Picture
_കത്തെ പാനീയം കുടിച്ച ശേഷം കുപ്പികള്‍ വലിച്ചെറിയുന്ന ശീലം ഇനി ഉപേക്ഷിക്കാം. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം ചെറുക്കാന്‍ ഭക്ഷണയോഗ്യമായ കുപ്പികള്‍ വൈകാതെ വിപണിയിലെത്തുമെന്ന് ഗവേഷകര്‍. ബ്രിട്ടനിലെ ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് കടിച്ചുതിന്നാവുന്ന കുപ്പികള്‍ വികസിപ്പിക്കുന്നതില്‍ വിജയംകൊയ്തത്. ഭക്ഷ്യപദാര്‍ഥങ്ങളും അപകടകാരിയല്ലാത്ത പ്ലാസ്റ്റികും ചേര്‍ന്ന വിക്കിസെല്ലുകള്‍ ഉപയോഗിച്ചാണ് ഇത്തരം കുപ്പികള്‍ നിര്‍മിക്കുന്നതെന്ന് ഹാര്‍വാഡിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍ ഡേവിഡ് എഡ്വേര്‍ഡ്സ് വിശദീകരിച്ചു.

 
Picture
_എസ്.എം.എസ് അയക്കുന്നവരുടെ ശ്രദ്ധക്ക്, നിങ്ങള്‍ പതിവായി  എസ്.എം.എസ് അയക്കുന്നവരാണോ ? എങ്കില്‍ നിങ്ങള്‍ക്ക് ഏറെ താമസിയാതെ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന് പഠനം. പതിവായി എസ്.എം.എസ് അയക്കുന്നവരില്‍ മാനസിക അസ്വസ്ഥതകള്‍, ദേഷ്യം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത വളരെ അധികമാണെന്ന് പഠനം തെളിയിക്കുന്നു. എസ്.എം.എസ് അയക്കുന്നത് ശീലമാക്കിയ 18നും 25നും മധ്യേ പ്രായമുള്ള യുവാക്കളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരില്‍ പലരും വിഷാദരോഗത്തിനും അകാരണമായ ഭയത്തിനും അടിമകളായി മാറുന്നുവെന്നാണ് പഠനത്തില്‍ മനസ്സിലായത്. എസ്.എം.എസ് ചെയ്യുന്ന ശീലം തങ്ങളു
ടെ ദിനചര്യകളെ പല വിധത്തില്‍ ബാധിക്കുന്നണ്ടെന്ന്  സര്‍വ്വേയില്‍ പങ്കെടുത്ത 39 ശതമാനം പുരുഷന്മാരും 47 ശതമാനം സ്ത്രീകളും സമ്മതിക്കുന്നു. ചിലരുടെ പഠനത്തെയും മറ്റുമാണ് എസ്.എം.എസ് ബാധിക്കുന്നതെങ്കില്‍ മറ്റു ചിലരുടെ ഉറക്കംതന്നെ കളയുന്നുവെന്നാണ് പഠനത്തിലുണ്ടായിരുന്നത്.

അയക്കുന്ന എസ്.എം.എസിന് മറുപടി കിട്ടാതിരിക്കുമ്പോള്‍ ആളുകള്‍ വളരെയേറെ അസ്വസ്ഥരാകുമത്രെ.  തങ്ങളോടുള്ള അവഗണനയായിട്ടാണ് ഇതവര്‍ക്ക് അനുഭവപ്പെടുന്നത്.  ഇത് അമിതമായ ഉത്കണ്ഠയിലേക്കും അതുവഴി മറ്റ് അസ്വസ്ഥതകളിലേക്കും  ഇവരെ എത്തിക്കുന്നു.  ഒരു എസ്.എം.എസ് അയച്ച് അതിന്റെ മറുപടിക്കായി ഫോണും പിടിച്ച് കാത്തിരിക്കുന്നവരാണ് പലരും.  ഈ കാത്തിരിപ്പാണ് പിന്നീട് മാനസിക പ്രശ്നമായി മാറുന്നത്.


