ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളില്‍ പകുതിപ്പേര്‍ക്കും വീട്ടില്‍ കക്കൂസില്ലാത്തതിനാല്‍ മലമൂത്ര വിസര്‍ജനം തുറസ്സായ സ്ഥലത്താണ്. പക്ഷേ, അവരില്‍ മിക്കവരുടെയും പക്കല്‍ മൊബൈല്‍ ഫോണുണ്ട്! നാട്ടിന്‍പുറത്ത് 62 ശതമാനം പേര്‍ക്കും വിറകു തന്നെ ഇന്ധനം. 45 ശതമാനത്തിന്‍െറ വാഹനം സൈക്കിളാണ്. പത്തിലൊന്നു വീടുകളിലാണ് കമ്പ്യൂട്ടര്‍ ഉള്ളത്. ഇന്‍റര്‍നെറ്റ് ഉള്ളവര്‍ മൂന്നു ശതമാനം മാത്രം.
  പുതിയ സെന്‍സസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്ത് 24.66 കോടിയോളം വീടുണ്ടെന്നാണ് കണക്ക്. ഇതില്‍ 46.9 ശതമാനം വീടുകള്‍ക്കും കക്കൂസില്ല. പകുതിപ്പേരും വെളിമ്പുറത്താണ് കൃത്യനിര്‍വഹണം. 3.2 ശതമാനം പേര്‍ പൊതു ടോയ്ലറ്റ് ഉപയോഗിക്കുന്നു. രാജ്യത്ത് 63.2 ശതമാനം വീടുകള്‍ക്കുമുണ്ട് ഫോണ്‍ സൗകര്യം. ഇതില്‍തന്നെ 53.2 ശതമാനവും മൊബൈല്‍ ഫോണുകളാണ്. വീടുവീടാന്തരമുള്ള സൗകര്യങ്ങളുടെ കണക്കുകള്‍ ക്രോഡീകരിച്ച വിവരങ്ങള്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ്ങാണ് ഇന്നലെ പുറത്തിറക്കിയത്.
 ഝാര്‍ഖണ്ഡില്‍ 77 ശതമാനം വീടുകള്‍ക്കും കക്കൂസ്, കുളിമുറി സൗകര്യങ്ങളില്ല. ഈ ശോച്യാവസ്ഥയില്‍ ഒന്നാം സ്ഥാനം ഝാര്‍ഖണ്ഡിനു തന്നെ. എങ്കിലും, ഒഡിഷയും ബിഹാറും നേരിയ വ്യത്യാസത്തോടെ തൊട്ടുപിന്നിലുണ്ട്. ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളുടെ സാന്ദ്രതയില്‍ ഒന്നാം സ്ഥാനം അവകാശപ്പെടാവുന്നത് ലക്ഷദ്വീപിനാണ്. നൂറില്‍ 93-94 വീടുകളിലും ഫോണുണ്ട്. തലസ്ഥാനമായ ദല്‍ഹി  പിന്നിലാണ്. ദല്‍ഹിയിലെ 100 വീടുകളില്‍ 90-91 വീട്ടിലാണ് ഫോണ്‍ സൗകര്യമുള്ളത്.
 വിവരസാങ്കേതിക വിദ്യയുടെ തള്ളിക്കയറ്റവും മറ്റുമുണ്ടെങ്കിലും ജനസംഖ്യയില്‍ പകുതിപ്പേരുടെയും വെളിമ്പുറത്തെ പ്രാഥമിക കൃത്യനിര്‍വഹണം പുതിയ സെന്‍സസ് കഴിയുമ്പോഴും വെല്ലുവിളിയായിത്തന്നെ തുടരുകയാണ്. പരമ്പരാഗതമായ കാരണങ്ങള്‍, നിരക്ഷരത, ദാരിദ്ര്യം, ശുചിത്വമില്ലായ്മ എന്നിവയൊക്കെ തന്നെ കാരണങ്ങള്‍ -സെന്‍സസ് കമീഷണര്‍ സി. ചന്ദ്രമൗലി വിശദീകരിച്ചു.
  പകുതി കുടുംബങ്ങള്‍ക്കു മാത്രമാണ് വീട്ടുവളപ്പില്‍ വെള്ളം കിട്ടുന്നത്. 36 ശതമാനം പേര്‍ അര കിലോമീറ്ററെങ്കിലും വെള്ളത്തിന് നടക്കണം. എങ്കിലും ടാപ്പ് വെള്ളവും കുഴല്‍കിണറില്‍ നിന്നുള്ള വെള്ളവുമൊക്കെയായി കുടിവെള്ള സൗകര്യം 87 ശതമാനം പേര്‍ക്കുമുണ്ട്. മൂന്നിലൊന്നു വീടുകളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. അടുക്കളയില്‍ വിറക് ഉപയോഗിക്കുന്നവരാണ് മൂന്നില്‍ രണ്ടു വീട്ടുകാരും. മണ്ണെണ്ണ ഉപയോഗിക്കുന്നവര്‍ മൂന്നുശതമാനം. പാചക വാതകം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 10 കൊല്ലം കൊണ്ട് 18 ശതമാനം വര്‍ധനയുണ്ടായി. 29 ശതമാനം പേരാണ് ഗ്യാസ് ഉപയോഗിക്കുന്നത്.
  ടെലിവിഷനുകളുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധനവുണ്ടായപ്പോള്‍, റേഡിയോ ഉപയോഗം 15 ശതമാനം കണ്ട് കുറഞ്ഞു. രാജ്യത്ത് ജനസംഖ്യയില്‍ അഞ്ചു ശതമാനത്തിന് മാത്രമാണ് കാറുള്ളത്. അഞ്ചിലൊന്ന് ജനങ്ങള്‍ ബൈക്/സ്കൂട്ടര്‍ ഉപയോഗിക്കുന്നു. സൈക്കിള്‍ 45 ശതമാനത്തിനുണ്ടെങ്കില്‍, ഇത്തരം വാഹനങ്ങള്‍ ഒന്നുമില്ലാത്ത കുടുംബങ്ങള്‍ 18 ശതമാനം വരും.
  ബാങ്കിങ് സൗകര്യങ്ങള്‍ നഗരങ്ങളില്‍ യഥേഷ്ടം ലഭ്യമാണെങ്കിലും ഗ്രാമീണ മേഖലയില്‍ വേണ്ടത്ര സൗകര്യമായിട്ടില്ല. നഗരത്തിലുള്ളവരില്‍ 67 ശതമാനം പേരും ബാങ്ക് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍, നാട്ടിന്‍പുറത്ത് 54 ശതമാനത്തിനും ഈ സൗകര്യം ലഭ്യമല്ല. വേണ്ടത്ര ബാങ്ക് സൗകര്യമില്ലാത്ത 296 ജില്ലകള്‍ രാജ്യത്തുണ്ട്. ആറു ലക്ഷം ഗ്രാമങ്ങളില്‍ അഞ്ചു ശതമാനത്തിലാണ് ബാങ്ക് ശാഖകള്‍ ഉള്ളത്.
 
