവരാണ് ഫത്വയില് ഒപ്പുവെച്ചത്
പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം......!!!!
എന്റെ .......?????????
**ഇടതു നെഞ്ചിലെ വേദന അസഹ്യമാം വിധം കൂടിക്കൊണ്ടിരുന്നു.ശരീരം
വിയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.വേദന ഇടതു കയ്യിലേക്കും
പടര്‍ന്നുകൊണ്ടിരുന്നു.വേദന അസഹ്യമായപ്പോള്‍ ഒരു കൈ നെഞ്ചിലമര്‍ത്തി ഞാന്‍
തറയിലേക്കു വീണു.അപ്പോഴാണ് ആളുകള്‍ എന്നെ കണ്ടത്.അവര്‍ എന്നെ താങ്ങിയെടുത്ത്
ഒരു ടാക്സിയില്‍ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരിക്കുകയാണ്.അവരുടെ
സംസാരത്തില്‍ എനിക്കുണ്ടായത് ഹാര്‍ട്ട് അറ്റാക്ക് ആണെന്നും വളരെ സീരിയസ്
ആണെന്നും ഞാന്‍ മനസ്സിലാക്കി.കൂട്ടത്തിലൊരാള്‍ എന്റെ മൊബൈലില്‍ നിനും
ആരെയോ വിളിക്കാന്‍
ശ്രമിക്കുന്നതായി എനിക്ക് തോന്നി. വീട്ടിലെ ഫോണ്‍ നമ്പര്‍ പറഞ്ഞു
കൊടുക്കണമെന്ന് തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല.എന്നെയും കൊണ്ട് ടാക്സി
ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തി.
അറ്റെന്റര്‍മാര്‍ സ്ട്രെച്ചറില്‍ കിടത്തി എന്നെ ഐ സി യുവിലേക്കു കൊണ്ട് പോയി.
ഡോക്ടര്‍മാര്‍ എനിക്ക് ചുറ്റും നിന്ന് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍
നടത്തുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. അവരിലൊരാള്‍ എന്റെ നെഞ്ചില്‍ ശക്തിയായി
അമര്‍ത്തുകയാണ്. പക്ഷെ എന്റെ ശരീരം പ്രതികരിച്ചില്ല എന്നാണു ഞാന്‍
മനസ്സിലാക്കുന്നത്.കാരണം എനിക്കും ചുറ്റും കൂടിയ ഡോക്ടര്‍മാരുടെ മുഖത്ത് നിരാശ
പടരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. അതില്‍ ചിലര്‍ എന്റെയടുത്ത്
നിന്നും തിരിച്ച് നടന്നു.മറ്റു ചിലര്‍ എന്റെ ശരീരത്തില്‍ ജീവന്
നിലനിര്‍ത്താന്‍ വേണ്ടി മൂക്കിലൂടെ ഇട്ട ഓക്സിജന്‍ ട്യൂബും മറ്റും
വേര്‍പ്പെടുത്തിയ ശേഷം എന്റെ മുഖത്തുകൂടി ഒരു വെള്ള മുണ്ടിട്ടു മൂടി.ഞാന്‍
മരിച്ചെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.എനിക്ക് ചിരി വന്നു.ഞാന്‍
മരിച്ചിട്ടില്ല എന്ന് ഉറക്കെ പറഞ്ഞെങ്കിലും ആരും കേട്ട ഭാവം പോലും
നടിക്കുന്നില്ല.എങ്കിലും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള
കൌതുകത്തോടെ മിണ്ടാതെ ഞാന്‍ ചുറ്റും ശ്രദ്ധിച്ചു.
എന്റെ മൊബൈലില്‍നിന്നും അവര്‍ എന്റെ അനിയന്റെ നമ്പര്‍ കണ്ടെത്തി വിവരം
അറിയിച്ചതനുസരിച്ച് അനിയനും എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളും എത്തി.
എന്റെയടുത്ത് നിന്ന് അവര്‍ പൊട്ടിക്കരയുകയാണ്. ഞാന്‍ അവരെ പറ്റിക്കാന്‍ വേണ്ടി
കിടക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ പൊട്ടിപ്പൊട്ടി കരയുകയാണ്.
എന്നാല്പിന്നെ കരയട്ടെ എന്ന് ഞാനും കരുതി.അല്‍പ്പ സമയത്തിനു ശേഷം എന്നെ
എല്ലാവരും ചേര്‍ന്ന് ഒരു ആംബുലന്‍സില്‍ കയറ്റി. വീട്ടിലേക്കാണ് പോകുന്നത്.
അവിടെ എത്തിയാല്‍ എഴുനേറ്റിരുന്നു എല്ലാവരെയും ഒന്ന് പറ്റിക്കണം.അനിയന് അപ്പോഴും
കരഞ്ഞുകൊണ്ടിരിക്കയാണ്. അവനും വീട്ടിലെത്തിയാല്‍ പൊട്ടിച്ചിരിക്കുമല്ലോ
എന്നോര്‍ത്ത് എനിക്ക് ചിരി വന്നു.
ആംബുലന്‍സ് വീടിന്റെ മുന്നില്‍ വന്നു നിന്നു.എല്ലാവരെയും
ആശ്ച്ചര്യപ്പെടുത്താന്‍ എഴുനേറ്റു നില്ക്കാന് ശ്രമിച്ച എനിക്കതിനു
കഴിയുന്നില്ല. വീട്ടില്‍ നിന്നും ഉയര്‍ന്ന കൂട്ടക്കരച്ചില്‍ എന്തോ അത്യാഹിതം
സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അപ്പോഴും ഞാന്‍ മരിച്ചു എന്ന്
വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്നെ ഒരു കട്ടിലില്‍ കൊണ്ട് പോയി കിടത്തി.
എല്ലാവരും ആര്‍ത്തട്ടഹസിച്ച് കരയുകയാണ്.എന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ
എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.പ്രായമായ
ഉപ്പ കണ്ണീരോടെ എന്നെ നോക്കി ദൈവത്തിന്റെ രക്ഷയും കരുണയും എന്നില്‍
ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുകയും
ദൈവം ഉദ്ദേശിച്ചാല്‍ അവന്റെ തിരു സന്നിധിയില്‍ വെച്ച് കാണാമെന്നും പറഞ്ഞ് എന്റെ
നെറ്റിയില്‍ ഉമ്മ വെച്ചു.ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മകന് മരിച്ചു
കിടക്കുന്നത് എന്റെ പ്രിയപ്പെട്ട ഉപ്പ എങ്ങിനെ സഹിക്കുന്നു എന്നോര്‍ത്ത്
എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ ഉമ്മയെ ചുറ്റും തിരഞ്ഞ് നോക്കി.ഉമ്മയുടെ
അനിയത്തിമാര് താങ്ങിയെടുത്താണ് ഉമ്മാനെ എന്റെ അടുത്ത് കൊണ്ട് വന്നത്. ഉമ്മ “
എന്റെ പൊന്നു മോനേ’ എന്ന് വിളിച്ച് തേങ്ങി കരയുകയാണ്. എന്റെ
അടുത്തിരുന്ന് ഉമ്മ എനിക്ക്
വേണ്ടി പ്രാര്‍ത്ഥിച്ചു .‘ഉമ്മാ ഉമ്മാ‘ എന്നു ഞാന്‍ വിളിച്ചെങ്കിലും ഉമ്മാക്ക്
അത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നുള്ള സത്യം എനിക്ക് വല്ലാത്ത
ദുഃഖമായിരുന്നു.ഉമ്മയോട് എനിക്ക് ഒരു പാട് കാര്യങ്ങള്‍
പറയാനുണ്ടായിരുന്നു.ഉമ്മാടെ പൊരുത്തം സമ്പാദിച്ച മക്കളുടെ കൂട്ടത്തില്‍ ഞാനും
ഉണ്ടോ? അറിയില്ല. ഉമ്മാടുള്ള കടപ്പാടുകള്‍ എല്ലാം ഞാന്‍ നിറവേറ്റിയോ? അറിയില്ല.
ഒരിക്കല്‍ നബി തിരുമേനിയുടെ അടുക്കല്‍ ഒരാള്‍ വന്ന് തന്റെ ജീവിതത്തില്‍ ഏറ്റവും
കടപ്പാട് ആരോടാണെന്ന് ചോദിച്ചപ്പോള്‍,തന്റെ ഉമ്മയോട് എന്ന് മൂന്നു തവണയും അതേ
ചോദ്യത്തിന് ഉത്തരം നല്കിയ നബിവചനം എന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി.കാരണം
തന്റെ മാതാവിനെ ചുമലിലിരുത്തി ചുട്ട് പൊള്ളുന്ന മരുഭൂമിയിലൂടെ ഒരു യാത്ര
പോയി തന്റെ
കാല് പാദങ്ങള്‍ പൊട്ടി ചോരയൊലിപ്പിച്ച് കൊണ്ട് വന്നയാള്‍ നബിയോട് ചോദിച്ചത്രെ
“നബിയേ എന്റെ മതാവിനോടുള്ള എന്റെ കടപ്പാടുകള്‍ തീര്‍ന്നോ നബിയേ“ എന്ന്
ചോദിച്ചപ്പോള്‍, നബിതിരുമേനി പറഞ്ഞത് “നിന്റെ മാതാവ് നിന്നെ പ്രസവിക്കുന്ന
സമയത്ത് വേദന സഹിക്കാതെ ഞരങ്ങിയ ഒരു ഞരക്കത്തിന്റെ കടപ്പാട്
തീര്‍ന്നിരിക്കുന്നു“എന്നാണ്. ജീവിതത്തില്‍ ഏറ്റവും കടപ്പാടുള്ളത് മതാവിനോട്
തന്നെ.മതാവിനെ അവഗണിച്ച് ഒരു സ്വര്‍ഗ്ഗവും നേടാന്‍ കഴിയില്ല എന്ന്
പഠിപ്പിക്കപ്പെട്ടത് തീര്‍ച്ചയായും മതാവ് ശ്രേഷ്ടയായത് കൊണ്ട് തന്നെയാണ്.
എന്റെ രക്ഷിതാവേ എന്റെ ശബ്ദം കേള്‍ക്കുമായിരുന്ന സമയത്ത് എന്റെ ഉമ്മയോടുള്ള
കടപ്പാടുകള്‍ തീര്‍ന്നിരുന്നോ എന്ന് ചോദിക്കാന്‍ പോലും സമയമില്ലാതിരുന്ന
എനിക്കിനി എന്തെങ്കിലും കടപ്പാടുകള്‍ ബാക്കിയുണ്ടെങ്കില്‍ അതൊന്നു
പൊരുത്തപ്പെടീക്കാന്‍
ഒരു അവസരമില്ലല്ലോ നാഥാ.ഞാന്‍ ഇത്ര വേഗം മരിക്കുമെന്ന് കരുതിയില്ലല്ലോ
ദൈവമേ.ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്ത് എന്തിനാണ് മരണം എന്നെ പിടി കൂടിയത്? ഞാന്‍
മരിക്കാറായി എന്നോ മരിക്കുമെന്നോ ഉള്ള ഒരു തോന്നലും എനിക്കിതു വരെ
ഉണ്ടായില്ലല്ലോ തമ്പുരാനേ.എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍
എല്ലാ കര്‍ത്തവ്യങ്ങളും ഉപേക്ഷ കൂടാതെ ചെയ്യുമായിരുന്നല്ലോ തുടങ്ങീ
മനസ്സില്‍ ചിന്തകള്‍
കാട് കയറിക്കൊണ്ടിരുന്നു. എന്റെ ഭാര്യയേയും മക്കളെയും കാണാന്‍ എന്റെ മനസ്സ്
വെമ്പല്‍ കൊണ്ടു.
എല്ലാവരും കരയുന്നത് കണ്ടെന്നോണം എന്റെ കൊച്ചു മോനും കരയുകയാണ്.അവന് പക്ഷേ
മരിക്കുന്നതെന്തെന്നോ ഒന്നും അറിയാതെ കരയുകയാണ്. അവനെ ലാളിച്ച് എനിക്കു കൊതി
തീര്‍ന്നില്ലല്ലൊ എന്നുള്ള ദുഃഖം എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.ഏഴു
വയസ്സായ മൂത്ത മകന് കരയുന്നത് ഒരു പക്ഷെ മരിക്കുന്നതിനെക്കുറിച്ച്
എന്തെങ്കിലുമൊക്കെ ധാരണയുണ്ടായിട്ട് തന്നെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.പല
പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ ചാനലില്‍ കാണാറുള്ള ലൈവ് ടെലികാസ്റ്റിങ്
കണ്ട് സംശയം ചോദിച്ച അവനോട് അതെല്ലാം വിശദീകരിച്ചിരുന്ന കാര്യം
ഞാനോര്‍ത്തു.എങ്കിലും
ടി വിയില്‍ മുഴുകിയിരുന്ന എന്നോട് അവന് ചോദിക്കാറുള്ള പല സംശയങ്ങളും ഞാന്‍
സ്നേഹപൂര്‍വ്വം അവഗണിക്കാറുണ്ടായിരുന്നു. അവനോടൊത്ത് അധിക സമയം ചിലവിടാന്‍
ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ടി വി പരിപാടികളില്‍ മുഴുകി അവനെ അവഗണിച്ചത് അവന്റെ
ജീവിതത്തില്‍ ഏത് രീതിയില്‍ സ്വാധീനിക്കും എന്ന് ഞാന്‍ ഭയക്കുന്നു.ടി വി
ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് മക്കളോട് സംസാരിക്കാന്‍, അവരോട് ഇടപഴകാന്‍ ഒരു
പാട് സമയം ലഭിക്കുമായിരുന്നു.കുഞ്ഞു മനസ്സുകളെ എളുപ്പം സ്വാധീനിക്കുന്ന ടി
വിയിലെ നെറികെട്ട ഒരു സംസ്കാരത്തിലേക്ക് ഞാന്‍ അവരെ അറിഞ്ഞ് കൊണ്ട് കൈ പിടിച്ച്
നടത്തുകയായിരുന്നോ? കുറഞ്ഞ പക്ഷം ആ നശിച്ച ടി വിയില്‍ നിന്നെങ്കിലും എന്റെ
മക്കളെ രക്ഷിക്കാമായിരുന്നു. ഇനി അതിനാവില്ലല്ലോ.എല്ലാം വൈകിപ്പോയില്ലേ? എന്റെ
മക്കള്‍ വലുതാകുമ്പോള്‍ ആരായിത്തീരും? അവര്‍ നല്ല നിലയില്‍ വിദ്യാഭ്യാസം നേടി
നല്ല നിലയില്‍ എത്തുമോ? അതോ ചീത്ത കൂട്ടുകെട്ടില്‍ ചെന്ന് വീഴുമോ? അവരുടെ ഭാവി
സുരക്ഷിതമായിരിക്കുമോ? ഭാവിയിലെ ചിലവേറിയ വിദ്യഭ്യാസത്തിനുള്ള വകയൊന്നും ഞാന്‍
അവര്‍ക്കായി കരുതി വെച്ചില്ലല്ലോ തമ്പുരാനേ.ഞാന്‍ മരിക്കാനുള്ള പ്രായമൊന്നും
ആയില്ലല്ലോ എന്നോര്‍ത്ത് എല്ലാം ദൂര്‍ത്ത് ചെയ്ത് കളഞ്ഞതോര്‍ത്ത് ഇപ്പോള്‍
ദുഃഖിച്ചിട്ട് എന്ത് ഫലം? അന്നൊന്നും അങ്ങിനെ ഒരു ചിന്ത ഉണ്ടായില്ലല്ലോ, ഇപ്പോള്‍
ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലുമായല്ലോ
എന്നുള്ള ചിന്തകള്‍ എന്റെ കണ്ണുകള്‍ നനയിച്ചു.