 
Picture
ന്യൂദല്‍ഹി: മൊബൈല്‍ റേഡിയേഷനുകള്‍ മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലിയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് റേഡിയേഷന്‍ തോത് രേഖപ്പെടുത്തുന്ന ടാഗുകള്‍ വൈകാതെ നിര്‍ബന്ധമാക്കും. രാജ്യത്തെ 90ദശലക്ഷം മൊബൈല്‍ ഉപഭോക്താക്കള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. മൊബൈല്‍ ചെവിയില്‍വെച്ച് സംസാരിക്കുന്നതിന് പകരം ഹെഡ്‌സെറ്റ് ഉപയോഗിക്കുകയോ ഫോണിന്റെ ശബ്ദം കൂട്ടിയോ, എസ്.എം.എസോ ഉപയോഗിച്ച് മൊബൈല്‍ ചെവിയുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരം കുറയ്ക്കണമെന്നാണ് നിര്‍ദേശം.

കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ശരീരത്തിനകത്തോ പുറത്തോ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ആരോഗ്യമുന്നറിയിപ്പു നല്‍കണം. മൊബൈല്‍ ഫോണുകളില്‍ നിന്നും പുറത്തുവരുന്ന വൈദ്യുത കാന്തിക തരംഗങ്ങള്‍ എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണുണ്ടാക്കുകയെന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതലൊന്നും അറിയില്ല. ഈ റേഡിയോ തരംഗങ്ങളാണ് മൊബൈല്‍ സംഭാഷണം യാഥാര്‍ത്ഥ്യമാക്കുന്നത്. ശരീരം ആഗിരണം ചെയ്യുന്ന വൈദ്യുത കാന്തിക തരംഗങ്ങളുടെ നിരക്കിനെയാണ് സ്‌പെസിഫിക് അബ്‌സോപ്ഷന്‍ റേറ്റ് എന്ന് പറയുന്നത്. ഈ നിരക്ക് വര്‍ധിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കും.

ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ നോണ്‍ അയൊണൈസിംഗ് റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്റെ നിര്‍ദേശമനുസരിച്ച് ഇന്ത്യയില്‍ അംഗീകരിച്ച എസ്.എ.ആര്‍ നിരക്ക് 2 വാട്ട്‌സ് / കിലോഗ്രാം ആണ്. ഈ തോത് 1.6 വാട്ട്‌സ് / കിലോഗ്രാം ആയി കുറക്കാന്‍ മന്ത്രിമാരുടെ ഒരു കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ നിരക്ക് എല്ലാ ഹാന്റ്‌സെറ്റുകളിലും രേഖപ്പെടുത്തണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം ഭാവിയില്‍ ഇന്ത്യയില്‍വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ വില്‍ക്കുമ്പോള്‍ ‘ബിസ്’ നിലവാരം മെച്ചപ്പെടുത്തണമെന്നും നേരിട്ടല്ലാതെ സംഭാഷണങ്ങള്‍ കേള്‍ക്കാനാവശ്യമായ ഉപകരണങ്ങള്‍ കൂടി വിതരണം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.