കവരത്തി(9.3.12): റംസാന്‍ മാസത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ നടപടിയില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. പഞ്ചായത്തിന് വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ അധികാരം കൈമാറുന്നതിന് മുന്നോടിയായാണ് ഈ ചര്‍ച്ച വന്നത്. നിലവില്‍ ദ്വീപുകളില്‍ റംസാനില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. നേരത്തെ ഈമാസം 30 ദിവസം മാത്രം അവധി കൊടുത്തിരുന്നത് പിന്നീട് ഇത് 40 ദിവസമാസി കൂട്ടുകയും വെക്കേഷനില്‍ നിന്ന് 10 ദിവസം കുറയ്ക്കുകയും ചെയ്തു. ഇത് കൂടിയ അവധിയായതിനാല്‍ വിദ്യാര്‍ത്ഥികളുടെ പഠപ്രക്രിയക്ക് തടംസ്സം നേരിടുന്നു എന്ന പരാതിയിലാണ് സര്‍ക്കാര്‍ പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഒരു സ്കൂള്‍ അക്കാഡമിക് വര്‍ഷത്തില്‍ 210 ദിവസം പഠിപ്പിക്കണം. റംസാനില്‍ പഠിപ്പിക്കുകയാണെങ്കില്‍ ഓണത്തിനും ക്രിസുമസ്സിന്നും 10 ദിവസത്തെ അവധി അനുവദിക്കേണ്ടിവരും. 100 ശതമാനം മുസ്ളിംങ്ങള്‍ താമസിക്കുന്ന ദ്വീപുകളില്‍ വിശ്വാസത്തെ കളങ്കപ്പെടുത്തുന്ന നിയമമായിരിക്കുമിതന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഏതായാലും റംസാന്‍ മാസത്തില്‍ സ്കൂളുകള്‍ തുറന്ന പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമോ അതോ കോട്ടമോ
നമുക്കും ചര്‍ച്ച ചെയ്യാം...
നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഇമെയിലില്‍ അറിയിക്കുക([email protected] or i[email protected]).
റംസാനില്‍ സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?
 