അബോധാവസ്ഥയില്‍ നിന്നും എപ്പോഴോ ഉണര്‍ന്ന ഭാര്യയെയും കൊണ്ട് അവളുടെ ഉമ്മയും
അനിയത്തിയും താങ്ങിപ്പിടിച്ച് എന്റെ വലതു വശത്ത് തല ഭാഗത്തായി കൊണ്ട് വന്ന്
ഇരുത്തി.
“ആ മുഖം നീ മതി വരുവോളം ഇരുന്ന് കണ്ടോ.എല്ലാം നിന്റെ വിധിയാണെന്ന് കരുതി
സമാധാനിക്കൂ മോളേ” തേങ്ങലടക്കിപ്പിടിച്ചുള്ള അവളുടെ ഉമ്മാടെ സംസാരം അവിടെ കൂടി
നിന്ന എല്ലാവരുടേയും ദുഃഖം ഇരട്ടിപ്പിച്ചു.പത്ത് വര്‍ഷത്തോളം കൂടെ കഴിഞ്ഞ ഭാര്യയെ
ഉപേക്ഷിച്ച് ഒന്നും മിണ്ടാതെ ഒരു യാത്ര.ഇനിയും ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു
ആ പാവത്തിന്. ഇനിയുള്ള ജീവിതം അവള് ഒറ്റയ്ക്കാണ് എന്നുള്ള കാര്യം എനിക്ക്
വല്ലാത്ത വേദനയുണ്ടാക്കി. ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങാന്‍ അവള്‍ക്ക് പേടിയാണ്,ഒരു
കാര്യവും എന്നോടാലോചിക്കാതെ ചെയ്യാറില്ല, എപ്പോഴും ഞാന്‍ അടുത്തുണ്ടാവണം എന്ന
സ്വാര്‍ത്ഥമായ ആഗ്രഹം, എങ്ങോട്ടെങ്കിലും പോയാല്‍ വരുന്നത് വരെ ഇടയ്ക്കിടയ്ക്ക്
ഫോണ്‍ വിളിക്കുകയും,വരുന്നത് വരെ പലവട്ടം ഉമ്മറത്തേയ്ക്ക് നോക്കി കാണുന്നില്ലല്ലോ
എന്നു പരിതപിക്കാറുള്ള അവളുടെ ഇനിയുള്ള ജീവിതം എങ്ങിനെയാകും?
എല്ലാ ജീവിത പ്രശ്നങ്ങളേയും തരണം ചെയ്യാനും എല്ലാ ജീവിത സാഹചര്യങ്ങളോടും
പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള ശക്തി അവള്‍ക്ക് ഉണ്ടാവാന്‍ ഞാന്‍ ദൈവത്തോട്
പ്രാര്‍ത്ഥിച്ചു.എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെങ്കിലും എനിക്ക്
കണ്ണീരുണ്ടായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
പല പല ആളുകള്‍,കൂട്ടുകാര്‍,സഹപാഠികള്‍ എല്ലാവരും ദുഃഖത്താല്‍ ഘനീഭവിച്ച
മുഖവുമായി എന്നെ ഒരു നോക്ക് കാണാന്‍ വന്നിരിക്കുന്നു.എന്നെ
കളിയാക്കിയവര്‍,അധിക്ഷേപിച്ചവര്‍,
സഹായിച്ചവര്‍,എന്റെ നന്മ ആഗ്രഹിച്ചവര്‍ എല്ലാവരിലും ഒരേ ഭാവം മാത്രമായിരുന്നു.
അന്തരീക്ഷം ഖുര്‍ ആനിന്റെ വചനങ്ങളാല്‍ മുഖരിതമായിരുന്നു.ഞാന്‍ വീണ്ടും
ഭാര്യയെക്കുറിച്ചോര്‍ത്തു. പലപ്പോഴും നിസാര കാരണങ്ങള്‍ക്ക് പിണങ്ങാറുണ്ട്, പരസ്പരം
മിണ്ടാതിരിക്കാറുണ്ട്, ചിലപ്പോള്‍ ഒരു നേരത്തേയ്ക്ക്, അല്ലെങ്കില്‍ ഒരു
ദിവസത്തേയ്ക്ക് അല്ലെങ്കില്‍ രണ്ട്, അതിനപ്പുറം പോകുമായിരുന്നില്ല.പരസ്പരം മുഖം
കറുപ്പിച്ച്, രണ്ട് അപരിചിതരെപ്പോലെ ഒരേ റൂമില്‍, ഒരേ
മെത്തയില്‍..എന്തിനായിരുന്നു? എല്ലാം നൈമിഷികമായ ചില മണ്ടത്തരങ്ങള്‍..അങ്ങിനെ
നഷ്ടപ്പെടുത്തിയ ദിനങ്ങളെയോര്‍ത്ത് ഇപ്പോള്‍ ഖേദിച്ചിട്ടെന്ത് കാര്യം? എല്ലാം
വൈകിപ്പോയിരിക്കുന്നു. എന്നെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ
അവള്‍ക്കൊരു നല്ല ജീവിതം കിട്ടുമായിരുന്നോ? അറിയില്ല, അതൊന്നും
തീരുമാനിക്കുന്നത് നമ്മളല്ലല്ലോ. എന്നാലും ഈ ചെറു പ്രായത്തില്‍ വിധവയാകേണ്ടി
വന്നത് വളരെ കഷ്ടം തന്നെ.അവള് ഒരു പുനര്‍ വിവാഹത്തിന് തയ്യാറാകുമോ? അങ്ങിനെ
ചെയ്താല്‍ അവള് എന്നോട് കാണിക്കുന്നത് നീതി കേടാകുമോ? ശാരീരിക ആവശ്യം
മാത്രമല്ലല്ലോ ഒരു വിവാഹത്തിലൂടെ നിറവേറ്റപ്പെടുന്നത്. ഞാന്‍ പകുത്ത് നല്കിയ
സ്നേഹത്തിന്റെ ഓര്‍മ്മയില്‍ ഇനിയുള്ള ജീവിത കാലം മുഴുവന്‍ അവള്‍ക്ക് തള്ളി
നീക്കാന്‍ കഴിയുമോ? എനിക്കതിനൊരു ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല.അവളെ
പൂര്‍ണ്ണമായി
മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കാന്‍ ശ്രമിക്കാഞ്ഞിട്ടാണോ എന്നറിയില്ല,
എനിക്കതിനൊരു ഉത്തരം കിട്ടിയില്ല.ആ ഒരു തീരുമാനമെടുക്കാനുള്ള
സ്വാതന്ത്ര്യമെങ്കിലും
അവള് എടുക്കട്ടെ. നല്ലൊരു തീരുമാനത്തിലെത്താന്‍ അവള്‍ക്ക്
കഴിയട്ടെ.അവളെയൊന്ന് ആശ്വസിപ്പിക്കാന്‍
കൈ നീട്ടിയെങ്കിലും അസാധ്യമാണതെന്ന തിരിച്ചറിവ് മനസ്സില്‍ വിങ്ങലുകള്‍
തീര്‍ത്തു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ കുറച്ച് പേര് ചേര്‍ന്ന് എന്നെ കുളിപ്പിച്ച്
ശുദ്ധീകരിക്കാന്‍ വേണ്ടി റൂമിലേക്ക് കൊണ്ട് പോയി.ചൂടാക്കിയ വെള്ളം കൊണ്ട്
കുറച്ച് പേര് ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ഇടത് വശത്തേക്ക് ചേര്‍ത്ത് കുത്തിയ
ഒരു മുണ്ടുടുത്ത് എന്നെ മൂന്ന് തുണികള്‍ വിരിച്ചതില്‍ കൊണ്ട് വന്നു കിടത്തി.
സുഗന്ധ ദ്രവ്യങ്ങള്‍ തളിച്ച ആ വെള്ളത്തുണിയില്‍ എന്നെ പൊതിഞ്ഞ് കെട്ടുമെന്ന്
ഞാന്‍ മനസ്സിലാക്കി. ഇനി അവസാനമായി ഒരു നോക്കു കാണാനുള്ള അവസരമായിരുന്നു.
നിലവിളികള്‍ അടക്കിപ്പിടിച്ചും അല്ലാതെയും അവിടെ മുഖരിതമായിരുന്നു.ആര്‍ക്കും
ആരേയും നിയന്ത്രിക്കാനാകാത്ത വിധം എല്ലാവരും അവരവരുടെ സങ്കടങ്ങള്‍ കരഞ്ഞ്
തീര്‍ക്കുന്നു.
ഇങ്ങനെ കരഞ്ഞ് വിളിച്ചാലും തിരിച്ചവരുടെയൊക്കെയടുത്ത് ചെന്ന് എനിക്കൊന്നും
പറ്റിയില്ല, ഞാനിപ്പോള്‍
വരാമെന്ന് പറയാനും കഴിയാത്ത എന്റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
അവസാനം മൂന്ന് കഷ്ണം തുണിയില്‍ മൂന്ന് കെട്ടും കെട്ടി എന്നെ മയ്യിത്ത്
കട്ടിലിലേക്ക് എടുത്തു വെച്ചു.എനിക്കു വേണ്ടി അനേകം കണ്ഠങ്ങളില്‍ നിന്നും
പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.പ്രാര്‍ത്ഥനയ്ക്ക് ശേഷം മയ്യത്ത് കട്ടിലിന്റെ നാല്
കാലുകള്‍ നാലു പേര് പിടിച്ച് പൊക്കി ഖബറടക്കുന്നതിനായി പള്ളിപ്പറമ്പിലേക്ക്
കൊണ്ട് പോകുകയാണ്. മറമാടുന്നതിനു മുന്‍പ് മതാചാരപ്രകാരമുള്ള ‘മയ്യത്ത് നിസ്കാരം’
നിര്‍വ്വഹിക്കേണ്ടതുണ്ട്. ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിനോടുള്ള അവസാനത്തെ
കടപ്പാട്. അതിനായി അവര്‍ പള്ളിയില്‍ കയറി അംഗസ്നാനം ചെയ്ത് അവസാനത്തെ ആ
കടപ്പാടും നിര്‍വ്വഹിച്ചു. വീണ്ടും പള്ളിപ്പറമ്പിലേക്കുള്ള യാത്ര തുടര്‍ന്നു.
പള്ളിപ്പറമ്പില്‍ ആറടിയോളം താഴ്ച്ചയില്‍ ഖബര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.അതില്‍
തന്നെ ഒന്നരയടിയോളം ആഴത്തില്‍ ഒരു ഉള്‍ക്കബറും ഉണ്ടായിരുന്നു.വീതികുറഞ്ഞുള്ള
ഒരു ചെറിയ അറ പോലെയുള്ള ഒരു കുഴി.ഒരാള്‍ക്ക് ചരിഞ്ഞ് കിടക്കാവുന്നത്ര സ്ഥലം.
മണിമാളികയിലെ പട്ടുമെത്തയില്‍ കിടന്ന ഓരോരുത്തര്‍ക്കുമുള്ള അവസാന
ശയ്യയ്ക്കായ് തയ്യാറാക്കി
വെച്ച മണ്ണ് മെത്ത. വിലകൂടിയ മാര്‍ബിള്‍ കൊണ്ടും,വെറ്റ്രിഫൈഡ് ടൈത്സ് കൊണ്ടും
മത്സരിച്ച് കെട്ടിയുണ്ടാക്കിയ വീട് ഉപയോഗിച്ച് കൊതി തീരും മുന്‍പേ ഈ മണ്ണ്
മെത്തയില്‍! ഇത്ര നാളും അഹങ്കരിച്ച് ജീവിച്ച്, ഞാനെന്ന ഭാവം വെടിയാതെ നെഞ്ച്
വിരിച്ച് നടന്നിട്ട് ഒടുവില്‍ ഈ മണ്‍ഖബറില്‍ എല്ലാം അവസാനിക്കുന്നു.‘മനുഷ്യാ നീ
മണ്ണാകുന്നു, നിന്റെ മടക്കം മണ്ണിലേക്ക് തന്നെയാകുന്നു‘ എന്ന വേദ
ഗ്രന്ഥത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാകുന്നു.ഉള്‍ഖബറിന്റെ മുകളിലെ
അവസാനത്തെ ‘മൂട് കല്ലും‘ വെച്ചപ്പോള്‍ ഞാന്‍ ഒരു ഇരുട്ടറയില്‍ ഒറ്റപ്പെട്ടതു
പോലെ. എനിക്ക് വല്ലാത്ത ഭയം തോന്നി. ഞാന്‍ മരിച്ചിട്ടില്ല എന്ന് എനിക്ക്
ഉറപ്പായിരുന്നു. പക്ഷേ എനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല, കരയുമ്പോള്‍ കണ്ണു
നീരില്ല, എന്നെ ആരും കാണുന്നില്ല, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ
അവസ്ഥ പിന്നെ
എന്താണ്?