 
Picture
ചുമയും ജലദോഷവുമായി വല്ലാതെ കഷ്ടപ്പെടുമ്പോ മുത്തശ്ശിമാര്‍ക്കൊരു വരവുണ്ടായിരുന്നു . മുറ്റത്തെ തുളസിയില്‍ നിന്ന് നാല് ഇലപറിച്ച് വാട്ടി നീരെടുത്ത് ഇത്തിരി തേനില്‍ ചേര്‍ത്ത് തരും. അല്ലെങ്കില്‍ തുളസിയിലയും ചുക്കും ശര്‍ക്കരയും കുരുമുളകുമൊക്കെ ചേര്‍ത്ത് ഉഗ്രനൊരു കാപ്പി. അസുഖം പമ്പ കടക്കും. മുറ്റത്തൊരു തുളസിത്തറ വീടിന് ഐശ്വര്യമാണെന്നാണ് വിശ്വാസം. മുമ്പ്  തുളസി, പനിക്കൂര്‍ക്ക, ആടലോടകം , മുഞ്ഞ തുടങ്ങി  ഒരങ്കത്തിനുള്ള ചൊട്ടു വിദ്യകളൊക്കെ വീട്ടു മുറ്റത്ത് തന്നെ ഉണ്ടാകുമായിരുന്നു.  എന്നാല്‍ ഇന്ന് കാലം മാറി കഥ മാറി. മുറ്റമലങ്കരിക്കാന്‍ മുന്തിയ വിദേശികളൊക്കെ എത്തിയതോടെ  നാടന്‍മാരൊക്കെ പുറത്തായി. എന്നാല്‍ പുറത്താക്കിയ നാടന്‍മാരെ തിരിച്ച് വിളിക്കാനാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരം ചെടികള്‍ ഒരുപാട് ഉപകാരപ്രദമാണ്. തുളസീടെ കാര്യം തന്നെയെടുക്കാം. ജലദോഷത്തിനും മറ്റും ഉപയോഗിച്ചിരുന്ന തുളസി റേഡിയേഷന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാന്‍ അസ്സലാണത്രെ. ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തല്‍. തുളസിയുടെ ആന്റി ഓക്സിഡന്റ് സവിശേഷത റേഡിയേഷന്‍ മൂലം ക്ഷതം സംഭവിക്കുന്ന കോശങ്ങളെ പൂര്‍വ്വാവസ്ഥയിലെത്താന്‍ സഹായിക്കുന്നു. ഇതിനായി തുളസി മുഖ്യഘടകമായ മരുന്നും  ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാം ഘട്ട പരീക്ഷണത്തിലാണ് മരുന്നെന്നും ഒന്നാം ഘട്ട പരീക്ഷണം വിജയമായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു.  ഏഴ് കോടിയോളം ചെലവ് വരുന്ന പ്രൊജക്ടാണിത്. പൂര്‍ണമായും വിജയിച്ചാല്‍ വൈദ്യ ശാസ്ത്രത്തിന് വമ്പന്‍ നേട്ടമായിരിക്കുമിത്. കാത്തിരിക്കാം തുളസിയെന്ന അതിശയച്ചെടിയുടെ  അത്ഭുത മരുന്നിനായി.

അവലംബം: മാധ്യമം ഓണ്‍ലൈന്‍

 
Picture
_റ്റവും ദുരിതം പിടിച്ച അസുഖങ്ങളിലൊന്നാണ് പൈല്‍സ്, സര്‍വസാധാരണവും. ദുരിതങ്ങളും വേദനയും സഹിച്ചു കഴിയുമ്പോഴും പലരും ഇത് ശരിയായി ചികിത്സിക്കുന്നതിനെക്കുറിച്ച് ആലോചിക്കാറില്ലെന്നതാണ് വാസ്തവം. നമ്മുടെ നാട്ടിലെന്നല്ല ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം തട്ടിപ്പ് ചികിത്സകര്‍ വിരാജിക്കുന്ന മേഖലകളിലൊന്നുകൂടിയാണിത്. മലദ്വാരത്തിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീകക്കമാണ് പൈല്‍സ് അഥവാ മൂലക്കുരു. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്തും വിസര്‍ജനത്തിനായി ബലം പ്രയോഗിച്ച് മുക്കേണ്ടി വരുന്നതുമൊക്കെ പൈല്‍സ് കൂടാന്‍ കാരണമാകാം. ഏറ്റവും ദുരിതം പിടിച്ച അസുഖങ്ങളിലൊന്നാണ് പൈല്‍സ്, സര്‍വസാധാരണവും. ദുരിതങ്ങളും വേദനയും സഹിച്ചു കഴിയുമ്പോഴും പലരും ഇത് ശരിയായി ചികിത്സിക്കുന്നതിനെക്കുറിച്ച് ആലോചിക്കാറില്ലെന്നതാണ് വാസ്തവം. നമ്മുടെ നാട്ടിലെന്നല്ല ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം തട്ടിപ്പ് ചികിത്സകര്‍ വിരാജിക്കുന്ന മേഖലകളിലൊന്നുകൂടിയാണിത്. മലദ്വാരത്തിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീകക്കമാണ് പൈല്‍സ് അഥവാ മൂലക്കുരു. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്തും വിസര്‍ജനത്തിനായി ബലം പ്രയോഗിച്ച് മുക്കേണ്ടി വരുന്നതുമൊക്കെ പൈല്‍സ് കൂടാന്‍ കാരണമാകാം.

ലക്ഷണം
ടോയ്‌ലറ്റില്‍ പോകുന്നതിനുമുമ്പോ അതിനുശേഷമോ രക്തം പോകുന്നതാണ് പൈല്‍സിന്റെ മുഖ്യലക്ഷണം. മലബന്ധം ഒഴിവാക്കുകയാണ് പൈല്‍സിന്റെ ദുരിതങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. രക്തംപോക്ക് ഉണ്ടാകുകയോ പൈല്‍സ് പുറത്തേക്ക് തള്ളിനില്‍ക്കുകയോ ഒക്കെ ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.

