ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്,
ഉന്നത വിദ്യാഭ്യാസത്തിനായി സർക്കാർ സീറ്റ് ലഭിച്ചവർ എത്രയും പെട്ടെന്ന് സിൻഡിക്കേറ്റ് ബാങ്കിൽ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ട് ഇല്ലാതെ കരയിലേക്ക് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക, മേൽ പറഞ്ഞ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് യാതൊരു കാരണവശാലും സ്പോൺസറിങ്ങ് ലെറ്റർ തരുന്നതല്ല.
ബെര്‍ലിന്‍: മതവിശ്വാസത്തിന്‍െറ പുറത്ത് ചേലാകര്‍മം നടത്തുന്നതിനെതിരെ ജര്‍മനിയിലെ ഒരു കോടതി രംഗത്ത്. ചെറിയ കുട്ടികളില്‍, അത് മാതാപിതാക്കളുടെ സമ്മതത്തോടെയാണെങ്കിലും ചേലാകര്‍മം നടത്തുന്നത് അവരുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റവും ആക്രമണവുമാണെന്ന് കോടതി നിരീക്ഷിച്ചു.ചേലാകര്‍മത്തിനിടെ ഡോക്ടര്‍ക്ക് സംഭവിച്ച കൈപ്പിഴയുമായി ബന്ധപ്പെട്ട കേസിന്‍െറ വിചാരണക്കിടെയാണ് കോടതി വിവാദ അഭിപ്രായപ്രകടനം നടത്തിയത്. കോടതിയുടെ പ്രസ്താവനക്കെതിരെ രാജ്യത്തെ യഹൂദ വിഭാഗങ്ങള്‍ രംഗത്തെത്തി. കോടതിയുടെ പ്രസ്താവനക്ക് സൂക്ഷ്മതയില്ലെന്ന് പ്രതികരിച്ച സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ജ്യൂസ് ഇതുസംബന്ധിച്ച നിയമവശം പാര്‍ലമെന്‍റ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.ജര്‍മന്‍ കോടതിയുടെ പ്രസ്താവനയെ തുര്‍ക്കി ഭരണകൂടവും വിമര്‍ശിച്ചു. ചേലാകര്‍മം തീര്‍ത്തും മതപരമായ വിഷയമാണെന്നും ഇക്കാര്യം കോടതിയില്‍ ചര്‍ച്ചചെയ്യേണ്ടതില്ലെന്നും തുര്‍ക്കി യൂറോപ്യന്‍ യൂനിയന്‍കാര്യ മന്ത്രി ഐമന്‍ ബാഗിസ് പറഞ്ഞു.കോടതിയുടെ പ്രസ്താവന സ്വീകാര്യമല്ലെന്നും ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ ജഡ്ജി തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദിവസങ്ങള്‍ക്കു മുമ്പ് ചേലാകര്‍മം സ്വാഗതംചെയ്ത് സിംബാബ്വെ പാര്‍ലമെന്‍റ് രംഗത്തുവന്നിരുന്നു.
ഹരാരെ: എച്ച്.ഐ.വി അണുബാധ തടയാന്‍ സിംബാബ്വെയില്‍ ചേലാകര്‍മം നടപ്പാക്കുന്നു. ഇതിനായി രാജ്യത്ത് എച്ച്.ഐ.വി പരിശോധനാ കേന്ദ്രവും ചേലാകര്‍മം നടത്താനുള്ള സംവിധാനവും ആരംഭിക്കുമെന്ന് പാര്‍ലമെന്‍റിന്‍െറ ആരോഗ്യ സമിതിയിലെ നിയമനിര്‍മാതാക്കള്‍ അറിയിച്ചു.