മരിക്കുമ്പോള്‍ അതി കഠിനമായ വേദനയുണ്ടാകും എന്നത് കൊണ്ടല്ലേ നബി തിരുമേനി
മരണക്കിടക്കയില്‍ വെച്ച് കൊണ്ട് തന്റെ അനുയായികള്‍ക്ക് മരണ വേദന ലഘൂകരിച്ച്
കൊടുക്കാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്? മരണ വേദന ഭയാനകമാണ് എന്ന്
ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് എനിക്ക് ഒരു വേദനയും
ഉണ്ടായിട്ടില്ല.ചെറിയൊരു
നെഞ്ച് വേദന മാത്രമല്ലേ ഉണ്ടായുള്ളൂ എന്നുള്ള സംശയം എന്നില്‍ ബലപ്പെട്ടു.
എനിക്ക് മുകളില്‍ വിരിച്ച മൂട് കല്ലുകള്‍ തട്ടിമാറ്റി ഞാന്‍ സര്‍വ്വ
ശക്തിയുമെടുത്ത് ‘ഉമ്മാ’ എന്നു വിളിച്ച് എഴുന്നേറ്റിരുന്നു. എന്റെ ശബ്ദം
പുറത്ത് വന്നിരിക്കുന്നു. എന്റെ വിളി കേട്ട് ഭാര്യ ഉണര്‍ന്നു. ലൈറ്റ് തെളിച്ചു.
ഞാന്‍ വല്ലാതെ വിയര്‍ത്തിരുന്നു. ഞാന്‍ കണ്ടത് ഒരു സ്വപ്നമായിരുന്നു. ഞാന്‍
മക്കളെ നോക്കി, അവര്‍ നല്ല ഉറക്കമാണ്.
“എന്തേ വല്ല സ്വപ്നവും കണ്ട് പേടിച്ചോ? എന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച്
കൊണ്ട് ഭാര്യ ചോദിച്ചു.
“ഉം, പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം. എനിക്കല്‍പ്പം വെള്ളം വേണം”
അവള് തന്ന വെള്ളം കുടിക്കുമ്പോഴും എന്റെ മനസ്സിന്റെ നടുക്കം വിട്ടു
മാറിയുട്ടുണ്ടായിരുന്നില്ല. എന്നെ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്താനും എനിക്കൊരു
അവസരം കൂടി നല്കിയ പോലെ ഒരു കൊ സ്വപ്നം!
ദൈവ കാരുണ്യത്തെ കുറിച്ച് നിരാശരാവരുത്.
ഈ അവസരം പ്രയജോന പെടുത്തു....
--
സ്നേഹത്തോടെ ......... -- നിങ്ങളുടെ ഏല്ലാ പ്രാര്‍ത്ഥനകളിലും ഈ വിനിതനെയും ഉള്‍പ്പെടുത്തണമെന്ന് വിനിതമായി അഭ്യര്‍ത്ഥിക്കുന്നു
നാഥന് നല്ലത് ചെയ്യുവാന്‍ അനുഗ്രഹിക്കട്ടെ, ദു അ വസ്സിയതോടെ.
,_ നന്മ ചെയ്യുക. നല്ലതിനെ പിന്‍പറ്റുക അള്ളാഹു നമുക്കു തൗഫീഖ്നല്‍കട്ടെ ആമീന്‍ . നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈ വിനിതനെയും കുടുംബത്തെയും ഉള്‍പ്പെടുത്തണെ..
എന്റെ .......?????????
**ഇടതു നെഞ്ചിലെ വേദന അസഹ്യമാം വിധം കൂടിക്കൊണ്ടിരുന്നു.ശരീരം
വിയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.വേദന ഇടതു കയ്യിലേക്കും
പടര്‍ന്നുകൊണ്ടിരുന്നു.വേദന അസഹ്യമായപ്പോള്‍ ഒരു കൈ നെഞ്ചിലമര്‍ത്തി ഞാന്‍
തറയിലേക്കു വീണു.അപ്പോഴാണ് ആളുകള്‍ എന്നെ കണ്ടത്.അവര്‍ എന്നെ താങ്ങിയെടുത്ത്
ഒരു ടാക്സിയില്‍ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരിക്കുകയാണ്.അവരുടെ
സംസാരത്തില്‍ എനിക്കുണ്ടായത് ഹാര്‍ട്ട് അറ്റാക്ക് ആണെന്നും വളരെ സീരിയസ്
ആണെന്നും ഞാന്‍ മനസ്സിലാക്കി.കൂട്ടത്തിലൊരാള്‍ എന്റെ മൊബൈലില്‍ നിനും
ആരെയോ വിളിക്കാന്‍
ശ്രമിക്കുന്നതായി എനിക്ക് തോന്നി. വീട്ടിലെ ഫോണ്‍ നമ്പര്‍ പറഞ്ഞു
കൊടുക്കണമെന്ന് തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല.എന്നെയും കൊണ്ട് ടാക്സി
ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തി.
അറ്റെന്റര്‍മാര്‍ സ്ട്രെച്ചറില്‍ കിടത്തി എന്നെ ഐ സി യുവിലേക്കു കൊണ്ട് പോയി.
ഡോക്ടര്‍മാര്‍ എനിക്ക് ചുറ്റും നിന്ന് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍
നടത്തുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. അവരിലൊരാള്‍ എന്റെ നെഞ്ചില്‍ ശക്തിയായി
അമര്‍ത്തുകയാണ്. പക്ഷെ എന്റെ ശരീരം പ്രതികരിച്ചില്ല എന്നാണു ഞാന്‍
മനസ്സിലാക്കുന്നത്.കാരണം എനിക്കും ചുറ്റും കൂടിയ ഡോക്ടര്‍മാരുടെ മുഖത്ത് നിരാശ
പടരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. അതില്‍ ചിലര്‍ എന്റെയടുത്ത്
നിന്നും തിരിച്ച് നടന്നു.മറ്റു ചിലര്‍ എന്റെ ശരീരത്തില്‍ ജീവന്
നിലനിര്‍ത്താന്‍ വേണ്ടി മൂക്കിലൂടെ ഇട്ട ഓക്സിജന്‍ ട്യൂബും മറ്റും
വേര്‍പ്പെടുത്തിയ ശേഷം എന്റെ മുഖത്തുകൂടി ഒരു വെള്ള മുണ്ടിട്ടു മൂടി.ഞാന്‍
മരിച്ചെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.എനിക്ക് ചിരി വന്നു.ഞാന്‍
മരിച്ചിട്ടില്ല എന്ന് ഉറക്കെ പറഞ്ഞെങ്കിലും ആരും കേട്ട ഭാവം പോലും
നടിക്കുന്നില്ല.എങ്കിലും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള
കൌതുകത്തോടെ മിണ്ടാതെ ഞാന്‍ ചുറ്റും ശ്രദ്ധിച്ചു.
എന്റെ മൊബൈലില്‍നിന്നും അവര്‍ എന്റെ അനിയന്റെ നമ്പര്‍ കണ്ടെത്തി വിവരം
അറിയിച്ചതനുസരിച്ച് അനിയനും എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളും എത്തി.
എന്റെയടുത്ത് നിന്ന് അവര്‍ പൊട്ടിക്കരയുകയാണ്. ഞാന്‍ അവരെ പറ്റിക്കാന്‍ വേണ്ടി
കിടക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ പൊട്ടിപ്പൊട്ടി കരയുകയാണ്.
എന്നാല്പിന്നെ കരയട്ടെ എന്ന് ഞാനും കരുതി.അല്‍പ്പ സമയത്തിനു ശേഷം എന്നെ
എല്ലാവരും ചേര്‍ന്ന് ഒരു ആംബുലന്‍സില്‍ കയറ്റി. വീട്ടിലേക്കാണ് പോകുന്നത്.
അവിടെ എത്തിയാല്‍ എഴുനേറ്റിരുന്നു എല്ലാവരെയും ഒന്ന് പറ്റിക്കണം.അനിയന് അപ്പോഴും
കരഞ്ഞുകൊണ്ടിരിക്കയാണ്. അവനും വീട്ടിലെത്തിയാല്‍ പൊട്ടിച്ചിരിക്കുമല്ലോ
എന്നോര്‍ത്ത് എനിക്ക് ചിരി വന്നു.
ആംബുലന്‍സ് വീടിന്റെ മുന്നില്‍ വന്നു നിന്നു.എല്ലാവരെയും
ആശ്ച്ചര്യപ്പെടുത്താന്‍ എഴുനേറ്റു നില്ക്കാന് ശ്രമിച്ച എനിക്കതിനു
കഴിയുന്നില്ല. വീട്ടില്‍ നിന്നും ഉയര്‍ന്ന കൂട്ടക്കരച്ചില്‍ എന്തോ അത്യാഹിതം
സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അപ്പോഴും ഞാന്‍ മരിച്ചു എന്ന്
വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്നെ ഒരു കട്ടിലില്‍ കൊണ്ട് പോയി കിടത്തി.
എല്ലാവരും ആര്‍ത്തട്ടഹസിച്ച് കരയുകയാണ്.എന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ
എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.പ്രായമായ
ഉപ്പ കണ്ണീരോടെ എന്നെ നോക്കി ദൈവത്തിന്റെ രക്ഷയും കരുണയും എന്നില്‍
ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുകയും
ദൈവം ഉദ്ദേശിച്ചാല്‍ അവന്റെ തിരു സന്നിധിയില്‍ വെച്ച് കാണാമെന്നും പറഞ്ഞ് എന്റെ
നെറ്റിയില്‍ ഉമ്മ വെച്ചു.ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മകന് മരിച്ചു
കിടക്കുന്നത് എന്റെ പ്രിയപ്പെട്ട ഉപ്പ എങ്ങിനെ സഹിക്കുന്നു എന്നോര്‍ത്ത്
എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ ഉമ്മയെ ചുറ്റും തിരഞ്ഞ് നോക്കി.ഉമ്മയുടെ
അനിയത്തിമാര് താങ്ങിയെടുത്താണ് ഉമ്മാനെ എന്റെ അടുത്ത് കൊണ്ട് വന്നത്. ഉമ്മ “
എന്റെ പൊന്നു മോനേ’ എന്ന് വിളിച്ച് തേങ്ങി കരയുകയാണ്. എന്റെ
അടുത്തിരുന്ന് ഉമ്മ എനിക്ക്
വേണ്ടി പ്രാര്‍ത്ഥിച്ചു .‘ഉമ്മാ ഉമ്മാ‘ എന്നു ഞാന്‍ വിളിച്ചെങ്കിലും ഉമ്മാക്ക്
അത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നുള്ള സത്യം എനിക്ക് വല്ലാത്ത
ദുഃഖമായിരുന്നു.ഉമ്മയോട് എനിക്ക് ഒരു പാട് കാര്യങ്ങള്‍
പറയാനുണ്ടായിരുന്നു.ഉമ്മാടെ പൊരുത്തം സമ്പാദിച്ച മക്കളുടെ കൂട്ടത്തില്‍ ഞാനും
ഉണ്ടോ? അറിയില്ല. ഉമ്മാടുള്ള കടപ്പാടുകള്‍ എല്ലാം ഞാന്‍ നിറവേറ്റിയോ? അറിയില്ല.
ഒരിക്കല്‍ നബി തിരുമേനിയുടെ അടുക്കല്‍ ഒരാള്‍ വന്ന് തന്റെ ജീവിതത്തില്‍ ഏറ്റവും
കടപ്പാട് ആരോടാണെന്ന് ചോദിച്ചപ്പോള്‍,തന്റെ ഉമ്മയോട് എന്ന് മൂന്നു തവണയും അതേ
ചോദ്യത്തിന് ഉത്തരം നല്കിയ നബിവചനം എന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി.കാരണം
തന്റെ മാതാവിനെ ചുമലിലിരുത്തി ചുട്ട് പൊള്ളുന്ന മരുഭൂമിയിലൂടെ ഒരു യാത്ര
പോയി തന്റെ
കാല് പാദങ്ങള്‍ പൊട്ടി ചോരയൊലിപ്പിച്ച് കൊണ്ട് വന്നയാള്‍ നബിയോട് ചോദിച്ചത്രെ
“നബിയേ എന്റെ മതാവിനോടുള്ള എന്റെ കടപ്പാടുകള്‍ തീര്‍ന്നോ നബിയേ“ എന്ന്
ചോദിച്ചപ്പോള്‍, നബിതിരുമേനി പറഞ്ഞത് “നിന്റെ മാതാവ് നിന്നെ പ്രസവിക്കുന്ന
സമയത്ത് വേദന സഹിക്കാതെ ഞരങ്ങിയ ഒരു ഞരക്കത്തിന്റെ കടപ്പാട്
തീര്‍ന്നിരിക്കുന്നു“എന്നാണ്. ജീവിതത്തില്‍ ഏറ്റവും കടപ്പാടുള്ളത് മതാവിനോട്
തന്നെ.മതാവിനെ അവഗണിച്ച് ഒരു സ്വര്‍ഗ്ഗവും നേടാന്‍ കഴിയില്ല എന്ന്
പഠിപ്പിക്കപ്പെട്ടത് തീര്‍ച്ചയായും മതാവ് ശ്രേഷ്ടയായത് കൊണ്ട് തന്നെയാണ്.