പരിഹാരം

നല്ലൊരു സര്‍ജനെ കണ്ടാല്‍ വളരെ ലളിതമായ ബാന്റിങ് ചികിത്സ കൊണ്ട് ഏറെക്കാലം പൈല്‍സിന്റെ ദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് നില്‍ക്കാനാവും. അതിന് സമയവും ചെലവ് വളരെക്കുറച്ചുമതി താനും. ഇപ്പോള്‍ കുറച്ചുകൂടി ചെലവുകൂടിയ സ്റ്റേപ്ലിങ് ചികിത്സകളും മറ്റു ചില അത്യാധുനിക ചികിത്സകളും ലഭ്യമാണ്.

നിരീക്ഷണങ്ങള്‍

* മലദ്വാരത്തിലൂടെ രക്തംപോകുന്നു എന്നതുകൊണ്ടു മാത്രം അത് പൈല്‍സാണ് എന്നുതീരുമാനിക്കാനാവില്ല. മലദ്വാരത്തിലെ അര്‍ബുദം മുതല്‍ ഒട്ടേറെ രോഗങ്ങള്‍ കൊണ്ട് ഇങ്ങനെയുണ്ടാകാം. അതിനാല്‍ ഡോക്ടറെകണ്ട് കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്.

* നാരു കുറഞ്ഞ ആഹാരം കഴിക്കുന്നത് പൈല്‍സിന്റെ മുഖ്യകാരണങ്ങളിലൊന്നാണ്. കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നത് പൈല്‍സ് കൂട്ടും എന്നൊരുപൊതുധാരണയുണ്ടല്ലോ. നാരിന്റെ അംശം അല്പംപോലുമില്ലാത്തതുകൊണ്ടാണ് ഇത്തരം ഭക്ഷണങ്ങള്‍ പൈല്‍സിന് കാരണമാകുന്നത്.

* പൊറോട്ട ഉള്‍പ്പെടെ മൈദകൊണ്ടുണ്ടാക്കുന്ന എല്ലാഭക്ഷണയിനങ്ങളും പൈല്‍സിന് വഴിയൊരുക്കുന്നവയാണ്. നാരുകുറഞ്ഞ ഇത്തരം ഭക്ഷണങ്ങളാണ് മലബന്ധവും വയറിന് അസ്വസ്ഥതയുമുണ്ടാക്കുന്നത്.

* പൊരിച്ചതും വറത്തതുമായ ഭക്ഷണങ്ങള്‍ പൈല്‍സ് ഉണ്ടാകാനും ഉള്ളവര്‍ക്ക് അത് കൂടാനും കാരണമാകും.
* പായ്ക്കറ്റിലാക്കി വരുന്ന ഭക്ഷണങ്ങള്‍, കോളാ-പാനീയങ്ങള്‍, ഉപ്പിലിട്ടവ തുടങ്ങിയവയും പൈല്‍സിനു കാരണമാകാം.
* ബേക്കറി സാധനങ്ങള്‍, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍, നൂഡില്‍സ് തുടങ്ങിയവ പൈല്‍സിന് നന്നല്ല.
* എല്ലാദിവസവും ആഹാരത്തിന്റെ ഭാഗമായി പഴങ്ങള്‍ കഴിക്കുന്നത് പൈല്‍സ് പോലുള്ള പ്രശ്‌നങ്ങളൊഴിവാക്കാന്‍ സഹായിക്കും.
* ദിവസവും എട്ട് പത്ത് ഗ്ലാസ് വെള്ളം കുടിക്കണം. ഇത് പൈല്‍സ് പ്രതിരോധിക്കാനുള്ള നല്ല മാര്‍ഗങ്ങളിലൊന്നാണ്.

* ചുവന്നുള്ളി അരിഞ്ഞ് അല്പം നെയ്യില്‍ മൂപ്പിച്ച് കഴിക്കുന്നത് പൈല്‍സ് തടയാന്‍ നല്ലതാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ പക്ഷെ, നെയ്യ് ഉപയോഗിക്കരുത്. ഉള്ളി ഏത് രൂപത്തില്‍ കഴിക്കുന്നതും നല്ലതുതന്നെ. നിത്യവും ത്രിഫലപ്പൊടി പാലില്‍ ചേര്‍ത്തുകഴിക്കുന്നത് മലബന്ധവും പൈല്‍സും ഇല്ലാതാക്കും.