ഇരുപത് പാര്‍ലമെന്‍റംഗങ്ങള്‍ ചേലാകര്‍മത്തിന് വിധേയരായതായും നാല്‍പതോളം എം.പിമാര്‍ ഇതിന് സന്നദ്ധത പ്രകടിപ്പിച്ചതായും ഔദ്യാഗികവൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ ജനസംഖ്യയില്‍ പതിമൂന്ന് ശതമാനം എച്ച്.ഐ.വി ബാധിതരാണെന്നാണ് റിപ്പോര്‍ട്ട്. മുപ്പത് വയസ്സില്‍ താഴെയുള്ളവരില്‍ ഇത് 20 ശതമാനമാണ്.
ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ നടത്തിയ PGT ENGLISH'ൻറെ TET'ൻറെ ഉത്തര സൂചികയിൽ 50ഓളം തെറ്റുകൾ. ഒരാൾ മാത്രം ജയിച്ച പരീക്ഷയിൽ ഉത്തര സൂചികയിൽ നേരത്തെ തന്നെ ഉദ്യോഗാർത്ഥികൾ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഉദ്യോഗാർത്ഥികളുടെ അപേക്ഷ പ്രകാരം എല്ലാവരുടെയും ഉത്തര ഷീറ്റിൻറെ കോപ്പി നൽകി. ശേഷം വിവരാവകാശ നിയമ പ്രകാരം പരീക്ഷ നടത്തിയ കൊച്ചി സർവ്വകലാശാലയുടെ ഉത്തര സൂചിക ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റിയുടെ ഉത്തര സൂചിക കണ്ടപ്പോയാണ് ഉദ്യോഗാർത്ഥികൾ ശരിക്കും അമ്പരന്നത് 50'ൽ അധികം തെറ്റുകൾ. അവസാനം കാര്യം കോടതിയെ അറിയിക്കാൻ തന്നെ ഉദ്യോഗാർത്ഥികൾ തീരുമാനിച്ചു. ഉത്തരവാദിത്തത്തോടെയും പരമാവധി തെറ്റുകൾ ഒഴിവാക്കേണ്ടതുമായ ഇത്തരം കാര്യങ്ങൾ സെക്കൻഡറി വിദ്യാഭ്യാസ മേഖലയുമായി ബന്ധമില്ലാത്ത ഒരു യൂണിവേഴ്സിറ്റിയെ ഏൽപ്പിച്ചതിൻറെ പൊതുന്യായം വിദ്യാഭ്യാസ വകുപ്പ് പറയുന്നത് ഇങ്ങനെ കൊച്ചിൻ യൂണിവേഴ്സിറ്റിയാണത്രെ എട്രൻസ് പരീക്ഷ നടത്തുന്നത്. ഈ എണ്ട്രൻസിൽ എത്രത്തോളം സുതാര്യതയുണ്ട് എന്നതെ പുന:പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് നല്ലത്. കഴിഞ്ഞ വർഷം കോഴിക്കോട് സർവ്വകലാശാല നടത്തിയ TGT TET'ലും സമാന പ്രശ്നനങ്ങളുള്ളത് ഐലൻട് എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് പകുതിയോളം ചോദ്യങ്ങൾ ഒരു വെബ്സൈറ്റിൽ നിന്നും അതെ പടി പകർത്തിയതായിരുന്നു. ആ പരീക്ഷയെ ചോദ്യം ചെയ്ത് കൊണ്ട് ഇപ്പോയും കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുന്നു.
കൊച്ചി(23.6.12): ലക്ഷദ്വീപുകാര്‍ക്കായി പ്രത്യേകവാര്‍ഫ് പ്രവര്‍ത്തന സജ്ജമായി. 300 മീറ്ററോളം നീളം വരുന്ന വാര്‍ഫില്‍ സ്കാനിംങ്ങ് സെന്‍റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. ഇനിയും ചില അറ്റകുറ്റപണികള്‍ നടന്നു കൊണ്ടിരിക്കുന്നു. താമസിയാതെ പണിപൂര്‍ത്തിയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് പൂര്‍ണമായും കൈമാറുന്നതോടെ ദ്വീപിന് കോടികളുടെ ലാഭമുണ്ടാകും. ഇപ്പോള്‍ തന്നെ 13 വെസ്സലുകള്‍ ഇവിടെ കെട്ടിയിരിക്കുകയാണ്.