എന്റെ രക്ഷിതാവേ എന്റെ ശബ്ദം കേള്‍ക്കുമായിരുന്ന സമയത്ത് എന്റെ ഉമ്മയോടുള്ള
കടപ്പാടുകള്‍ തീര്‍ന്നിരുന്നോ എന്ന് ചോദിക്കാന്‍ പോലും സമയമില്ലാതിരുന്ന
എനിക്കിനി എന്തെങ്കിലും കടപ്പാടുകള്‍ ബാക്കിയുണ്ടെങ്കില്‍ അതൊന്നു
പൊരുത്തപ്പെടീക്കാന്‍
ഒരു അവസരമില്ലല്ലോ നാഥാ.ഞാന്‍ ഇത്ര വേഗം മരിക്കുമെന്ന് കരുതിയില്ലല്ലോ
ദൈവമേ.ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്ത് എന്തിനാണ് മരണം എന്നെ പിടി കൂടിയത്? ഞാന്‍
മരിക്കാറായി എന്നോ മരിക്കുമെന്നോ ഉള്ള ഒരു തോന്നലും എനിക്കിതു വരെ
ഉണ്ടായില്ലല്ലോ തമ്പുരാനേ.എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍
എല്ലാ കര്‍ത്തവ്യങ്ങളും ഉപേക്ഷ കൂടാതെ ചെയ്യുമായിരുന്നല്ലോ തുടങ്ങീ
മനസ്സില്‍ ചിന്തകള്‍
കാട് കയറിക്കൊണ്ടിരുന്നു. എന്റെ ഭാര്യയേയും മക്കളെയും കാണാന്‍ എന്റെ മനസ്സ്
വെമ്പല്‍ കൊണ്ടു.
എല്ലാവരും കരയുന്നത് കണ്ടെന്നോണം എന്റെ കൊച്ചു മോനും കരയുകയാണ്.അവന് പക്ഷേ
മരിക്കുന്നതെന്തെന്നോ ഒന്നും അറിയാതെ കരയുകയാണ്. അവനെ ലാളിച്ച് എനിക്കു കൊതി
തീര്‍ന്നില്ലല്ലൊ എന്നുള്ള ദുഃഖം എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.ഏഴു
വയസ്സായ മൂത്ത മകന് കരയുന്നത് ഒരു പക്ഷെ മരിക്കുന്നതിനെക്കുറിച്ച്
എന്തെങ്കിലുമൊക്കെ ധാരണയുണ്ടായിട്ട് തന്നെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.പല
പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ ചാനലില്‍ കാണാറുള്ള ലൈവ് ടെലികാസ്റ്റിങ്
കണ്ട് സംശയം ചോദിച്ച അവനോട് അതെല്ലാം വിശദീകരിച്ചിരുന്ന കാര്യം
ഞാനോര്‍ത്തു.എങ്കിലും
ടി വിയില്‍ മുഴുകിയിരുന്ന എന്നോട് അവന് ചോദിക്കാറുള്ള പല സംശയങ്ങളും ഞാന്‍
സ്നേഹപൂര്‍വ്വം അവഗണിക്കാറുണ്ടായിരുന്നു. അവനോടൊത്ത് അധിക സമയം ചിലവിടാന്‍
ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ടി വി പരിപാടികളില്‍ മുഴുകി അവനെ അവഗണിച്ചത് അവന്റെ
ജീവിതത്തില്‍ ഏത് രീതിയില്‍ സ്വാധീനിക്കും എന്ന് ഞാന്‍ ഭയക്കുന്നു.ടി വി
ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് മക്കളോട് സംസാരിക്കാന്‍, അവരോട് ഇടപഴകാന്‍ ഒരു
പാട് സമയം ലഭിക്കുമായിരുന്നു.കുഞ്ഞു മനസ്സുകളെ എളുപ്പം സ്വാധീനിക്കുന്ന ടി
വിയിലെ നെറികെട്ട ഒരു സംസ്കാരത്തിലേക്ക് ഞാന്‍ അവരെ അറിഞ്ഞ് കൊണ്ട് കൈ പിടിച്ച്
നടത്തുകയായിരുന്നോ? കുറഞ്ഞ പക്ഷം ആ നശിച്ച ടി വിയില്‍ നിന്നെങ്കിലും എന്റെ
മക്കളെ രക്ഷിക്കാമായിരുന്നു. ഇനി അതിനാവില്ലല്ലോ.എല്ലാം വൈകിപ്പോയില്ലേ? എന്റെ
മക്കള്‍ വലുതാകുമ്പോള്‍ ആരായിത്തീരും? അവര്‍ നല്ല നിലയില്‍ വിദ്യാഭ്യാസം നേടി
നല്ല നിലയില്‍ എത്തുമോ? അതോ ചീത്ത കൂട്ടുകെട്ടില്‍ ചെന്ന് വീഴുമോ? അവരുടെ ഭാവി
സുരക്ഷിതമായിരിക്കുമോ? ഭാവിയിലെ ചിലവേറിയ വിദ്യഭ്യാസത്തിനുള്ള വകയൊന്നും ഞാന്‍
അവര്‍ക്കായി കരുതി വെച്ചില്ലല്ലോ തമ്പുരാനേ.ഞാന്‍ മരിക്കാനുള്ള പ്രായമൊന്നും
ആയില്ലല്ലോ എന്നോര്‍ത്ത് എല്ലാം ദൂര്‍ത്ത് ചെയ്ത് കളഞ്ഞതോര്‍ത്ത് ഇപ്പോള്‍
ദുഃഖിച്ചിട്ട് എന്ത് ഫലം? അന്നൊന്നും അങ്ങിനെ ഒരു ചിന്ത ഉണ്ടായില്ലല്ലോ, ഇപ്പോള്‍
ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലുമായല്ലോ
എന്നുള്ള ചിന്തകള്‍ എന്റെ കണ്ണുകള്‍ നനയിച്ചു.
അബോധാവസ്ഥയില്‍ നിന്നും എപ്പോഴോ ഉണര്‍ന്ന ഭാര്യയെയും കൊണ്ട് അവളുടെ ഉമ്മയും
അനിയത്തിയും താങ്ങിപ്പിടിച്ച് എന്റെ വലതു വശത്ത് തല ഭാഗത്തായി കൊണ്ട് വന്ന്
ഇരുത്തി.
“ആ മുഖം നീ മതി വരുവോളം ഇരുന്ന് കണ്ടോ.എല്ലാം നിന്റെ വിധിയാണെന്ന് കരുതി
സമാധാനിക്കൂ മോളേ” തേങ്ങലടക്കിപ്പിടിച്ചുള്ള അവളുടെ ഉമ്മാടെ സംസാരം അവിടെ കൂടി
നിന്ന എല്ലാവരുടേയും ദുഃഖം ഇരട്ടിപ്പിച്ചു.പത്ത് വര്‍ഷത്തോളം കൂടെ കഴിഞ്ഞ ഭാര്യയെ
ഉപേക്ഷിച്ച് ഒന്നും മിണ്ടാതെ ഒരു യാത്ര.ഇനിയും ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു
ആ പാവത്തിന്. ഇനിയുള്ള ജീവിതം അവള് ഒറ്റയ്ക്കാണ് എന്നുള്ള കാര്യം എനിക്ക്
വല്ലാത്ത വേദനയുണ്ടാക്കി. ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങാന്‍ അവള്‍ക്ക് പേടിയാണ്,ഒരു
കാര്യവും എന്നോടാലോചിക്കാതെ ചെയ്യാറില്ല, എപ്പോഴും ഞാന്‍ അടുത്തുണ്ടാവണം എന്ന
സ്വാര്‍ത്ഥമായ ആഗ്രഹം, എങ്ങോട്ടെങ്കിലും പോയാല്‍ വരുന്നത് വരെ ഇടയ്ക്കിടയ്ക്ക്
ഫോണ്‍ വിളിക്കുകയും,വരുന്നത് വരെ പലവട്ടം ഉമ്മറത്തേയ്ക്ക് നോക്കി കാണുന്നില്ലല്ലോ
എന്നു പരിതപിക്കാറുള്ള അവളുടെ ഇനിയുള്ള ജീവിതം എങ്ങിനെയാകും?
എല്ലാ ജീവിത പ്രശ്നങ്ങളേയും തരണം ചെയ്യാനും എല്ലാ ജീവിത സാഹചര്യങ്ങളോടും
പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള ശക്തി അവള്‍ക്ക് ഉണ്ടാവാന്‍ ഞാന്‍ ദൈവത്തോട്
പ്രാര്‍ത്ഥിച്ചു.എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെങ്കിലും എനിക്ക്
കണ്ണീരുണ്ടായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
പല പല ആളുകള്‍,കൂട്ടുകാര്‍,സഹപാഠികള്‍ എല്ലാവരും ദുഃഖത്താല്‍ ഘനീഭവിച്ച
മുഖവുമായി എന്നെ ഒരു നോക്ക് കാണാന്‍ വന്നിരിക്കുന്നു.എന്നെ
കളിയാക്കിയവര്‍,അധിക്ഷേപിച്ചവര്‍,
സഹായിച്ചവര്‍,എന്റെ നന്മ ആഗ്രഹിച്ചവര്‍ എല്ലാവരിലും ഒരേ ഭാവം മാത്രമായിരുന്നു.
അന്തരീക്ഷം ഖുര്‍ ആനിന്റെ വചനങ്ങളാല്‍ മുഖരിതമായിരുന്നു.ഞാന്‍ വീണ്ടും
ഭാര്യയെക്കുറിച്ചോര്‍ത്തു. പലപ്പോഴും നിസാര കാരണങ്ങള്‍ക്ക് പിണങ്ങാറുണ്ട്, പരസ്പരം
മിണ്ടാതിരിക്കാറുണ്ട്, ചിലപ്പോള്‍ ഒരു നേരത്തേയ്ക്ക്, അല്ലെങ്കില്‍ ഒരു
ദിവസത്തേയ്ക്ക് അല്ലെങ്കില്‍ രണ്ട്, അതിനപ്പുറം പോകുമായിരുന്നില്ല.പരസ്പരം മുഖം
കറുപ്പിച്ച്, രണ്ട് അപരിചിതരെപ്പോലെ ഒരേ റൂമില്‍, ഒരേ
മെത്തയില്‍..എന്തിനായിരുന്നു? എല്ലാം നൈമിഷികമായ ചില മണ്ടത്തരങ്ങള്‍..അങ്ങിനെ
നഷ്ടപ്പെടുത്തിയ ദിനങ്ങളെയോര്‍ത്ത് ഇപ്പോള്‍ ഖേദിച്ചിട്ടെന്ത് കാര്യം? എല്ലാം
വൈകിപ്പോയിരിക്കുന്നു. എന്നെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ
അവള്‍ക്കൊരു നല്ല ജീവിതം കിട്ടുമായിരുന്നോ? അറിയില്ല, അതൊന്നും
തീരുമാനിക്കുന്നത് നമ്മളല്ലല്ലോ. എന്നാലും ഈ ചെറു പ്രായത്തില്‍ വിധവയാകേണ്ടി
വന്നത് വളരെ കഷ്ടം തന്നെ.അവള് ഒരു പുനര്‍ വിവാഹത്തിന് തയ്യാറാകുമോ? അങ്ങിനെ
ചെയ്താല്‍ അവള് എന്നോട് കാണിക്കുന്നത് നീതി കേടാകുമോ? ശാരീരിക ആവശ്യം
മാത്രമല്ലല്ലോ ഒരു വിവാഹത്തിലൂടെ നിറവേറ്റപ്പെടുന്നത്. ഞാന്‍ പകുത്ത് നല്കിയ
സ്നേഹത്തിന്റെ ഓര്‍മ്മയില്‍ ഇനിയുള്ള ജീവിത കാലം മുഴുവന്‍ അവള്‍ക്ക് തള്ളി
നീക്കാന്‍ കഴിയുമോ? എനിക്കതിനൊരു ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല.അവളെ
പൂര്‍ണ്ണമായി
മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കാന്‍ ശ്രമിക്കാഞ്ഞിട്ടാണോ എന്നറിയില്ല,
എനിക്കതിനൊരു ഉത്തരം കിട്ടിയില്ല.ആ ഒരു തീരുമാനമെടുക്കാനുള്ള
സ്വാതന്ത്ര്യമെങ്കിലും
അവള് എടുക്കട്ടെ. നല്ലൊരു തീരുമാനത്തിലെത്താന്‍ അവള്‍ക്ക്
കഴിയട്ടെ.അവളെയൊന്ന് ആശ്വസിപ്പിക്കാന്‍
കൈ നീട്ടിയെങ്കിലും അസാധ്യമാണതെന്ന തിരിച്ചറിവ് മനസ്സില്‍ വിങ്ങലുകള്‍
തീര്‍ത്തു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ കുറച്ച് പേര് ചേര്‍ന്ന് എന്നെ കുളിപ്പിച്ച്
ശുദ്ധീകരിക്കാന്‍ വേണ്ടി റൂമിലേക്ക് കൊണ്ട് പോയി.ചൂടാക്കിയ വെള്ളം കൊണ്ട്
കുറച്ച് പേര് ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ഇടത് വശത്തേക്ക് ചേര്‍ത്ത് കുത്തിയ
ഒരു മുണ്ടുടുത്ത് എന്നെ മൂന്ന് തുണികള്‍ വിരിച്ചതില്‍ കൊണ്ട് വന്നു കിടത്തി.
സുഗന്ധ ദ്രവ്യങ്ങള്‍ തളിച്ച ആ വെള്ളത്തുണിയില്‍ എന്നെ പൊതിഞ്ഞ് കെട്ടുമെന്ന്
ഞാന്‍ മനസ്സിലാക്കി. ഇനി അവസാനമായി ഒരു നോക്കു കാണാനുള്ള അവസരമായിരുന്നു.
നിലവിളികള്‍ അടക്കിപ്പിടിച്ചും അല്ലാതെയും അവിടെ മുഖരിതമായിരുന്നു.ആര്‍ക്കും
ആരേയും നിയന്ത്രിക്കാനാകാത്ത വിധം എല്ലാവരും അവരവരുടെ സങ്കടങ്ങള്‍ കരഞ്ഞ്
തീര്‍ക്കുന്നു.