* നിത്യവും മോര് കാച്ചിയോ പച്ചമോരായോ കഴിക്കുന്നത് ഗുണം ചെയ്യും.


(അവലംബം: മാതൃഭൂമി ആരോഗ്യം)

 
Picture
_രാള്‍ കരള്‍ രോഗം വന്ന്‌ മരിച്ചാല്‍ ഉടന്‍ പരക്കുന്ന കിംവദന്തി എന്തായിരിക്കുമെന്നോ? അയാള്‍ ഒരു മദ്യപാനി ആണെന്നായിരിക്കും. ശരിയാണ്‌, കരള്‍ രോഗത്തിന്‌ മുഖ്യകാരണം മദ്യപാനമാണെന്ന ധാരണ നമ്മുടെ നാട്ടിലുണ്ട്‌. എന്നാല്‍ ജീവിതത്തില്‍ ഒരു തുള്ളി മദ്യം കഴിച്ചിട്ടില്ലാത്തവര്‍ക്കും കരള്‍ രോഗം വരുന്നത്‌ നിത്യ സംഭവമായിട്ടുണ്ട്‌. ഇപ്പോഴിതാ പാരസെറ്റമോള്‍ അടങ്ങിയ ഗുളികകളുടെ കവറില്‍ ഒരു മുന്നറിയിപ്പ്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഡോക്‌ടര്‍ നിര്‍ദ്ദേശിക്കുന്നതിലധികം ഡോസ്‌ പാരസെറ്റമോള്‍ കഴിച്ചാല്‍, ഗുരുതരമായ കരള്‍ രോഗത്തിനും അലര്‍ജി പ്രശ്‌നങ്ങള്‍ക്കും കാരണമാകുമത്രെ. പാരസെറ്റമോള്‍ ഉള്‍പ്പെടുന്ന പുതിയ മരുന്നുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കേണ്ടതില്ലന്നാണ്‌ ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ വ്യക്‌തമാക്കിയിരിക്കുന്നത്‌. ഒരു ദിവസം 325 എം ജിയില്‍ കൂടുതല്‍ പാരസെറ്റമോള്‍ കഴിക്കുന്നത്‌ അപകടകരമാണെന്നാണ്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌. എന്നാല്‍ കേരളത്തില്‍ 500 എംജി, 600 എംജി പാരസെറ്റമോള്‍ മൂന്നുനേരം കഴിക്കുന്നവരാണ്‌ കൂടുതലും. അതേസമയം പാരസെറ്റമോളില്‍ അടങ്ങിയിരിക്കുന്ന അസെറ്റാമിനോഫിന്‍ ഗുരുതരമായ കരള്‍ രോഗത്തിന്‌ കാരണമാകുമെന്ന മുന്നറിയിപ്പ്‌ അമേരിക്കയില്‍ ഈ വര്‍ഷമാദ്യം തന്നെ നല്‍കിയിട്ടുണ്ട്‌.

അഞ്ചു വര്‍ഷം കൂടുമ്പോഴാണ്‌ മരുന്ന്‌ കമ്പനികള്‍ ലൈസന്‍സ്‌ പുതുക്കുന്നത്‌. എന്നാല്‍ പാരസെറ്റമോള്‍ ഗുരുതരമായ കരള്‍ രോഗത്തിനും അലര്‍ജി പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന മുന്നറിയിപ്പ്‌ നല്‍കണമെന്ന വ്യവസ്ഥയോടെ മാത്രമാണ്‌ ഇപ്പോള്‍ ലൈസന്‍സ്‌ പുതുക്കി നല്‍കുന്നത്‌. പുതിയതായി അപേക്ഷിക്കുന്ന ആര്‍ക്കും ലൈസന്‍സ്‌ നല്‍കേണ്ടതില്ലെന്നും ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. സെന്‍ട്രല്‍ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ ഓര്‍ഗനൈസേഷനാണ്‌ മരുന്ന്‌ കമ്പനികള്‍ക്ക്‌ ലൈസന്‍സ്‌ അനുവദിക്കുന്നത്‌.