പ്രിയപ്പെട്ട വായനക്കാരെ,
"ദി ഐലന്‍ട് എക്സ്‌പ്രസ്" എന്ന പേരില്‍ അഗത്തി ദ്വീപില്‍ ഒരു പത്രം പ്രസിദ്ധീകരിക്കുന്നു. ന്യൂസ് രജിസ്ട്രാര്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ഈ പത്രം വളരെ ആവേശത്തോടെ പുന:പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുകയാണ്. അല്‍-ജസീറ പബ്ലിക്കേഷനാണ് ഇതിന്‍റെ പ്രസാധകര്‍.
എന്നാല്‍ ഈ ഐലന്‍ട് എക്സ്‌പ്രസുമായി (www.islandExpress.weebly.com)
അതിന് (The Island Express) യാതൊരു ബന്ധവുമില്ല. മാത്രമല്ല അവരുടെ അതേ പേരില്‍ ഇത് തുടര്‍ന്ന് പോവുന്നതില്‍ അല്‍പം ശരികേടും തോന്നുന്നു. അതിനാല്‍ ഈ വെബ്സൈറ്റിന്‍റെ പേരില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയാണെന്ന വാര്‍ത്ത വളരെ വ്യസന സമേതം അറിയിക്കട്ടെ.
വളരെ വൈജാത്യങ്ങളോടെ ചിന്തിക്കുന്ന വായനക്കാര്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ട ഈ മാധ്യമത്തിന് പേര് നിര്‍ദ്ദേശിക്കാം.
നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പേരുകള്‍ നല്ല ഉയര്‍ന്ന നിലവാരമുള്ളതാവാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പേരുകള്‍ താഴെ കമന്‍റ് ബോക്സിലോ SMS ആയോ അയക്കാം ജൂണ്‍ 25ന് മുമ്പ് അയക്കാന്‍ അപേക്ഷിക്കുന്നു.
SMS അയക്കേണ്ട നമ്പര്‍: 9400177765.
അഗത്തി (19/06/2012): അധ്യന വര്‍ഷം തുടങ്ങി 25 ല്‍ അധികം പ്രവര്‍ത്തി ദിവസം പിന്നിട്ടിട്ടും അധ്യാപക ക്ഷാമം തുടരുന്ന വിവിധ ദ്വീപുകളില്‍ വിദ്യാര്‍ത്ഥി സമരം ശക്തമായി.
ഞായറാഴ്ച്ച സൂചനാ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്തംഭിപ്പിച്ചു. ഇന്നലെ(18/06/2012) ഒഴിവ് ദിവസത്തെ തുടര്‍ന്ന് സമരം ഇന്നും തുടര്‍ന്നു. അധ്യാപകരെ പ്രതീകാത്മകമായി ഓഫീസ് റൂമില്‍ പൂട്ടിയിട്ടു. വളരെ സമാധാനപരമായിരുന്നു പ്രതിഷേധം. പിന്നീട് അധ്യാപകരെ മോചിപ്പിച്ചു. അധ്യാപകര്‍ ഇതിനോട് ധാര്‍മ്മികമായി സഹകരിക്കുകയായിരുന്നു. സമരക്കാര്‍ക്ക് ശേഷം വിവിധ രാഷ്ട്രീയ അനുഭാവ സംഘടനകള്‍ പ്രിന്‍സിപ്പാളുമായി സ്ഥിതി ഗതികള്‍ വിലയിരുത്തി.