Picture
അഗത്തി(7.3.12): ഇന്ത്യന്‍ നേവിയുടെ ഇന്‍വസ്റ്റിഗേറ്റര്‍ നേവിക്കപ്പല്‍ കിഴക്ക് ജെട്ടിയില്‍ അടുപ്പിച്ചു. കടല്‍ സര്‍വ്വേയുടെ ഭാഗമായാണ് കപ്പല്‍ ഇവിടെ എത്തിയത്. കില്‍ത്താന്‍ ദ്വീപില്‍ സര്‍വ്വേ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കപ്പല്‍ ഇവിടെ എത്തിയത്. പൊതു ജനങ്ങളും നോര്‍ത്ത് സ്കൂള്‍, ക്രസന്‍റ് പബ്ലിക്ക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കപ്പല്‍ സന്ദര്‍ശിച്ചു. അടുത്ത സര്‍വ്വേ കല്‍പേനിയിലാണ് നടക്കുക. തുടര്‍ന്ന് മറ്റ് ദ്വീപുകളിലും എത്തും.

 
__കടമത്ത്: നാല്‌ ദിവസം നീണ്ട  അഡ്മിനിസ്ട്രേറ്റര്‍ ശ്രീ അമര്‍ നാഥിന്റെ അഞ്ചാം ഘട്ട ജന സമ്പര്‍ക്ക പരിപാടി കടമത്തില്‍ സമാപിച്ചു. ദ്വീപ്‌ നിവാസികള്‍ ഏറെ പ്രതീക്ഷയോടെ വികസന പദ്ധതികള്‍ക്കായി കാതോര്‍ത്തപ്പോള്‍ അഡ്മിനിയുടെ വക മള്‍ട്ടി പര്‍പ്പസ്സ് ഇന്‍ഡോര്‍ സ്റ്റേഡിയം മുതല്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ ഉള്‍പ്പടെയുള്ള  ലക്ഷങ്ങളുടെ 37  ഓളം വന്‍   പ്രോജക്ട്കളാണ്  കടമത്ത് ദ്വീപികാര്‍ക്ക് സാന്ത്വനമായി ലഭിച്ചത്‌. ഇത് ദ്വീപ്‌ നിവാസികള്‍ വന്‍ ആവേശത്തോടെ ആയിരുന്നു സ്വീകരിച്ചത്.

കടമത്ത് ദ്വീപിനു അനുവദിച്ച വികസന പദ്ധതികള്‍:
 (FOUNDATIONS & INAUGURATIONS):
  1. SUPER BAZAR (SOCIETY)
  2.  RICE GODOWN
  3. LPG GODOWN
  4. NORTH BRANCH CO-OPERATIVE SOCIETY
  5. AAYUSH AAYUR KENDRA 
  6. DAY CARE CENTRE
  7. HANDICRAFT SALES OUTLET
  8. MEDICAL SUB CENTER (NORTH)
  9. BEACH ROAD FROM FISHERIES TO USMAN PALLI 
  10. PUBLIC STAGE
  11. RE-CONSTRUCTED BUILDING (JBS.CENTER)
  12. POULTRY FARM
  13. BEACH ROAD  JETTY TO BHARKATH BHAVAN
  14. TYPE WRITING COACHING CENTER
  15. OPEN STAGE FOR JNSSS
  16. RE-CONSTRUCTED BUILDING (JBS.SOUTH)
  17. CLUSTER RESOURSE CENTER
  18. CIVIL STATION
  19. PANCHAYATH BHAVAN
  20. PASSENGER REPORTING CENTER (WAITING ROOM)
  21. CARGO SHED
  22. VIP LOUNCH
  23. FISH MARKET
  24. FISH FARMERS TRAINING & AWARENESS CENTER CUM MARINE ORNAMENTAL FISH HATCHERY 
  25. FISHERIES OFFICE CUM MARINE WORK SHOP
  26. FISH LANDING JETTI
  27. CHILDRENS PARK
  28. NEW BUILDING FOR ANGANVADI & MAHILA SAMAJAM
  29. SLAUGHTER HOUSE
  30. NEW COMPOUND  WALL & STAGE FOR JNSSS
  31. GYMNASIUM FOR CUC
  32. COMMON ROOM FOR CUC 
  33. NEW BUILDING FOR GHS
  34. MULTI PURPOSE INDORE STADIUM
  35. NURSERY SCHOOL (CENTER,SOUTH)
  36. NEW SB SCHOOL (SSA)
  37. NEW BUILDING FOR JBS NORTH
----------------------