 
Picture
_ല്ലാ പ്രായത്തിലുള്ളവര്‍ക്ക്‌ ഇഷ്‌ടപ്പെട്ട ഒന്നാണ്‌ ഈന്തപ്പഴം. കഴിക്കാന്‍ നല്ല രുചിയുണ്ടെങ്കിലും ഈന്തപ്പഴത്തില്‍ നിറയെ വിറ്റാമിനുകളാണെന്ന കാര്യം എത്രപേര്‍ക്ക്‌ അറിയാം? വിറ്റാമിനുകള്‍ക്ക്‌ പുറമെ ആരോഗ്യത്തിന്‌ ആവശ്യമായ കാല്‍സ്യം, സള്‍ഫര്‍, ഇരുമ്പ്‌, പൊട്ടാസ്യം, ഫോസ്‌ഫറസ്‌, മാംഗനീസ്‌, മഗ്‌നീഷ്യം, കോപ്പര്‍ എന്നിവയും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഈന്തപ്പഴം ധാതുസംപുഷ്‌ടമാണെന്ന്‌ പറയുന്നത്‌. എല്ലാത്തരം വിറ്റാമിനുകളും അടങ്ങിയിട്ടുണ്ടെങ്കിലും വിറ്റാമിന്‍ എയാണ്‌ കൂടുതലായി ഉള്ളത്‌. അതുകൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യത്തിന്‌ ദിവസവും ഈന്തപ്പഴം കഴിക്കുന്നത്‌ ഉത്തമമാണ്‌. അതുപോലെ തന്നെ ഏറെ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഗര്‍ഭിണികള്‍ക്കും ഈന്തപ്പഴം കഴിക്കാം. കൊളസ്‌ട്രോള്‍ കുറച്ച്‌ സ്‌ത്രീകളുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിനും രക്‌തമുണ്ടാകാനും ഈന്തപ്പഴം സഹായിക്കും. ആരോഗ്യ സംരക്ഷണത്തിനായി ഡയറ്റ്‌ ചെയ്യുന്നവര്‍ക്കും ഈന്തപ്പഴം ഉത്തമമാണ്‌. സമീകൃതവും ആരോഗ്യപ്രദവുമായ ഡയറ്റ്‌ പരിശീലിക്കാന്‍ ദിവസവും ഓരോ ഈന്തപ്പഴം വെച്ച്‌ കഴിച്ചാല്‍ മതി.

ഈന്തപ്പഴത്തിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ചെറുകുടലിലെ അസുഖങ്ങള്‍ കുറയ്ക്കും. ഉപകാരികളായ ബാക്ടീരിയകള്‍ ചെറുകുടലില്‍ വളരാന്‍ സഹായിക്കും. ഒരു കി.ഗ്രാം ഈന്തപ്പഴത്തില്‍ 3000 കലോറി ഉണ്ട്. തടി വയ്ക്കണമെങ്കില്‍ ദിനവും ഈന്തപ്പഴം കഴിക്കാം. ആഴ്ചയില്‍ രണ്ടു പ്രാവശ്യം കഴിച്ചാല്‍ ഹൃദയാരോഗ്യത്തിന് ഉത്തമം. വെള്ളത്തില്‍ കുതിര്‍ത്തു വച്ച് സിറപ്പാക്കി ദിവസവും കഴിച്ചാല്‍ ഹൃദയാഘാത സാധ്യത 40% കുറയും. ഒരു പിടി ഈന്തപ്പഴം തലേന്ന് ആട്ടിന്‍ പാലില്‍ കുതിര്‍ത്തു വച്ച് പിറ്റേന്ന് ഞെരിച്ചുടച്ച് തേനും ഏലത്തരിയും ചേര്‍ത്ത് കഴിച്ചാല്‍ ലൈംഗികശേഷി വര്‍ധിക്കും.