ഇങ്ങനെ കരഞ്ഞ് വിളിച്ചാലും തിരിച്ചവരുടെയൊക്കെയടുത്ത് ചെന്ന് എനിക്കൊന്നും
പറ്റിയില്ല, ഞാനിപ്പോള്‍
വരാമെന്ന് പറയാനും കഴിയാത്ത എന്റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
അവസാനം മൂന്ന് കഷ്ണം തുണിയില്‍ മൂന്ന് കെട്ടും കെട്ടി എന്നെ മയ്യിത്ത്
കട്ടിലിലേക്ക് എടുത്തു വെച്ചു.എനിക്കു വേണ്ടി അനേകം കണ്ഠങ്ങളില്‍ നിന്നും
പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.പ്രാര്‍ത്ഥനയ്ക്ക് ശേഷം മയ്യത്ത് കട്ടിലിന്റെ നാല്
കാലുകള്‍ നാലു പേര് പിടിച്ച് പൊക്കി ഖബറടക്കുന്നതിനായി പള്ളിപ്പറമ്പിലേക്ക്
കൊണ്ട് പോകുകയാണ്. മറമാടുന്നതിനു മുന്‍പ് മതാചാരപ്രകാരമുള്ള ‘മയ്യത്ത് നിസ്കാരം’
നിര്‍വ്വഹിക്കേണ്ടതുണ്ട്. ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിനോടുള്ള അവസാനത്തെ
കടപ്പാട്. അതിനായി അവര്‍ പള്ളിയില്‍ കയറി അംഗസ്നാനം ചെയ്ത് അവസാനത്തെ ആ
കടപ്പാടും നിര്‍വ്വഹിച്ചു. വീണ്ടും പള്ളിപ്പറമ്പിലേക്കുള്ള യാത്ര തുടര്‍ന്നു.
പള്ളിപ്പറമ്പില്‍ ആറടിയോളം താഴ്ച്ചയില്‍ ഖബര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.അതില്‍
തന്നെ ഒന്നരയടിയോളം ആഴത്തില്‍ ഒരു ഉള്‍ക്കബറും ഉണ്ടായിരുന്നു.വീതികുറഞ്ഞുള്ള
ഒരു ചെറിയ അറ പോലെയുള്ള ഒരു കുഴി.ഒരാള്‍ക്ക് ചരിഞ്ഞ് കിടക്കാവുന്നത്ര സ്ഥലം.
മണിമാളികയിലെ പട്ടുമെത്തയില്‍ കിടന്ന ഓരോരുത്തര്‍ക്കുമുള്ള അവസാന
ശയ്യയ്ക്കായ് തയ്യാറാക്കി
വെച്ച മണ്ണ് മെത്ത. വിലകൂടിയ മാര്‍ബിള്‍ കൊണ്ടും,വെറ്റ്രിഫൈഡ് ടൈത്സ് കൊണ്ടും
മത്സരിച്ച് കെട്ടിയുണ്ടാക്കിയ വീട് ഉപയോഗിച്ച് കൊതി തീരും മുന്‍പേ ഈ മണ്ണ്
മെത്തയില്‍! ഇത്ര നാളും അഹങ്കരിച്ച് ജീവിച്ച്, ഞാനെന്ന ഭാവം വെടിയാതെ നെഞ്ച്
വിരിച്ച് നടന്നിട്ട് ഒടുവില്‍ ഈ മണ്‍ഖബറില്‍ എല്ലാം അവസാനിക്കുന്നു.‘മനുഷ്യാ നീ
മണ്ണാകുന്നു, നിന്റെ മടക്കം മണ്ണിലേക്ക് തന്നെയാകുന്നു‘ എന്ന വേദ
ഗ്രന്ഥത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാകുന്നു.ഉള്‍ഖബറിന്റെ മുകളിലെ
അവസാനത്തെ ‘മൂട് കല്ലും‘ വെച്ചപ്പോള്‍ ഞാന്‍ ഒരു ഇരുട്ടറയില്‍ ഒറ്റപ്പെട്ടതു
പോലെ. എനിക്ക് വല്ലാത്ത ഭയം തോന്നി. ഞാന്‍ മരിച്ചിട്ടില്ല എന്ന് എനിക്ക്
ഉറപ്പായിരുന്നു. പക്ഷേ എനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല, കരയുമ്പോള്‍ കണ്ണു
നീരില്ല, എന്നെ ആരും കാണുന്നില്ല, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ
അവസ്ഥ പിന്നെ
എന്താണ്?
മരിക്കുമ്പോള്‍ അതി കഠിനമായ വേദനയുണ്ടാകും എന്നത് കൊണ്ടല്ലേ നബി തിരുമേനി
മരണക്കിടക്കയില്‍ വെച്ച് കൊണ്ട് തന്റെ അനുയായികള്‍ക്ക് മരണ വേദന ലഘൂകരിച്ച്
കൊടുക്കാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്? മരണ വേദന ഭയാനകമാണ് എന്ന്
ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് എനിക്ക് ഒരു വേദനയും
ഉണ്ടായിട്ടില്ല.ചെറിയൊരു
നെഞ്ച് വേദന മാത്രമല്ലേ ഉണ്ടായുള്ളൂ എന്നുള്ള സംശയം എന്നില്‍ ബലപ്പെട്ടു.
എനിക്ക് മുകളില്‍ വിരിച്ച മൂട് കല്ലുകള്‍ തട്ടിമാറ്റി ഞാന്‍ സര്‍വ്വ
ശക്തിയുമെടുത്ത് ‘ഉമ്മാ’ എന്നു വിളിച്ച് എഴുന്നേറ്റിരുന്നു. എന്റെ ശബ്ദം
പുറത്ത് വന്നിരിക്കുന്നു. എന്റെ വിളി കേട്ട് ഭാര്യ ഉണര്‍ന്നു. ലൈറ്റ് തെളിച്ചു.
ഞാന്‍ വല്ലാതെ വിയര്‍ത്തിരുന്നു. ഞാന്‍ കണ്ടത് ഒരു സ്വപ്നമായിരുന്നു. ഞാന്‍
മക്കളെ നോക്കി, അവര്‍ നല്ല ഉറക്കമാണ്.
“എന്തേ വല്ല സ്വപ്നവും കണ്ട് പേടിച്ചോ? എന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച്
കൊണ്ട് ഭാര്യ ചോദിച്ചു.
“ഉം, പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം. എനിക്കല്‍പ്പം വെള്ളം വേണം”
അവള് തന്ന വെള്ളം കുടിക്കുമ്പോഴും എന്റെ മനസ്സിന്റെ നടുക്കം വിട്ടു
മാറിയുട്ടുണ്ടായിരുന്നില്ല. എന്നെ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്താനും എനിക്കൊരു
അവസരം കൂടി നല്കിയ പോലെ ഒരു കൊ സ്വപ്നം!
ദൈവ കാരുണ്യത്തെ കുറിച്ച് നിരാശരാവരുത്.
ഈ അവസരം പ്രയജോന പെടുത്തു....
--
സ്നേഹത്തോടെ ......... -- നിങ്ങളുടെ ഏല്ലാ പ്രാര്‍ത്ഥനകളിലും ഈ വിനിതനെയും ഉള്‍പ്പെടുത്തണമെന്ന് വിനിതമായി അഭ്യര്‍ത്ഥിക്കുന്നു
നാഥന് നല്ലത് ചെയ്യുവാന്‍ അനുഗ്രഹിക്കട്ടെ, ദു അ വസ്സിയതോടെ.
,_ നന്മ ചെയ്യുക. നല്ലതിനെ പിന്‍പറ്റുക അള്ളാഹു നമുക്കു തൗഫീഖ്നല്‍കട്ടെ ആമീന്‍ . നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈ വിനിതനെയും കുടുംബത്തെയും ഉള്‍പ്പെടുത്തണെ..
അവയവദാനം ഇസ്ലാമിന് നിഷിദ്ധമെന്ന് സെമിനാര്‍
കണ്ണൂര്‍: നേത്രദാനവും വൃക്കദാനവുമടക്കം എല്ലാ അവയവദാനങ്ങളും ഇസ്ലാം മതനിയമപ്രകാരം തെറ്റാണെന്ന് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഹിഖ്ഹ് സെമിനാര്‍ അഭിപ്രായപ്പെട്ടു. ശരീരാവയവങ്ങള്‍ മുറിച്ചുമാറ്റി മറ്റുള്ളവരുടെ ജീവന് നിലനിര്‍ത്താന്‍ ഇസ്ലാമിന് അവകാശമില്ലെന്ന് വിഷയം അവതരിപ്പിച്ച മുസ്തഫ ഹുദവി അരൂര്‍ പറഞ്ഞു. എന്നാല്‍ സ്വന്തം ജീവന് നിലനിര്‍ത്താന്‍ ശരീരാവയവങ്ങള്‍ മുറിച്ചുമാറ്റുന്നതില്‍ തെറ്റില്ല. അവയവദാനം മരണത്തിന് മുമ്പ് നിശ്ചയിക്കാന്‍ മതനിയമപ്രകാരം അധികാരമില്ല. അത് ഇസ്ലാമിന് നിഷിദ്ധമാണ്. അതുകൊണ്ടുതന്നെ നേത്രദാനവും മതനിയമപ്രകാരം തെറ്റാണ്. എന്നാല്‍ ഒരാള്‍ക്ക് ജീവന് നിലനിര്‍ത്താന്‍ അനിവാര്യമായ ഘട്ടത്തില്‍ മൃതദേഹത്തില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല. ഇത് മറ്റൊരു ജീവിയുടെയും അവയവങ്ങള്‍ ഉപകരിക്കില്ലെന്ന് ബോധ്യമുണ്ടെങ്കില്‍ മാത്രമെ ആകാവൂ. രക്തം ശരീരാവയവമായി അംഗീകരിക്കാത്തതിനാല്‍ ഇത് കൈമാറ്റം ചെയ്യാം. പക്ഷെ, രക്തം വില്പന നടത്തുന്നത് മതനിഷേധമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യശരീരത്തിലെ രോമങ്ങള്‍ ഉപയോഗിച്ചുള്ള ഹെയര്‍ ഫിക്സിങ് മതനിയമങ്ങള്‍ക്കെതിരാണെന്ന് ഈ വിഷയത്തില്‍ സംസാരിച്ച ജഅ്ഫര്‍ ഹുദുവി ഇന്ത്യനൂര്‍ പറഞ്ഞു. കഷണ്ടിക്ക് പരിഹാരമായി ഉപയോഗിക്കുന്ന ഹെയര്‍ ഫിക്സിങ്ങുകള് മതവിശ്വാസപ്രകാരമുള്ള നിര്‍ബന്ധ ശുചീകരണ സമയത്ത് എടുത്തുമാറ്റാവുന്നതായിരിക്കണം. നരച്ച മുടി കറുപ്പിക്കുന്നത് ശരിഅത്ത് നിയമത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. ഷെയര്‍, നെറ്റ്വര്‍ക്ക് മേഖലയിലെ മതവിശ്വാസ വിധികളെ കുറിച്ച് ജഅ്ഫര്‍ ഹുദവി കുളത്തൂര്‍ സംസാരിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ മുന്നോടിയായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കണ്ണൂര്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടി ശൈഖുനാ ചെറുശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാശിം കുഞ്ഞിക്കോയ തങ്ങള്‍ അധ്യക്ഷനായി. പി.കെ.പി. അബ്ദുസലാം മുസ്ലിയാര്, മാണിയൂര്‍ അഹമ്മദ് മുസ്ലിയാര് എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍: നേത്രദാനവും വൃക്കദാനവുമടക്കം എല്ലാ അവയവദാനങ്ങളും ഇസ്ലാം മതനിയമപ്രകാരം തെറ്റാണെന്ന് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഹിഖ്ഹ് സെമിനാര്‍ അഭിപ്രായപ്പെട്ടു. ശരീരാവയവങ്ങള്‍ മുറിച്ചുമാറ്റി മറ്റുള്ളവരുടെ ജീവന് നിലനിര്‍ത്താന്‍ ഇസ്ലാമിന് അവകാശമില്ലെന്ന് വിഷയം അവതരിപ്പിച്ച മുസ്തഫ ഹുദവി അരൂര്‍ പറഞ്ഞു. എന്നാല്‍ സ്വന്തം ജീവന് നിലനിര്‍ത്താന്‍ ശരീരാവയവങ്ങള്‍ മുറിച്ചുമാറ്റുന്നതില്‍ തെറ്റില്ല. അവയവദാനം മരണത്തിന് മുമ്പ് നിശ്ചയിക്കാന്‍ മതനിയമപ്രകാരം അധികാരമില്ല. അത് ഇസ്ലാമിന് നിഷിദ്ധമാണ്. അതുകൊണ്ടുതന്നെ നേത്രദാനവും മതനിയമപ്രകാരം തെറ്റാണ്. എന്നാല്‍ ഒരാള്‍ക്ക് ജീവന് നിലനിര്‍ത്താന്‍ അനിവാര്യമായ ഘട്ടത്തില്‍ മൃതദേഹത്തില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല. ഇത് മറ്റൊരു ജീവിയുടെയും അവയവങ്ങള്‍ ഉപകരിക്കില്ലെന്ന് ബോധ്യമുണ്ടെങ്കില്‍ മാത്രമെ ആകാവൂ. രക്തം ശരീരാവയവമായി അംഗീകരിക്കാത്തതിനാല്‍ ഇത് കൈമാറ്റം ചെയ്യാം. പക്ഷെ, രക്തം വില്പന നടത്തുന്നത് മതനിഷേധമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യശരീരത്തിലെ രോമങ്ങള്‍ ഉപയോഗിച്ചുള്ള ഹെയര്‍ ഫിക്സിങ് മതനിയമങ്ങള്‍ക്കെതിരാണെന്ന് ഈ വിഷയത്തില്‍ സംസാരിച്ച ജഅ്ഫര്‍ ഹുദുവി ഇന്ത്യനൂര്‍ പറഞ്ഞു. കഷണ്ടിക്ക് പരിഹാരമായി ഉപയോഗിക്കുന്ന ഹെയര്‍ ഫിക്സിങ്ങുകള് മതവിശ്വാസപ്രകാരമുള്ള നിര്‍ബന്ധ ശുചീകരണ സമയത്ത് എടുത്തുമാറ്റാവുന്നതായിരിക്കണം. നരച്ച മുടി കറുപ്പിക്കുന്നത് ശരിഅത്ത് നിയമത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. ഷെയര്‍, നെറ്റ്വര്‍ക്ക് മേഖലയിലെ മതവിശ്വാസ വിധികളെ കുറിച്ച് ജഅ്ഫര്‍ ഹുദവി കുളത്തൂര്‍ സംസാരിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ മുന്നോടിയായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കണ്ണൂര്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടി ശൈഖുനാ ചെറുശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാശിം കുഞ്ഞിക്കോയ തങ്ങള്‍ അധ്യക്ഷനായി. പി.കെ.പി. അബ്ദുസലാം മുസ്ലിയാര്, മാണിയൂര്‍ അഹമ്മദ് മുസ്ലിയാര് എന്നിവര്‍ സംസാരിച്ചു.