Courtesy: Students Thought (LSA)
 
_അഗത്തി: ദ്വീപിലെ സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ 07 നു ആരംഭിക്കും. അധ്യാപകരും വിദ്യാര്‍ത്ഥികളും അവസാന വട്ട തയ്യാറെടുപ്പിലാണ്‌. പൊതു പരീക്ഷയെ നേരിടുന്ന എസ്‌.എസ്‌.എല്‍.സി., +2 വിദ്യാര്‍ത്ഥികള്‍ പഠനാവധിയിലാണ്‌. പൊതുവെ മോശം റിസല്‍ട്‌ നേരിടുന്ന അഗത്തിയുടെ റിസല്‍ട്‌ നന്നാക്കാനുള്ള ശ്രമത്തിലാണ്‌ പ്രിന്‍സിപ്പാള്‍ ശ്രീ. എം. ഫത്തഹുള്ള. യും സഹ അധ്യാപകരും. ഇതിന്‍റെ ഫലമായി ജനുവരി ആദ്യത്തില്‍ ഹൌസ്‌ വിസിറ്റിങ്ങും മറ്റും സംഘടിപ്പിച്ചിരുന്നു. ഇതു കൂടാതെ താഴ്ന്ന ശരാശരിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രത്യേക കോച്ചിങ്ങ്‌ ക്ലാസും നല്‍കുന്നു.

ജെ.ബി. സ്കൂളുകളും എസ്‌.ബി. സ്കൂളും വിനോധ യാത്രാ ട്രിപ്പുകളിലും ഒണ്‍ ഡേ ഫീല്‍ഡ്‌ ട്രിപ്പുകളും സംഘടിപ്പിക്കുന്നു. എസ്‌.ബി. സ്കൂള്‍ സംഘം ഇന്നലെ (01/03/2012) കല്‍പ്പിട്ടി ദ്വീപിലേക്ക്‌ വിനോധ യാത്രാ സംഘടിപ്പിച്ചു. പരീക്ഷ ചൂടിന്‌ അല്‍പം ആശ്വാസം നല്‍കുക എന്ന ഉദ്ദേശത്താല്‍ SSAയാണ്‌ ഇവ സംഘടിപ്പിക്കുന്നത്‌.

    _വാര്‍ത്തകള്‍ e-mailല്‍ ലഭിക്കുവാന്‍:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌.


    Head Lines:

    Job News:

    മലയാളം പത്രങ്ങള്‍:

    Malayala Manorama
    Mathrubhumi

    Madhyamam
    Dheshaabhimani
    Dweepika

    ഇംഗ്ലീഷ് പത്രങ്ങള്‍:

    The Hindu
    The Indian Express

    മറ്റു വാര്‍ത്താ മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍:

    Picture

    ലക്ഷദ്വീപ്‌ സംസ്കാരം, കല...

    Picture

    Live! ഐലന്‍റ്‌ എക്സ്പ്രസ്‌ ഓണ്‍ ലൈന്‍ റേഡിയോ:

    ഓരോ മാസത്തിലെയും വാര്‍ത്തകള്‍:

    December 2012
    November 2012
    October 2012
    September 2012
    August 2012
    July 2012
    June 2012
    May 2012
    April 2012
    March 2012
    February 2012
    January 2012
    December 2011
    November 2011
    October 2011
    September 2011
    August 2011
    January 2011


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)