 
 
Picture
_ന്‍റര്‍നെറ്റ്‌ കണക്ഷനുവേണ്ടിയുള്ള വൈ-ഫൈയിലെ റേഡിയേഷന്‍ പുരുഷ ബീജത്തെ
നശിപ്പിക്കുമെന്ന്‌ കണ്ടെത്തിയിരിക്കുന്നു. കോര്‍ഡോബയിലെ നാസെന്റിന
മെഡിസിന റിപ്രൊഡക്‌ടിവയില്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം
വ്യക്‌തമായത്‌. പ്രൊഫസര്‍ കൊണാര്‍ഡോ അവന്‍ഡാനോയുടെ നേതൃത്വത്തിലുളള
സംഘമാണ്‌ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌. ലാപ്‌ടോപ്പ്‌, മൊബൈല്‍ഫോണ്‍
എന്നിവ വഴി തുടര്‍ച്ചയായി വൈ-ഫൈ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍
അച്‌ഛനാകാനുള്ള സാധ്യത മങ്ങുന്നതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
26 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള 29 പുരുഷന്‍മാരുടെ ബീജം
ഉപയോഗിച്ചാണ്‌ പഠനം നടത്തിയത്‌. ഇത്തരത്തില്‍ ശേഖരിച്ച ബീജം വൈ-ഫൈ
കണക്ഷന്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പിന്‌ സമീപം വെച്ചാണ്‌
പരീക്ഷണം നടത്തിയത്‌. വൈ-ഫൈ ഓണാക്കിയ ശേഷം തുടര്‍ച്ചയായി നാലുമണിക്കൂര്‍
ലാപ്‌ടോപ്പ്‌ പ്രവര്‍ത്തിപ്പിക്കുകയും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുകയും
ചെയ്‌തു. ഇതിനുശേഷം നടത്തിയ പരിശോധനയില്‍ 25 ശതമാനം ബീജത്തിന്റെ ചലനശേഷി
നശിക്കുകയും 9 ശതമാനത്തിന്റെ ഡിഎന്‍എ തകരാറിലാകുകയും ചെയ്‌തതായി
കണ്ടെത്തി. വൈ-ഫൈ കണക്ഷനില്‍ നിന്നുള്ള ഇലക്‌ട്രോ-മാഗ്‌നറ്റിക്‌
റേഡിയേഷനാണ്‌ ബീജത്തെ നശിപ്പിക്കുന്നതെന്നും പഠനസംഘം കണ്ടെത്തി.
അതുകൊണ്ടുതന്നെ അച്‌ഛനാകാന്‍ ആഗ്രഹിക്കുന്നവര്‍ ഒരുകാരണവശാലും
ലാപ്‌ടോപ്പ്‌ മടിയില്‍ വെച്ച്‌ ഉപയോഗിക്കരുതെന്നും പഠനറിപ്പോര്‍ട്ടില്‍
നിര്‍ദ്ദേശിക്കുന്നു. പഠനറിപ്പോര്‍ട്ട്‌ ഫെര്‍ട്ടിലിറ്റി ആന്‍ഡ്‌
സ്‌റ്റെറിലിറ്റി എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

 
Picture

കൊതുകുകളെ തുരത്താന്‍ നിത്യേന നാം ഉപയോഗിക്കുന്ന കൊതുകു തിരികള്‍ പുറത്തുവിടുന്ന പുകശ്വസിക്കുന്നത് നൂറ് സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമാണെന്ന് പഠനം. വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ ഭാവിയില്‍ ഇന്ത്യക്കാരില്‍ ശ്വാസകോശാര്‍ബുദം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നൂറ് സിഗരറ്റുകള്‍ വലിക്കുമ്പോള്‍ ശ്വാസകോശത്തെ എത്രത്തോളം ബാധിക്കുന്നു അത്രതന്നെ ഒരു കൊതുകുതിരിയില്‍നിന്നുള്ള വിഷപുകശ്വസിക്കുന്നതുമൂലം ഉണ്ടാകുന്നുവെന്ന് മലേഷ്യയിലെ ചെസ്റ്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സന്ദീപ് സല്‍വി പറയുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 'വായുമലിനീകരണവും ആരോഗ്യവും' എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ നടത്തിയ സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാന റോഡുകള്‍ക്കു സമീപം താമസിക്കുന്നവരിലും ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ കണ്ടുവരുന്നതായി സന്ദീപ് പറഞ്ഞു. ഡല്‍ഹിയിലെ ജനസംഖ്യയില്‍ 55 ശതമാനം പേരും പ്രധാന റോഡുകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നവരാണ്. ഇവരില്‍ പലരിലും വ്യത്യസ്തങ്ങളായ അസുഖങ്ങള്‍ കണ്ടുവരുന്നുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം നടക്കേണ്ടതുണ്ടെന്നും സന്ദീപ് സല്‍വി അഭിപ്രയപ്പെട്ടു


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)