വളരെ ഗൌരവമായി ഈ വിവരങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് ബന്ധപ്പെട്ടവരെ അറിയിച്ചതാണ്. കൂടാതെ സ്കൂള്‍ മാനേജ്‌മെന്‍റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പഞ്ചായത്ത് അധികൃതരെ കവരത്തിയിലേക്ക് നേരിട്ട് അയച്ചതുമാണ്. അവര്‍ സ്കൂളിന്‍റെ അവസ്ഥ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചതാണ്. എന്നാല്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ വകുപ്പിന് ഇത് വരെ കഴിഞ്ഞിട്ടില്ല.
കില്‍ത്താന്‍:
വര്‍ഷങ്ങളായി തുടരുന്ന കോണ്‍ട്രാക്റ്റ് നിയമന്‍ തുടരുന്നു. കില്‍ത്താനില്‍ കഴിഞ്ഞ വര്‍ഷം ആകാശത്തേക്ക് വെടിയുതിര്‍ക്കാന്‍ കാരണമായ വിദ്യാര്‍ത്ഥി-രക്ഷിതാക്കളുടെ സംയുക്ത പ്രക്ഷോഭത്തെ തുടര്‍ന്ന് ധൃതിപിടിച്ച് ഒരുപിടി അധ്യാപകര്‍ക്ക് പ്രമോഷന്‍ കൊടുത്ത് പ്രശ്നം പരിഹരിച്ചിരുന്നു. ചിലരെ "വര്‍ക്ക് അറേഞ്ചില്‍ കില്‍ത്താനിലേക്ക് അയച്ചിരുന്നു. എന്നാല്‍ ഇവരെ തിരിച്ച് വിളിപ്പിച്ചതോടെ കില്‍ത്താനിലെ വിദ്യാര്‍ത്ഥികളും പ്രക്ഷോഭം ആരംഭിച്ചിരുന്നു.
കടമത്ത്:
കടമത്തില്‍ SSLC കുട്ടികള്‍ക്ക് അധ്യാപകരില്ലാത്തതില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ പ്രതിഷേധിച്ചു.
(13/06/2012): അഗത്തി പുളിപ്പുരയില്‍ അബ്ദുല്‍ ബാരിയും
കുഞ്ഞിപ്പപ്പാട ഹൈറിന്നിസയും വിവാഹിതരായി.
ഗവര്‍മെന്‍റ് ജെ.ബി. സ്കൂളിലെ (നോര്‍ത്ത്) IT അധ്യാപകനാണ്.
ഐലന്‍ട് എക്സ്‌പ്രസ് അസോസിയേറ്റ് എഡിറ്റര്‍, ദ്വീപ് ന്യൂസ് റിപ്പോര്‍ട്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
മാധ്യമ കുടുംബത്തിന്‍റെ ആശംസകള്‍..
We wish you a very Happy Married Life..
കൊച്ചി(14.6.12): ഇന്ന് ഇവിടെ നിന്ന് കില്‍ത്താനിലേക്ക് പുറപ്പെട്ട M.V.Bharath Seema കപ്പലില്‍ നിന്ന് ഒരു ബോക്സ് മദ്യം പിടിച്ചു. കപ്പലിലെ ഡ്യൂട്ടി പോലീസാണ് ഇത് കണ്ടെത്തിയത്. കപ്പല്‍ കൊച്ചിയില്‍ നിന്ന് വിട്ടതിന് ശേഷമായിരുന്നു സംഭവം. പെട്ടിയുടെ മുകളില്‍ അമിനി ദ്വീപെന്നാണ് എഴുതിയത്. പെര്‍മിറ്റ് ഹോള്‍ഡേഴ്സ് ആരോ ആണ് പെട്ടി കയറ്റിയതെന്നാണ് പ്രാധമിക നിഗമനം. ഏറെ ചെക്കപ്പും സ്കാനിങ്ങിന് ശേഷവും മദ്യം കപ്പലില്‍ എത്തിയതിന് ദുരൂഹതയുണ്ടെന്നാണ് യാത്രക്കാര്‍ പറയുന്നത്.