"ദാരിദ്ര്യം"
ദാരിദ്ര്യം ക്ഷണിച്ചു വരുത്തുമെന്ന് പണ്ഡിതന്മാര് ഗ്രന്ഥങ്ങളില്‍
രേഖപ്പെടുത്തിയ ചില കാര്യങ്ങള്‍ ഇവിടെ ചേര്ക്കു്ന്നു. ഇത്തരം
കാര്യങ്ങളില്‍ നിന്നും വിട്ടു നില്ക്കുതന്നത് ദാരിദ്ര്യം വരാതിരിക്കാന്‍
ഉപകരിക്കും.
ധരിച്ച വസ്ത്രം തുന്നുക
അടിച്ചു വാരിയത് കൂട്ടി വെക്കുക
രാത്രി വീട് അടിച്ചു വാരുക
വീടിന്റെ ഉമ്മറപ്പടിയില്‍ ഇരിക്കുക
പേനിനെ ജീവനോടെ നിലത്തിടുക
ഉള്ളിത്തോല് കരിക്കുക
പലിശ വ്യഭിചാരം എന്നിവയില്‍ ഏര്പ്പെകടുക
വിസര്ജ്ജ ന സഥലത്ത് കടക്കുമ്പോള്‍ വലതു കാല് മുന്തിക്കുക
ദുര് നടപ്പുകരെ മുഖ സ്തുതി പറയുക
ഭക്ഷ്യ വസ്തുക്കള്‍ കുപ്പയിലെറിയുക
പല്ല് കൊണ്ട് നഖം കടിച്ചു മുറിക്കുക
നഗ്നനായി കിടന്നുറങ്ങുക
കറുത്ത ചെരുപ്പ് ധരിക്കുക
പൊട്ടിയ ചീര്‍പ്പ് കൊണ്ട് മുടി ചീകുക
വലിയ അശുദ്ധി ഉണ്ടാകേ തിന്നുക
സുപ്രയില്‍ വീണ ഭക്ഷണത്തെ അവഗണിക്കുക
ഉസ്താദിന്റെ മുന്നിലൂടെ നടക്കുക
മാതാപിതാക്കളുടെ പേര് വിളിക്കല്
കളിമണ്ണ് കൊണ്ട് കൈ കഴുകുക
ധരിച്ച വസ്ത്രം കൊണ്ട് മുഖം തുടക്കുക
വിളക്ക് ഊതി കെടുത്തുക
പൊട്ടിയ പെന കൊണ്ട് എഴുതുക
പത്രങ്ങള്‍ കഴുകാതെ ഉപേക്ഷിക്കുക
ഇരുന്നു തലപ്പാവ് ധരിക്കല്‍
നിന്ന് കൊണ്ട് പാന്റ് ധരിക്കല്‍
ചിലന്തിവല നീക്കാതിരിക്കല്‍
സുബ്ഹി ക്ക് ശേഷം ഉറങ്ങല്‍
അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുക
ആവശ്യമില്ലാതെ ഫലവ്ര്ക്ഷം മുറിക്കുക
നിസ്കാരത്തില്‍ കൊട്ടുവാ ഇടുക
ചെയ്ത നന്മകള് എടുത്തു പറയല്‍
ആവശ്യക്കാര്ക്ക്ത വെള്ളം തടയല്‍
മറ്റുള്ളവരെ ദ്രോഹിക്കല്‍
ഔലിയാക്കളെ നിസ്സാരപെടുത്തല്
കെട്ടി നില്ക്കു ന്ന വെളളത്തില്‍ മൂത്രമൊഴിക്കല്‍
വിസര്ജ്ജ ന സ്ഥലത്ത് തുപ്പുക
ഊരക്ക് കൈ കൊടുക്കുക
ബിസ്മി ചൊല്ലാതെ ഭക്ഷിക്കുക
അമിതമായി ഭക്ഷിക്കുക
കമിഴ്ന്നു കിടന്നുറങ്ങുക
ദാരിദ്ര്യം ക്ഷണിച്ചു വരുത്തുമെന്ന് പണ്ഡിതന്മാര് ഗ്രന്ഥങ്ങളില്‍
രേഖപ്പെടുത്തിയ ചില കാര്യങ്ങള്‍ ഇവിടെ ചേര്ക്കു്ന്നു. ഇത്തരം
കാര്യങ്ങളില്‍ നിന്നും വിട്ടു നില്ക്കുതന്നത് ദാരിദ്ര്യം വരാതിരിക്കാന്‍
ഉപകരിക്കും.
ധരിച്ച വസ്ത്രം തുന്നുക
അടിച്ചു വാരിയത് കൂട്ടി വെക്കുക
രാത്രി വീട് അടിച്ചു വാരുക
വീടിന്റെ ഉമ്മറപ്പടിയില്‍ ഇരിക്കുക
പേനിനെ ജീവനോടെ നിലത്തിടുക
ഉള്ളിത്തോല് കരിക്കുക
പലിശ വ്യഭിചാരം എന്നിവയില്‍ ഏര്പ്പെകടുക
വിസര്ജ്ജ ന സഥലത്ത് കടക്കുമ്പോള്‍ വലതു കാല് മുന്തിക്കുക
ദുര് നടപ്പുകരെ മുഖ സ്തുതി പറയുക
ഭക്ഷ്യ വസ്തുക്കള്‍ കുപ്പയിലെറിയുക
പല്ല് കൊണ്ട് നഖം കടിച്ചു മുറിക്കുക
നഗ്നനായി കിടന്നുറങ്ങുക
കറുത്ത ചെരുപ്പ് ധരിക്കുക
പൊട്ടിയ ചീര്‍പ്പ് കൊണ്ട് മുടി ചീകുക
വലിയ അശുദ്ധി ഉണ്ടാകേ തിന്നുക
സുപ്രയില്‍ വീണ ഭക്ഷണത്തെ അവഗണിക്കുക
ഉസ്താദിന്റെ മുന്നിലൂടെ നടക്കുക
മാതാപിതാക്കളുടെ പേര് വിളിക്കല്
കളിമണ്ണ് കൊണ്ട് കൈ കഴുകുക
ധരിച്ച വസ്ത്രം കൊണ്ട് മുഖം തുടക്കുക
വിളക്ക് ഊതി കെടുത്തുക
പൊട്ടിയ പെന കൊണ്ട് എഴുതുക
പത്രങ്ങള്‍ കഴുകാതെ ഉപേക്ഷിക്കുക
ഇരുന്നു തലപ്പാവ് ധരിക്കല്‍
നിന്ന് കൊണ്ട് പാന്റ് ധരിക്കല്‍
ചിലന്തിവല നീക്കാതിരിക്കല്‍
സുബ്ഹി ക്ക് ശേഷം ഉറങ്ങല്‍
അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുക
ആവശ്യമില്ലാതെ ഫലവ്ര്ക്ഷം മുറിക്കുക
നിസ്കാരത്തില്‍ കൊട്ടുവാ ഇടുക
ചെയ്ത നന്മകള് എടുത്തു പറയല്‍
ആവശ്യക്കാര്ക്ക്ത വെള്ളം തടയല്‍
മറ്റുള്ളവരെ ദ്രോഹിക്കല്‍
ഔലിയാക്കളെ നിസ്സാരപെടുത്തല്
കെട്ടി നില്ക്കു ന്ന വെളളത്തില്‍ മൂത്രമൊഴിക്കല്‍
വിസര്ജ്ജ ന സ്ഥലത്ത് തുപ്പുക
ഊരക്ക് കൈ കൊടുക്കുക
ബിസ്മി ചൊല്ലാതെ ഭക്ഷിക്കുക
അമിതമായി ഭക്ഷിക്കുക
കമിഴ്ന്നു കിടന്നുറങ്ങുക
ഹൃദയ ചികിത്സ: ഔഷധങ്ങളെ അവഗണിക്കരുത്
മാരകമായ ഹൃദയപരാജയത്തിന്റെ പ്രധാന കാരണം തുടര്‍ച്ചയായുള്ള ഹാര്‍ട്ടറ്റാക്ക് തന്നെ. ഒന്നോ അതിലധികമോ പ്രാവശ്യം അറ്റാക്കുണ്ടായാല്‍ ഹൃദയപേശികള്‍ ഒന്നൊന്നായി നിര്‍ജീവമായി അതിന്റെ സങ്കോചനശേഷി സംവിധാനം ക്ഷയിക്കും. ഹൃദയധമനികളിലൂടെ ഒഴുകിയെത്തുന്ന പ്രാണവായുവും പോഷകപദാര്ഥങ്ങളുമാണ് ഹൃദയകോശങ്ങളുടെ ഊര്‍ജസ്രോതസ്സ്. ധമനികളില്‍ തടസ്സമുണ്ടായി അതിലൂടെയുള്ള രക്തസഞ്ചാരം അപര്യാപ്തമാകുമ്പോഴോ നിലയ്ക്കുമ്പോഴോ കോശനാശം ആരംഭിക്കുന്നു. വലിയ ഉപരിതല കൊറോണറി ധമനിയില്‍ തടസ്സമുണ്ടായി 'മാസീവ്' ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോള്‍ ഹൃദയത്തിന്റെ സിംഹഭാഗവും ചലനരഹിതമാകും. തുടര്‍ന്ന് ജീവസന്ധാരണത്തിനനിവാര്യമായ രക്തം ശരീരമാസകലം പമ്പ് ചെയ്ത് എത്തിക്കാന്‍ ഹൃദയം നന്നേ പാടുപെടുന്നു. താങ്ങാവുന്നതിലധികം ഭാരവും പേറി ഏറെ നാള് ജോലി ചെയ്തു കഴിയുമ്പോള്‍ ഹൃദയത്തിന്റെ അപചയം നിയന്ത്രണാതീതമാകുന്നു. തത്ഫലമായി ഹൃദയ അറകള്‍ വികസിക്കുന്നു. അവിടെ രക്തം തളംകെട്ടിക്കിടക്കുന്നു. തുടര്‍ന്ന് അറകളിലെ സമ്മര്‍ദം ക്രമാതീതമാകുമ്പോള്‍ രക്തം പിന്ദിശകളിലേക്കും തിരിഞ്ഞൊഴുകുന്നു.
ശ്വാസകോശങ്ങളില്‍ രക്തം കെട്ടിക്കിടക്കുമ്പോള്‍ കലശലായ ശ്വാസംമുട്ടലും ഒരുവേള പെട്ടെന്നുള്ള മരണവും സംഭവിക്കുന്നു. ഇടത്തെ ഹൃദയ അറകളിലെ അമിതമര്‍ദം കാലക്രമേണ വലത്തെ അറകളെ ബാധിച്ച് കരളിലും ഉദരഭാഗത്തും കാലുകളിലും നീര് വരുന്നു. ശ്വാസംമുട്ടലും കരള്‍വീക്കവും കാലുകളിലെ നീരും കലശലാകുമ്പോള്‍ ആയാസമുള്ള ഒന്നും ചെയ്യാന്‍ സാധിക്കാതെ രോഗി കാലക്രമേണ ശയ്യയിലാകുന്നു. രാത്രിയില്‍ എഴുന്നേറ്റിരുന്നു നേരം വെളുപ്പിക്കുന്നു. കിടന്നാല്‍ ഉടന്‍ ശക്തമായ ശ്വാസതടസ്സം. ഈ അവസ്ഥയെയാണ് 'കണ്ജസ്റ്റിവ് കാര്‍ഡിയാക് ഫെയ്ലിയര്‍' അഥവാ ഹൃദയപരാജയമെന്ന് വിളിക്കുന്നത്. ലോകമെമ്പാടുമുള്ള ഹൃദ്രോഗികള്‍ ഏറ്റവുമധികം മരണപ്പെടുന്നതും ദാരുണമായ ഈ രോഗാവസ്ഥകൊണ്ടുതന്നെ.
ആദ്യകാലങ്ങളില്‍ സുലഭമായിരുന്ന ഔഷധങ്ങള്‍ക്ക് പരിമിതമായ പ്രയോജനമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയിരിക്കെയാണ്, തടസ്സമുള്ള ഹൃദയധമനികള്‍ക്ക് സമാന്തരമായി ഗ്രാഫ്റ്റുകള്‍ വെച്ചുപിടിപ്പിച്ച് രക്തദാരിദ്ര്യമുള്ള കോശവ്യൂഹങ്ങള്ക്ക് രക്തമെത്തിച്ചുകൊടുക്കുന്ന ബൈപ്പാസ് ശസ്ത്രക്രിയ കണ്ടുപിടിക്കപ്പെട്ടത്. രക്തദാരിദ്ര്യമുള്ള കോശങ്ങള്‍ക്ക് പ്രാണവായുവും പോഷകപദാര്ഥങ്ങളുമെത്തിച്ചുകൊടുത്താല് അവ സജീവമായി ഹൃദയത്തിന്റെ സമൂലമായ സങ്കോചനശേഷി വര്‍ധിപ്പിക്കും. അങ്ങനെ സാരമായ ഹൃദയ പരാജയം ഉണ്ടായ രോഗികളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ച് ജീവിതനിലവാരം സുഗമമാക്കാന്‍ ബൈപ്പാസ് ഓപ്പറേഷന് അടിസ്ഥാന ചികിത്സാ സംവിധാനമായി അംഗീകരിക്കപ്പെട്ടു.
1977ലാണ് ആന്ജിയോപ്ലാസ്റ്റിയുടെ ആവിര്‍ഭാവം. നെഞ്ചുമുറിക്കാതെ, ആസ്പത്രിയില്‍ അധികദിവസങ്ങള്‍ ചെലവഴിക്കാതെ കാര്യം സാധിച്ച് വീട്ടിലേക്ക് മടങ്ങാവുന്ന അമൂല്യ ചികിത്സാവിധിക്ക് കൂടുതല്‍ ഹൃദ്രോഗികള്‍ വഴങ്ങിത്തുടങ്ങി. ശസ്ത്രക്രിയ കൂടാതെ, തടസ്സങ്ങളെ അതിവിദഗ്ധമായി വികസിപ്പിച്ചെടുത്ത് രോഗിക്കാശ്വാസം നല്കാന് സാധിക്കും എന്നത് തന്നെയായിരുന്നു ആന്‍ജിയോ പ്ലാസ്റ്റിയുടെ സവിശേഷത. ആന്‍ജിയോപ്ലാസ്റ്റി ചെയ്തവരില്‍ മുപ്പത് ശതമാനത്തിലധികം പേര്‍ക്കും വീണ്ടും ബ്ലോക്കുണ്ടായത് 'സ്റ്റെന്റ്യുഗ'ത്തിന്റെ ആവിര്‍ഭാവത്തോടെ പരിഹരിക്കപ്പെടുകയും ചെയ്തു.
ആന്‍ജിയോപ്ലാസ്റ്റിയും സ്റ്റെന്റിങ്ങും ചെയ്യാനുള്ള കാര്‍ഡിയോളജിസ്റ്റിന്റെ വൈദഗ്ധ്യം വര്‍ധിച്ചതോടെ ഹൃദ്രോഗചികിത്സാരംഗത്ത് സര്‍ജന്റെ സ്ഥാനം കാലക്രമേണ കുറഞ്ഞുവന്നു. പണ്ടൊക്കെ ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്ന പല ബ്ലോക്കുകളും കാര്‍ഡിയോളജിസ്റ്റ് ആന്ജിയോപ്ലാസ്റ്റികൊണ്ട് ചികിത്സിക്കാന്‍ തുടങ്ങി.
എന്നാല്‍ ആന്‍ജിയോപ്ലാസ്റ്റിക്കും വഴങ്ങാത്ത പല രോഗാവസ്ഥകളും ഉണ്ടെന്നുള്ളതും ശസ്ത്രക്രിയാവിദഗ്ധന്റെ പ്രാധാന്യം നിലനിര്‍ത്തി. മറ്റാര്‍ക്കും പ്രവേശനമില്ലാതെ, ഹൃദയശസ്ത്രക്രിയാവിദഗ്ധനുമാത്രം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരു മേഖലയായി, അറ്റാക്കിനുശേഷം ഹൃദയസങ്കോചനശേഷി ക്ഷയിച്ച ഹൃദയങ്ങളുടെ പരിപാലനം നിലകൊണ്ടു. ഒന്നോ അതിലധികമോ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി ഹൃദയപേശികള്‍ നല്ലൊരു ശതമാനം നിര്‍ജീവമായി ഹൃദയം പരാജയത്തിലേക്ക് പോകുന്ന അവസ്ഥയില്‍, ശേഷിച്ച രക്തദാരിദ്ര്യമുള്ള ഹൃദയപേശികളിലേക്കും രക്തസഞ്ചാരം പുനഃസ്ഥാപിക്കാന്‍ ബൈപ്പാസ് ശസ്ത്രക്രിയ ചെയ്യുക ഇന്ന് സര്‍വസാധാരണമാണ്. 'ഇസ്ക്കോമിക് കാര്‍ഡിയോമയോപ്പതി' എന്ന അവസ്ഥയില്‍ ഔഷധചികിത്സയുടെ പ്രാധാന്യം പോലും വകവെക്കാതെയാണ് ലോകത്താകമാനം ശസ്ത്രക്രിയ നടന്നുവരുന്നത്.
മേന്മയേറിയ ഔഷധങ്ങളുടെ സഹായമുണ്ടായിട്ടും അതവഗണിച്ചുകൊണ്ട് ഈ രംഗത്തും സര്‍ജന്റെ ആധിപത്യം നിലനിന്നത് ഗവേഷകരുടെ ഉറക്കംകെടുത്തി. തുടര്‍ന്നാണ്, അറ്റാക്കിനുശേഷം ഹൃദയസങ്കോചനശേഷിയില് വീക്കമുള്ള രോഗികളില്‍ ഔഷധവിദ്യയോ ശസ്ത്രക്രിയയോ കൂടുതല്‍ നപ്രയോജനകരം എന്ന വിഷയത്തില്‍ പഠനങ്ങള്‍ നടന്നത്. തത്ഫലമായാണ് ഈ വിഷയമവലംബിച്ചുകൊണ്ട്, പ്രഖ്യാതമായ 'സ്റ്റിച്ച്' ട്രയല്‍ രൂപംകൊണ്ടത്. അതിന്റെ ഫലങ്ങള്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ, ഈ ഏപ്രില്മാസാദ്യം ന്യൂഓര്ളിയന്സില് നടന്ന വാര്‍ഷികസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഈ ലേഖകനും പങ്കെടുത്ത സമ്മേളനത്തില്‍, 'സ്റ്റിച്ച്' ട്രയലിന്റെ ഉപജ്ഞാതാവായ എറിക് ജെ. വെലാസ്ക്യൂസ് വിജയകരമായ പല കണ്ടുപിടിത്തങ്ങളും വെളിപ്പെടുത്തി.
2002നും 07നും ഇടയ്ക്ക് ഹൃദയസങ്കോചനശേഷി 35 ശതമാനത്തില്‍ കുറഞ്ഞ (സാധാരണയുള്ളത് 55 ശതമാനത്തില്‍ കൂടുതല്‍), 22 രാജ്യങ്ങളില്‍ നിന്നുള്ള 60 വയസ്സില്‍ കവിയാത്ത 1212 രോഗികളെ സ്റ്റിച്ച് പഠനത്തില്‍ ഉള്‍പ്പെടുത്തി. ഇതില്‍ 602 രോഗികള്‍ക്ക് മരുന്നുകള്‍ മാത്രവും 610 രോഗികള്‍ക്ക് അത്യാവശ്യ മരുന്നുകളോടൊപ്പം ബൈപ്പാസ് ശസ്ത്രക്രിയയും നടത്തി. ചികിത്സയ്ക്കുശേഷം പിന്നീട് രേഖപ്പെടുത്തുന്ന മരണസംഖ്യയായിരുന്നു പ്രധാന പഠനലക്ഷ്യം. ഹൃദ്രോഗികളില്‍ 25 ശതമാനം മരണസാധ്യത ബൈപ്പാസ് ഓപ്പറേഷന് കുറയ്ക്കുമെന്നായിരുന്നു ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഗ്രൂപ്പിലും പെട്ടവരില്‍ കാതലായ വ്യത്യാസങ്ങള്‍ കണ്ടില്ല. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മരണമടഞ്ഞവരുടെ സംഖ്യ രണ്ടു ഗ്രൂപ്പിലും ഏതാണ്ടൊരേ രീതിയിലായിരുന്നു. മാത്രമല്ല, സര്‍ജറി ചെയ്ത ഗ്രൂപ്പില്‍ 30 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അഞ്ച് ശതമാനം പേര് മരണപ്പെട്ടതായി കണ്ടു. ഈ പ്രവണത ഔഷധ ചികിത്സ നടത്തിയ ഗ്രൂപ്പില്‍ കണ്ടില്ല.
ലോകമെമ്പാടുമുള്ള ഹൃദ്രോഗചികിത്സകരുടെ കണ്ണുതുറന്ന ഒരു പഠനമായിരുന്നു ഇത്. പണ്ടുണ്ടായിരുന്നതിനേക്കാള്‍ മേന്മയേറിയ നിരവധി ഔഷധങ്ങള്‍ ഇന്ന് ഹൃദ്രോഗചികിത്സാരംഗത്ത് സുലഭമാണ്. ഹൃദയസങ്കോചനശേഷി വര്‍ധിപ്പിക്കുന്ന, ഹൃദയത്തിന്റെ ലോഡ് കുറയ്ക്കുന്ന, കൊളസ്ട്രോള്‍ ക്രമീകരിക്കുന്ന, രക്തം കട്ടിയാകാതിരിക്കാന്‍ സഹായിക്കുന്ന, ഹൃദയധമനികളുടെ ഘടനാവൈകല്യം റിപ്പയര്‍ ചെയ്യുന്ന നിരവധി ഔഷധങ്ങള്‍ ഇന്ന് കൈയെത്തും ദൂരത്തുണ്ട്. അവ സമുചിതമായി പ്രയോഗിക്കുകയേ വേണ്ടൂ. അതിനുപകരം ഔഷധവിദ്യയെ പാര്‍ശ്വവത്കരിച്ചുകൊണ്ട് എന്തിനും 'ശസ്ത്രക്രിയ' മാത്രമാണ് ശാശ്വതപരിഹാരം എന്നു കരുതുന്ന പ്രവണത ആപത്കരമാണ്.
സൂചികൊണ്ട് എടുക്കാവുന്നത് തൂമ്പകൊണ്ട് എടുക്കുന്നതുപോലെ. ഈ തിരിച്ചറിവ് ഹൃദ്രോഗചികിത്സകരോടൊപ്പം ഹൃദ്രോഗികള്ക്കുമുണ്ടാകണം. നൂതനപരിശോധനകളോ ചികിത്സകളോ നടത്താന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്ന രോഗികളും വിരളമല്ല. സാമ്പത്തികമായി താഴെക്കിടയിലുള്ളവര്‍ ഭൂരിഭാഗമുള്ള നമ്മുടെ നാട്ടില്‍ ഇന്ന് ആരോഗ്യരംഗത്തുണ്ടാകുന്ന ചികിത്സാച്ചെലവിന്റെ കുതിച്ചുകയറ്റം ഭീതിദമാകുന്നു. ഇതിന് പരിഹാരമായി ക്രിയാത്മകമായ ഇത്തരം തിരിച്ചറിവുകള്‍ ഉണ്ടായേ പറ്റൂ.
--
.....................................................................................................
അഹ് ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം
മാരകമായ ഹൃദയപരാജയത്തിന്റെ പ്രധാന കാരണം തുടര്‍ച്ചയായുള്ള ഹാര്‍ട്ടറ്റാക്ക് തന്നെ. ഒന്നോ അതിലധികമോ പ്രാവശ്യം അറ്റാക്കുണ്ടായാല്‍ ഹൃദയപേശികള്‍ ഒന്നൊന്നായി നിര്‍ജീവമായി അതിന്റെ സങ്കോചനശേഷി സംവിധാനം ക്ഷയിക്കും. ഹൃദയധമനികളിലൂടെ ഒഴുകിയെത്തുന്ന പ്രാണവായുവും പോഷകപദാര്ഥങ്ങളുമാണ് ഹൃദയകോശങ്ങളുടെ ഊര്‍ജസ്രോതസ്സ്. ധമനികളില്‍ തടസ്സമുണ്ടായി അതിലൂടെയുള്ള രക്തസഞ്ചാരം അപര്യാപ്തമാകുമ്പോഴോ നിലയ്ക്കുമ്പോഴോ കോശനാശം ആരംഭിക്കുന്നു. വലിയ ഉപരിതല കൊറോണറി ധമനിയില്‍ തടസ്സമുണ്ടായി 'മാസീവ്' ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോള്‍ ഹൃദയത്തിന്റെ സിംഹഭാഗവും ചലനരഹിതമാകും. തുടര്‍ന്ന് ജീവസന്ധാരണത്തിനനിവാര്യമായ രക്തം ശരീരമാസകലം പമ്പ് ചെയ്ത് എത്തിക്കാന്‍ ഹൃദയം നന്നേ പാടുപെടുന്നു. താങ്ങാവുന്നതിലധികം ഭാരവും പേറി ഏറെ നാള് ജോലി ചെയ്തു കഴിയുമ്പോള്‍ ഹൃദയത്തിന്റെ അപചയം നിയന്ത്രണാതീതമാകുന്നു. തത്ഫലമായി ഹൃദയ അറകള്‍ വികസിക്കുന്നു. അവിടെ രക്തം തളംകെട്ടിക്കിടക്കുന്നു. തുടര്‍ന്ന് അറകളിലെ സമ്മര്‍ദം ക്രമാതീതമാകുമ്പോള്‍ രക്തം പിന്ദിശകളിലേക്കും തിരിഞ്ഞൊഴുകുന്നു.
ശ്വാസകോശങ്ങളില്‍ രക്തം കെട്ടിക്കിടക്കുമ്പോള്‍ കലശലായ ശ്വാസംമുട്ടലും ഒരുവേള പെട്ടെന്നുള്ള മരണവും സംഭവിക്കുന്നു. ഇടത്തെ ഹൃദയ അറകളിലെ അമിതമര്‍ദം കാലക്രമേണ വലത്തെ അറകളെ ബാധിച്ച് കരളിലും ഉദരഭാഗത്തും കാലുകളിലും നീര് വരുന്നു. ശ്വാസംമുട്ടലും കരള്‍വീക്കവും കാലുകളിലെ നീരും കലശലാകുമ്പോള്‍ ആയാസമുള്ള ഒന്നും ചെയ്യാന്‍ സാധിക്കാതെ രോഗി കാലക്രമേണ ശയ്യയിലാകുന്നു. രാത്രിയില്‍ എഴുന്നേറ്റിരുന്നു നേരം വെളുപ്പിക്കുന്നു. കിടന്നാല്‍ ഉടന്‍ ശക്തമായ ശ്വാസതടസ്സം. ഈ അവസ്ഥയെയാണ് 'കണ്ജസ്റ്റിവ് കാര്‍ഡിയാക് ഫെയ്ലിയര്‍' അഥവാ ഹൃദയപരാജയമെന്ന് വിളിക്കുന്നത്. ലോകമെമ്പാടുമുള്ള ഹൃദ്രോഗികള്‍ ഏറ്റവുമധികം മരണപ്പെടുന്നതും ദാരുണമായ ഈ രോഗാവസ്ഥകൊണ്ടുതന്നെ.
ആദ്യകാലങ്ങളില്‍ സുലഭമായിരുന്ന ഔഷധങ്ങള്‍ക്ക് പരിമിതമായ പ്രയോജനമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയിരിക്കെയാണ്, തടസ്സമുള്ള ഹൃദയധമനികള്‍ക്ക് സമാന്തരമായി ഗ്രാഫ്റ്റുകള്‍ വെച്ചുപിടിപ്പിച്ച് രക്തദാരിദ്ര്യമുള്ള കോശവ്യൂഹങ്ങള്ക്ക് രക്തമെത്തിച്ചുകൊടുക്കുന്ന ബൈപ്പാസ് ശസ്ത്രക്രിയ കണ്ടുപിടിക്കപ്പെട്ടത്. രക്തദാരിദ്ര്യമുള്ള കോശങ്ങള്‍ക്ക് പ്രാണവായുവും പോഷകപദാര്ഥങ്ങളുമെത്തിച്ചുകൊടുത്താല് അവ സജീവമായി ഹൃദയത്തിന്റെ സമൂലമായ സങ്കോചനശേഷി വര്‍ധിപ്പിക്കും. അങ്ങനെ സാരമായ ഹൃദയ പരാജയം ഉണ്ടായ രോഗികളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ച് ജീവിതനിലവാരം സുഗമമാക്കാന്‍ ബൈപ്പാസ് ഓപ്പറേഷന് അടിസ്ഥാന ചികിത്സാ സംവിധാനമായി അംഗീകരിക്കപ്പെട്ടു.
1977ലാണ് ആന്ജിയോപ്ലാസ്റ്റിയുടെ ആവിര്‍ഭാവം. നെഞ്ചുമുറിക്കാതെ, ആസ്പത്രിയില്‍ അധികദിവസങ്ങള്‍ ചെലവഴിക്കാതെ കാര്യം സാധിച്ച് വീട്ടിലേക്ക് മടങ്ങാവുന്ന അമൂല്യ ചികിത്സാവിധിക്ക് കൂടുതല്‍ ഹൃദ്രോഗികള്‍ വഴങ്ങിത്തുടങ്ങി. ശസ്ത്രക്രിയ കൂടാതെ, തടസ്സങ്ങളെ അതിവിദഗ്ധമായി വികസിപ്പിച്ചെടുത്ത് രോഗിക്കാശ്വാസം നല്കാന് സാധിക്കും എന്നത് തന്നെയായിരുന്നു ആന്‍ജിയോ പ്ലാസ്റ്റിയുടെ സവിശേഷത. ആന്‍ജിയോപ്ലാസ്റ്റി ചെയ്തവരില്‍ മുപ്പത് ശതമാനത്തിലധികം പേര്‍ക്കും വീണ്ടും ബ്ലോക്കുണ്ടായത് 'സ്റ്റെന്റ്യുഗ'ത്തിന്റെ ആവിര്‍ഭാവത്തോടെ പരിഹരിക്കപ്പെടുകയും ചെയ്തു.
ആന്‍ജിയോപ്ലാസ്റ്റിയും സ്റ്റെന്റിങ്ങും ചെയ്യാനുള്ള കാര്‍ഡിയോളജിസ്റ്റിന്റെ വൈദഗ്ധ്യം വര്‍ധിച്ചതോടെ ഹൃദ്രോഗചികിത്സാരംഗത്ത് സര്‍ജന്റെ സ്ഥാനം കാലക്രമേണ കുറഞ്ഞുവന്നു. പണ്ടൊക്കെ ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്ന പല ബ്ലോക്കുകളും കാര്‍ഡിയോളജിസ്റ്റ് ആന്ജിയോപ്ലാസ്റ്റികൊണ്ട് ചികിത്സിക്കാന്‍ തുടങ്ങി.
എന്നാല്‍ ആന്‍ജിയോപ്ലാസ്റ്റിക്കും വഴങ്ങാത്ത പല രോഗാവസ്ഥകളും ഉണ്ടെന്നുള്ളതും ശസ്ത്രക്രിയാവിദഗ്ധന്റെ പ്രാധാന്യം നിലനിര്‍ത്തി. മറ്റാര്‍ക്കും പ്രവേശനമില്ലാതെ, ഹൃദയശസ്ത്രക്രിയാവിദഗ്ധനുമാത്രം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരു മേഖലയായി, അറ്റാക്കിനുശേഷം ഹൃദയസങ്കോചനശേഷി ക്ഷയിച്ച ഹൃദയങ്ങളുടെ പരിപാലനം നിലകൊണ്ടു. ഒന്നോ അതിലധികമോ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി ഹൃദയപേശികള്‍ നല്ലൊരു ശതമാനം നിര്‍ജീവമായി ഹൃദയം പരാജയത്തിലേക്ക് പോകുന്ന അവസ്ഥയില്‍, ശേഷിച്ച രക്തദാരിദ്ര്യമുള്ള ഹൃദയപേശികളിലേക്കും രക്തസഞ്ചാരം പുനഃസ്ഥാപിക്കാന്‍ ബൈപ്പാസ് ശസ്ത്രക്രിയ ചെയ്യുക ഇന്ന് സര്‍വസാധാരണമാണ്. 'ഇസ്ക്കോമിക് കാര്‍ഡിയോമയോപ്പതി' എന്ന അവസ്ഥയില്‍ ഔഷധചികിത്സയുടെ പ്രാധാന്യം പോലും വകവെക്കാതെയാണ് ലോകത്താകമാനം ശസ്ത്രക്രിയ നടന്നുവരുന്നത്.
മേന്മയേറിയ ഔഷധങ്ങളുടെ സഹായമുണ്ടായിട്ടും അതവഗണിച്ചുകൊണ്ട് ഈ രംഗത്തും സര്‍ജന്റെ ആധിപത്യം നിലനിന്നത് ഗവേഷകരുടെ ഉറക്കംകെടുത്തി. തുടര്‍ന്നാണ്, അറ്റാക്കിനുശേഷം ഹൃദയസങ്കോചനശേഷിയില് വീക്കമുള്ള രോഗികളില്‍ ഔഷധവിദ്യയോ ശസ്ത്രക്രിയയോ കൂടുതല്‍ നപ്രയോജനകരം എന്ന വിഷയത്തില്‍ പഠനങ്ങള്‍ നടന്നത്. തത്ഫലമായാണ് ഈ വിഷയമവലംബിച്ചുകൊണ്ട്, പ്രഖ്യാതമായ 'സ്റ്റിച്ച്' ട്രയല്‍ രൂപംകൊണ്ടത്. അതിന്റെ ഫലങ്ങള്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ, ഈ ഏപ്രില്മാസാദ്യം ന്യൂഓര്ളിയന്സില് നടന്ന വാര്‍ഷികസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഈ ലേഖകനും പങ്കെടുത്ത സമ്മേളനത്തില്‍, 'സ്റ്റിച്ച്' ട്രയലിന്റെ ഉപജ്ഞാതാവായ എറിക് ജെ. വെലാസ്ക്യൂസ് വിജയകരമായ പല കണ്ടുപിടിത്തങ്ങളും വെളിപ്പെടുത്തി.
2002നും 07നും ഇടയ്ക്ക് ഹൃദയസങ്കോചനശേഷി 35 ശതമാനത്തില്‍ കുറഞ്ഞ (സാധാരണയുള്ളത് 55 ശതമാനത്തില്‍ കൂടുതല്‍), 22 രാജ്യങ്ങളില്‍ നിന്നുള്ള 60 വയസ്സില്‍ കവിയാത്ത 1212 രോഗികളെ സ്റ്റിച്ച് പഠനത്തില്‍ ഉള്‍പ്പെടുത്തി. ഇതില്‍ 602 രോഗികള്‍ക്ക് മരുന്നുകള്‍ മാത്രവും 610 രോഗികള്‍ക്ക് അത്യാവശ്യ മരുന്നുകളോടൊപ്പം ബൈപ്പാസ് ശസ്ത്രക്രിയയും നടത്തി. ചികിത്സയ്ക്കുശേഷം പിന്നീട് രേഖപ്പെടുത്തുന്ന മരണസംഖ്യയായിരുന്നു പ്രധാന പഠനലക്ഷ്യം. ഹൃദ്രോഗികളില്‍ 25 ശതമാനം മരണസാധ്യത ബൈപ്പാസ് ഓപ്പറേഷന് കുറയ്ക്കുമെന്നായിരുന്നു ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഗ്രൂപ്പിലും പെട്ടവരില്‍ കാതലായ വ്യത്യാസങ്ങള്‍ കണ്ടില്ല. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മരണമടഞ്ഞവരുടെ സംഖ്യ രണ്ടു ഗ്രൂപ്പിലും ഏതാണ്ടൊരേ രീതിയിലായിരുന്നു. മാത്രമല്ല, സര്‍ജറി ചെയ്ത ഗ്രൂപ്പില്‍ 30 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അഞ്ച് ശതമാനം പേര് മരണപ്പെട്ടതായി കണ്ടു. ഈ പ്രവണത ഔഷധ ചികിത്സ നടത്തിയ ഗ്രൂപ്പില്‍ കണ്ടില്ല.
ലോകമെമ്പാടുമുള്ള ഹൃദ്രോഗചികിത്സകരുടെ കണ്ണുതുറന്ന ഒരു പഠനമായിരുന്നു ഇത്. പണ്ടുണ്ടായിരുന്നതിനേക്കാള്‍ മേന്മയേറിയ നിരവധി ഔഷധങ്ങള്‍ ഇന്ന് ഹൃദ്രോഗചികിത്സാരംഗത്ത് സുലഭമാണ്. ഹൃദയസങ്കോചനശേഷി വര്‍ധിപ്പിക്കുന്ന, ഹൃദയത്തിന്റെ ലോഡ് കുറയ്ക്കുന്ന, കൊളസ്ട്രോള്‍ ക്രമീകരിക്കുന്ന, രക്തം കട്ടിയാകാതിരിക്കാന്‍ സഹായിക്കുന്ന, ഹൃദയധമനികളുടെ ഘടനാവൈകല്യം റിപ്പയര്‍ ചെയ്യുന്ന നിരവധി ഔഷധങ്ങള്‍ ഇന്ന് കൈയെത്തും ദൂരത്തുണ്ട്. അവ സമുചിതമായി പ്രയോഗിക്കുകയേ വേണ്ടൂ. അതിനുപകരം ഔഷധവിദ്യയെ പാര്‍ശ്വവത്കരിച്ചുകൊണ്ട് എന്തിനും 'ശസ്ത്രക്രിയ' മാത്രമാണ് ശാശ്വതപരിഹാരം എന്നു കരുതുന്ന പ്രവണത ആപത്കരമാണ്.
സൂചികൊണ്ട് എടുക്കാവുന്നത് തൂമ്പകൊണ്ട് എടുക്കുന്നതുപോലെ. ഈ തിരിച്ചറിവ് ഹൃദ്രോഗചികിത്സകരോടൊപ്പം ഹൃദ്രോഗികള്ക്കുമുണ്ടാകണം. നൂതനപരിശോധനകളോ ചികിത്സകളോ നടത്താന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്ന രോഗികളും വിരളമല്ല. സാമ്പത്തികമായി താഴെക്കിടയിലുള്ളവര്‍ ഭൂരിഭാഗമുള്ള നമ്മുടെ നാട്ടില്‍ ഇന്ന് ആരോഗ്യരംഗത്തുണ്ടാകുന്ന ചികിത്സാച്ചെലവിന്റെ കുതിച്ചുകയറ്റം ഭീതിദമാകുന്നു. ഇതിന് പരിഹാരമായി ക്രിയാത്മകമായ ഇത്തരം തിരിച്ചറിവുകള്‍ ഉണ്ടായേ പറ്റൂ.
--
.....................................................................................................
അഹ് ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം
പാണക്കാട് സയ്യിദ് ഹുൈന് ശിഹാബ് ആറ്റക്കോയ തങ്ങള്‍ (67) അന്തരിച്ചു
കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും എസ് .വൈ.എസ് സുപ്രീം കൗണ്‍സില്‍ അംഗ വുമായ പാണക്കാട് സയ്യിദ് ഹുൈന് ശിഹാബ് ആറ്റക്കോയ തങ്ങള്‍ (67) അന്തരിച്ചു. ഒതുക്കുങ്ങല്‍ ഇഹ് യാഉസ്സുന്ന സ്ഥാപനത്തിന്റെ പ്രസിഡന്റ് കൂടിയാരുന്നു അദ്ദേഹം. സയ്യിദ് അബ്ദുല്‍ റഷീദ് ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് നസീര്‍ ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹ്മാന് അന്‍വര്‍ ശിഹാബ് തങ്ങള്‍, സയ്യിദത്ത് ഹഫ്സ ബീവി, സയ്യിദത്ത് ആയിശ ബുശ്റ ബീവി എന്നിവര്‍ മക്കളാണ്. മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസന് അഹ്ദല്‍ തങ്ങള്‍ കാസര്‍കോട്, സയ്യിദ് മുല്ലക്കോയ തങ്ങള്‍ താനാളൂര്‍ എന്നിവര്‍ മരുക്കളുമാണ്. ഖബറടക്കം ഇന്ന് വൈകിട്ട് 4 ന് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും.
കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും എസ് .വൈ.എസ് സുപ്രീം കൗണ്‍സില്‍ അംഗ വുമായ പാണക്കാട് സയ്യിദ് ഹുൈന് ശിഹാബ് ആറ്റക്കോയ തങ്ങള്‍ (67) അന്തരിച്ചു. ഒതുക്കുങ്ങല്‍ ഇഹ് യാഉസ്സുന്ന സ്ഥാപനത്തിന്റെ പ്രസിഡന്റ് കൂടിയാരുന്നു അദ്ദേഹം. സയ്യിദ് അബ്ദുല്‍ റഷീദ് ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് നസീര്‍ ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹ്മാന് അന്‍വര്‍ ശിഹാബ് തങ്ങള്‍, സയ്യിദത്ത് ഹഫ്സ ബീവി, സയ്യിദത്ത് ആയിശ ബുശ്റ ബീവി എന്നിവര്‍ മക്കളാണ്. മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസന് അഹ്ദല്‍ തങ്ങള്‍ കാസര്‍കോട്, സയ്യിദ് മുല്ലക്കോയ തങ്ങള്‍ താനാളൂര്‍ എന്നിവര്‍ മരുക്കളുമാണ്. ഖബറടക്കം ഇന്ന് വൈകിട്ട് 4 ന് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും.